Connect with us

kerala

ശമ്പളവും പെൻഷനും നൽകാൻ പണമില്ല; സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍

വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്.

Published

on

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.

ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.

തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്.

Published

on

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. കുട്ടികള്‍ ഗൗരവകരമായ കുറ്റകൃത്യം ചെയ്തതായി കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനു തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കുകയായിരുന്നു.

ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിക്കിടെയുണ്ടായ നിസാര തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഷഹബാസിനെ ഈ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തുകയായിരുന്നു.

ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.

Continue Reading

kerala

ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം മാറ്റി; ജീവനക്കാര്‍ക്കെതിരെ തെളിവ്

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും.

Published

on

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.

അതേസമയം ജീവനക്കാര്‍ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.

എന്നാല്‍ ഇതിനിടക്ക് പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതായി ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.ടി.എം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം തെളിവുകള്‍ എതിരായതോടെ ജീവനക്കാരികള്‍ മൂവരും ഒളിവിലാണ്.

സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. എന്നാല്‍ ഇതിനു പിന്നാലെ ദിയയും അച്ഛന്‍ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയതായി ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ദിയയുടെ ഫ്‌ലാറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ യുവതികളെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു.

ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ദിയാ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Continue Reading

kerala

ചരക്കുകപ്പല്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു

അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

Published

on

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവം പ്രതിസന്ധിയിലാക്കുന്നു. അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചരിഞ്ഞിട്ടുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ അമ്പത് മീറ്റര്‍ അകലെ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും തീയണക്കാനായിട്ടില്ല.

അപകടത്തില്‍ കപ്പലില്‍ നിന്നും കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കടലില്‍ വീണ കണ്ടെയ്നറുകള്‍ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളില്‍ ഇടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കൊളംബോയില്‍ നിന്നും പുറപ്പെട്ട സിംഗപ്പൂര്‍ കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിച്ച് അപകടമുണ്ടായത്. കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയ പതിനെട്ട് പേരെ ചികിത്സയ്ക്കായി മംഗളൂരുവിലെത്തിച്ചിരുന്നു. അതേസമയം ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.

Continue Reading

Trending