Connect with us

kerala

സിദ്ധാര്‍ത്ഥിന്റെ മരണം: മുഖ്യമന്ത്രി പ്രതികള്‍ക്കൊപ്പമെന്ന് എം.എം ഹസന്‍

പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് പ്രാദേശിക സി.പി.എം നേതാക്കളാണ്.

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടത്തി എസ്.എഫ്.ഐക്കാര്‍ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ രക്ഷിതാക്കളെ നേരിട്ടെത്തി ആശ്വസിപ്പിക്കാനോ ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയിലൂടെ അദ്ദേഹം കൊലയാളികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളീയ സമൂഹത്തിന് നല്‍കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.

എസ്.എഫ്.ഐക്കാര്‍ നടത്തിയ ക്രൂരമായ കൊലപാതകത്തെ തള്ളിപ്പറയാതെ പിണറായി വിജയന്‍ കുറ്റകരമായ നിശബ്ദത തുടരുകയാണ്. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നതിന് പകരം വിദ്യാഭ്യാസ മന്ത്രിയെ പ്രതിനിധിയായി അയച്ചത് ശരിയായില്ല. സിദ്ധാര്‍ത്ഥിന്റെ കൊലപാതികളോടുള്ള മുഖ്യമന്ത്രിയുടെ കൂറാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വെറ്റിറിനറി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിന് കൂട്ടുനിന്നവരാണ് ക്യാമ്പസിലെ ഡീനും കായിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് പ്രാദേശിക സി.പി.എം നേതാക്കളാണ്.

പ്രതികളോടുള്ള പൊലീസിന്റെ സമീപനവും സൗഹൃദപരമാണ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കേണ്ടതിനു പകരം ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുക മാത്രമാണ് ചെയ്തത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികള്‍ എസ്.എഫ്.ഐ ആണെന്നും ക്രൂരമായി മര്‍ദ്ദിച്ച ശേഷം കെട്ടി തൂക്കിയതാണെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു

തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.

Published

on

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

Trending