Connect with us

india

കോണ്‍ഗ്രസ് ദളിത് വിരുദ്ധപാര്‍ട്ടിയെന്ന് ഹരിയാന മുഖ്യമന്ത്രി

അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.

Published

on

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തിന് പിന്നലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നാണ് നയാഹ് സിങ് സെയ്നി പറഞ്ഞത്. അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദളിത് നിന്ദ ഹരിയാനയിലെ ദളിതരെ ഓര്‍മിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ഭരണം അപകടകരമായിരുന്നുവെന്നും ദളിത് വിരുദ്ധത ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായതാണെന്നും സെയ്നി ആരോപിച്ചു.

‘വര്‍ഷങ്ങളായി കാലുകള്‍ നഖം കൊണ്ട് അടിച്ച ഒരാളോട് നിങ്ങള്‍ ഇരുമ്പിന്റെ രുചി ചോദിക്കരുത്. ഹരിയാനയിലെ ദളിതരോട് കോണ്‍ഗ്രസ് എത്ര അപകടകാരിയാണെന്നും ഉപദ്രവകാരിയാണെന്നും പറഞ്ഞ് കൊടുക്കേണ്ട. കോണ്‍ഗ്രസും ഹൂഡയും ദളിതര്‍ക്ക് എതിരായിരുന്നു. അന്നത്തെ ഭരണം ഒരു പേടി സ്വപ്നമായി ദളിതരെ വേട്ടയാടുന്നുണ്ട്,’ സൈനി എക്സ് പോസ്റ്റില്‍ കുറിച്ചു.

ദളിത് പീഡനക്കേസുകളിലെല്ലാം ഹൂഡാ സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സെയ്നി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തെ മിര്‍ച്ച്പൂരിലും ഗൊഹാനയിലും നടന്ന സംഭവങ്ങളും ആരോപണത്തിനെ സാധൂകരിക്കുന്നുണ്ടെന്നും സെയ്നി പറഞ്ഞു. ‘പട്ടി കുരച്ചതിന്റെ പേരില്‍ ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മിര്‍ച്ച്പൂരിലെയും ഗൊഹാനയിലേയും ഭഗാനയിലെയും ജനങ്ങള്‍ക്ക് ഇരുണ്ട ദിവസങ്ങളായിരുന്നു. ഇവയെല്ലാം ഹൂഡയുടെ ഭരണകാലത്താണ്,’ സെയ്നി പറഞ്ഞു.

ഗ്രാമത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ ദളിതന് പങ്കുണ്ടെന്നാരോപിച്ച് ഗൊഹാനയിലെ ദളിതരുടെ വീടുകള്‍ തീയിട്ടുവെന്നും സമാനമായി മിര്‍ച്ച്പൂരിലെ വീടുകള്‍ കത്തിച്ചാമ്പലാക്കുകയും പെണ്‍കുട്ടിയും പിതാവും വെന്തുമരിച്ചതുമെല്ലാം ജനങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമെന്നും സെയ്നി ആരോപിച്ചു.

ദളിത് വിരുദ്ധത കോണ്‍ഗ്രസിന്റെ പൊതുസ്വഭാവമാണെന്നും ബാബാ സാഹിബ് അംബേദ്ക്കര്‍ മുതല്‍ ബാബു ജഗ്ജീവന്‍ റാം, സീതാറാം ക്രേസി, അശോക് തന്‍വര്‍, നിലവില്‍ ദളിത് വനിതാ നേതാവ് എന്നിങ്ങനെ നിരവധി വ്യക്തികളെ കോണ്‍ഗ്രസ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ടെന്നും സൈനി ആരോപിച്ചു.

അതേസമയം സംവരണ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും സെയ്നി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ദളിതര്‍ക്ക് സംവരണം നിര്‍ത്തലാക്കണമെന്ന് വിദേശസന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ പാരമ്പര്യമാണെന്ന് സെയ്നി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്യമായി ആളുകളില്‍ നിന്നും വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തലും ഭീകരതയുമാണ് കോണ്‍ഗ്രസിന്റെ ആയുധമെന്നും ഇതില്‍ ദളിത് സമൂഹം കഷ്ടപ്പെടുന്നുണ്ടെന്നും സെയ്നി പറഞ്ഞു.

ഇന്ത്യയില്‍ കൃത്യമായ സമയമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെയാണ് ബി.ജെ.പിയിലെ പലനേതാക്കളും വളച്ചൊടിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.ഒക്ടോബര്‍ എട്ടിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുള്ള സുവര്‍ണാവസരം ഇത്; ഹിമന്ത ബിശ്വ ശര്‍മ്മ

42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യേണ്ട സുവര്‍ണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

‘അടിയന്തരാവസ്ഥയുടെ അമ്പത് വര്‍ഷങ്ങള്‍ ഈ വര്‍ഷത്തില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനകളില്‍ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയില്‍ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആര്‍.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുള്‍പ്പെടെ ഭരണഘടനയിലെ ഈ വാക്കുകള്‍ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇതാണ് അതിനുപറ്റിയ സുവര്‍ണാവസരം’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ദി എമര്‍ജന്‍സി ഡയറീസ് ഇയേഴ്‌സ് ദാറ്റ് ഫോര്‍ജ്ഡ് എ ലീഡര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുവെയാണ് ബിശ്വ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്.

Continue Reading

india

ഒഡീഷയിലെ പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം

. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു.

Published

on

ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഇന്ന പുലര്‍ച്ചെ നാലരയോടെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

രഥയാത്രയില്‍ പങ്കെടുക്കാനെത്തിയ ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിക്കിലും തിരക്കിലുംപെട്ട മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കലക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു.

Continue Reading

india

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഒന്‍പത് പേരെ കാണാതായി

നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം.

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്‌സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Continue Reading

Trending