Connect with us

gulf

അബുദാബി കെഎംസിസി ‘ദി കേരള ഫെസ്റ്റിന്’ പ്രൗഡോജ്വല തുടക്കം

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്.

Published

on

അബുദാബി : അബുദാബി കെഎംസിസി ഒരുക്കിയ ‘ദി കേരള ഫെസ്റ്റിന്’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രൗഢമായ തുടക്കം. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നു.

വിവിധ ജില്ലകളുടെ കലാസാംസ്‌കാരിക പരിപാടികളും തുടർന്ന് പ്രശസ്ത സൂഫി കലാകാരന്മാരായ ബിൻസിയും മജ്‌ബൂറും ചേർന്ന് അവതരിപ്പിച്ച സൂഫി സംഗീതവും അരങ്ങേറി.

കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോർത്തിണക്കി വിനോദവും വിജ്ഞാനവും പകരുന്ന രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റ് അബുദാബി യിലെ പ്രവാസിസമൂഹത്തിന് ആസ്വാദനത്തിന്റെ മൂന്നു രാവുകളാണ് സമ്മാനിക്കുന്നത്

ആദ്യദിനം ആയിരക്കണക്കിന് പേരാണ് കേരള ഫെസ്റ്റിന് ഒഴുകിയെത്തിയത്.

വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികൾ,
കേരളത്തിലെ തനതായ നാടൻ രുചിക്കൂട്ടുകൾ ഒരുക്കി തായ്യാറാക്കുന്ന ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപങ്ങളടക്കം ഉൾപ്പെടെ 30ലേറെ വരുന്ന സ്റ്റാളുകൾ ഉൾപ്പെടെ ആകർഷയമായ അന്തരീക്ഷത്തിലാണ് കെഎംസിസി ഫെസ്റ്റ് നടക്കുന്നത്.

ഇന്ന് ശനിയാഴ്ച വൈകിട്ട് വൈകിട്ട് 4മണി മുതൽ 6 മണി വരെ കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ , പി ജി സുരേഷ്‌കുമാർ , ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന മീഡിയ ടോക്ക് ഷോയും നടക്കും. തുടർന്ന് രാത്രി 8 മണിക്ക് ജനപ്രിയ കോമഡി കലാ പരിപാടിയായ ‘ടീം മറിമായം’ അവതരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ഷോയും
വിവിധ കലാപരിപാടികളും അരങ്ങേറും.

ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് മുപ്പതോളം പ്രവാസി സംഘടനകൾ ഒരുമിക്കുന്ന ‘ഡയസ്പോരാ സമ്മിറ്റ്’ നടക്കും. പ്രവാസികൾ ആഭിമുഖീകരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്, വിദ്യാഭ്യാസം ,വോട്ടവകാശം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും . പ്രമുഖ മാധ്യമ പ്രവർത്തകൻ പി ജി സുരേഷ് കുമാർ മോഡറേറ്റർ ആയിരിക്കും.

വിവിധ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള പ്രത്യക കലാ പരിപാടികൾ ഫെസ്റ്റിന്റെ രാത്രി കാല പ്രത്യേകതയാണ്. മെഗാ സമ്മാനമായി നൽകുന്ന കാറടക്കം നൂറോളം സമ്മാനങ്ങൾ നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് സമാപന ചടങ്ങിൽ നടക്കും. മൂന്നു ദിവസങ്ങളിലായി ഉത്സവ പ്രതീതി സൃഷ്ട്ടിച്ചു ആഹ്ലാദ പൂർവം നടത്തുന്ന കേരള ഫെസ്റ്റിൽ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേർ എത്തും.

ആയിരങ്ങൾക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളാണ് ഇസ്ലാമിക് സെന്ററും കെഎംസിസി പ്രവർത്തകരും ഒരുക്കിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending