News
‘ഗസ്സ വംശഹത്യയുടെ വക്കിൽ, ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ’;രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 800 പേർ
ഗസ്സയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല.

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം ഗസ്സയ്ക്ക് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. രണ്ട് ദിവസത്തിനിടെ 800 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗസ്സയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല. ഗസ്സ വംശഹത്യയുടെ വക്കിലാണെന്നും യു എന്‍ പറഞ്ഞു.
ഇസ്രാഈലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതില്‍ സെക്രട്ടറി ജനറല്‍ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടാല്‍ സുരക്ഷിതമായി പോകാന്‍ ഒരിടവുമില്ല. അതിജീവിക്കാന്‍ വളരെ കുറച്ച് പേര് മാത്രമേയുള്ളൂവെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ഗസ്സയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന തുടര്‍നടപടികള്‍ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതല്‍ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രാഈലിനോട് അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ സാധാരണ ജനങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്ക ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. അതേസമയം ഹമാസിനെ നേരിടുന്നതിന് യുദ്ധ കപ്പലുകളോടും യുദ്ധവിമാനങ്ങളോടും ഇസ്രാഈലിലേക്ക് അടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉത്തരവിട്ടു. വെസ്റ്റ് ബാങ്കില്‍ റെയ്ഡ് തുടരുകയാണ്. ഗാസയില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിലച്ചെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
കരയുദ്ധം ഗാസ മുഴുവന്‍ വ്യാപിപ്പിച്ചുവെന്ന് ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം അറിയിച്ചിരുന്നു. പന്ത്രണ്ടോളം ടാങ്കുകള്‍ക്കും കവചിത വാഹനങ്ങളും ബുള്‍ഡോസറുകളടക്കമുളള ഇസ്രാഈല്‍ സൈന്യം ഗാസയിലെ ഖാന് യൂനിസിന് സമീപമെത്തി.
ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാന് യൂനിസിലും പരിസരത്തുമുളള 20 ഇടങ്ങളില്‍ നിന്ന് ഫലസ്തീന്‍കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമാര്‍ഗം ലഘുലേഖകള്‍ വിതരണം ചെയ്തായിരുന്നു അറിയിപ്പ്.
യുദ്ധ നിയമങ്ങളനുസരിച്ച് സാധാരണക്കാര്‍ക്ക് സംരക്ഷണമേകണമെന്ന് ഗാസ സന്ദര്‍ശിച്ച റെഡ്ക്രോസ് പ്രസിഡന്റ് മിര്യാന സൊപ്ല്‍യാരിക് അഭ്യര്‍ഥിച്ചു. ഒക്ടോബറില്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വടക്കന്‍ ഗാസയില്‍ നിന്ന് 11 ലക്ഷം പേരെ ഇസ്രാഈല്‍ കുടിയിറക്കിയിരുന്നു.
ഇവരുള്‍പ്പെടെ യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷം പേരില്‍ ഭൂരിപക്ഷവും പാര്‍ക്കുന്നത് തെക്കന്‍ ഗാസയിലാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 63 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റസ് പറഞ്ഞു.
kerala
ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ 22ന് ആണ് രാമന് മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.
kerala
യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം
കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പത്തനംതിട്ടയില്‍ യൂണിഫോമില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനം. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്കി.
ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഭിനവിനെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.
News
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍
ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍ . ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയാണെന്ന് ആമസോണ്‍ ഇസ്രാഈലിലെ ഉപഭോക്താക്കളെ അറിയിച്ചു.
‘പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം, ഞങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാനോ നിങ്ങളുടെ പ്രദേശത്തേക്ക് ഡെലിവറി നല്‍കാനോ കഴിയില്ല’ എന്ന് ആമസോണ്‍ വെബ്സൈറ്റില്‍ കുറിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിനനുസരിച്ച് സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു