Connect with us

News

‘ഗസ്സ വംശഹത്യയുടെ വക്കിൽ, ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ’;രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 800 പേർ

ഗസ്സയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല.

Published

on

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം ഗസ്സയ്ക്ക് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. രണ്ട് ദിവസത്തിനിടെ 800 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗസ്സയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല. ഗസ്സ വംശഹത്യയുടെ വക്കിലാണെന്നും യു എന്‍ പറഞ്ഞു.

ഇസ്രാഈലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതില്‍ സെക്രട്ടറി ജനറല്‍ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടാല്‍ സുരക്ഷിതമായി പോകാന്‍ ഒരിടവുമില്ല. അതിജീവിക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂവെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഗസ്സയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന തുടര്‍നടപടികള്‍ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതല്‍ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രാഈലിനോട് അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ സാധാരണ ജനങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്ക ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. അതേസമയം ഹമാസിനെ നേരിടുന്നതിന് യുദ്ധ കപ്പലുകളോടും യുദ്ധവിമാനങ്ങളോടും ഇസ്രാഈലിലേക്ക് അടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. വെസ്റ്റ് ബാങ്കില്‍ റെയ്ഡ് തുടരുകയാണ്. ഗാസയില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിലച്ചെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

കരയുദ്ധം ഗാസ മുഴുവന്‍ വ്യാപിപ്പിച്ചുവെന്ന് ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം അറിയിച്ചിരുന്നു. പന്ത്രണ്ടോളം ടാങ്കുകള്‍ക്കും കവചിത വാഹനങ്ങളും ബുള്‍ഡോസറുകളടക്കമുളള ഇസ്രാഈല്‍ സൈന്യം ഗാസയിലെ ഖാന്‍ യൂനിസിന് സമീപമെത്തി.

ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാന്‍ യൂനിസിലും പരിസരത്തുമുളള 20 ഇടങ്ങളില്‍ നിന്ന് ഫലസ്തീന്‍കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമാര്‍ഗം ലഘുലേഖകള്‍ വിതരണം ചെയ്തായിരുന്നു അറിയിപ്പ്.

യുദ്ധ നിയമങ്ങളനുസരിച്ച് സാധാരണക്കാര്‍ക്ക് സംരക്ഷണമേകണമെന്ന് ഗാസ സന്ദര്‍ശിച്ച റെഡ്‌ക്രോസ് പ്രസിഡന്റ് മിര്യാന സൊപ്ല്‍യാരിക് അഭ്യര്‍ഥിച്ചു. ഒക്ടോബറില്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വടക്കന്‍ ഗാസയില്‍ നിന്ന് 11 ലക്ഷം പേരെ ഇസ്രാഈല്‍ കുടിയിറക്കിയിരുന്നു.

ഇവരുള്‍പ്പെടെ യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷം പേരില്‍ ഭൂരിപക്ഷവും പാര്‍ക്കുന്നത് തെക്കന്‍ ഗാസയിലാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 63 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റസ് പറഞ്ഞു.

 

kerala

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

Published

on

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കില്‍ കടകമ്പോളങ്ങളെല്ലാം ഇന്ന് അടഞ്ഞു കിടക്കുകയാണ്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ഇന്ന് സമരം നടത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിലച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ റിസര്‍വേഷനിലില്‍ യാത്രക്കാരുള്ളപ്പോള്‍ ബസിനുള്ളില്‍ സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയോടൊപ്പം 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ൂടാതെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊയിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending