Connect with us

india

ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് വർക്കിങ് പ്രസിഡൻ്റായി ബജ്‌റംഗ് പുനിയ ചുമതലയേറ്റു

സെപ്റ്റംബർ ആറിനാണ് ബജ്‌റംഗ് പുനിയയെ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിങ് ചെയർമാനായി നിയമിച്ചത്. 

Published

on

ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റ് ഗുസ്തി താരം ബജ്‌റംഗ് പുനിയ. ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് സുഖ്പാൽ സിങ് ഖൈറ, കോൺഗ്രസ് ജനറൽ സെക്രട്ടറി കുമാരി സെൽജ, മുൻ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്ര സിങ് , പാർട്ടി എം.എൽ.എ വിനേഷ് ഫോഗട്ട്, അഖിലേന്ത്യ കിസാൻ കോൺഗ്രസ് വൈസ് ചെയർമാൻ അഖിലേഷ് ശുക്ല, അനന്ത് ദഹിയ എന്നിവർ പുനിയ ചുമതലയേറ്റ ചടങ്ങിൽ പങ്കെടുത്തു.

സെപ്റ്റംബർ ആറിനാണ് ബജ്‌റംഗ് പുനിയയെ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിങ് ചെയർമാനായി നിയമിച്ചത്.

ബജ്‌റംഗ് പുനിയ കോൺഗ്രസിൽ പുതിയ പങ്ക് വഹിക്കുമെന്നും രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം ഉയർത്തുമെന്നും സെൽജ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും കർഷകർക്കും പുനിയയിൽ നിന്ന് വലിയ പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

‘നമ്മുടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കർഷകരും തൊഴിലാളികളുമാണെന്നും എന്നാൽ ബി.ജെ.പി സർക്കാർ അവരോട് നിസ്സംഗത പുലർത്തുകയാണ്. ഹരിയാനയിലെയും പഞ്ചാബിലെയും മണ്ഡികളുടെ അവസ്ഥ വളരെ മോശമാണ്.

ബജ്‌റംഗ് പുനിയ കോൺഗ്രസിൽ പുതിയ പങ്ക് വഹിക്കുന്നതാണ്. അദ്ദേഹം രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം ഉയർത്തുകയും ചെയ്യും. രാജ്യത്തെ യുവാക്കൾക്കും കർഷകർക്കും പുനിയയിൽ നിന്ന് വലിയ പ്രതീക്ഷയുണ്ട്,’ സെൽജ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡി എന്നാൽ ഒരു വലിയ മാർക്കറ്റ് ആണ്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മണ്ഡിയിൽ വിൽക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരുവിധം എല്ലാ ഗ്രാമങ്ങളിലും ഒരു ഒരു മണ്ഡി നിലവിലുണ്ട്, വിലകളും മറ്റ് നിബന്ധനകളും വ്യവസ്ഥകളും നിർണ്ണയിക്കാൻ കഴിയുന്ന കുറച്ച് വൻകിട വിൽപ്പനക്കാരാണ് ഇത് നിയന്ത്രിക്കുന്നത്.

ഹരിയാനയിലെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഉന്നയിച്ച് പുനിയ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് ചുമതലയേറ്റതിന് അഭിനന്ദനം അറിയിച്ച കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് സുഖ്പാൽ സിങ് ഖൈറ പറഞ്ഞു.

പഞ്ചാബിൽ പഴയ സ്റ്റോക്ക് നിറച്ച ഗോഡൗണുകൾ ഉടൻ ഒഴിപ്പിക്കണമെന്നും പുതിയ നെൽവിള കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് വാങ്ങണമെന്നും ഖൈറ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. അപകടത്തില്‍ തകര്‍ന്ന ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.

അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വിശ്വാസ് കുമാര്‍ രമേശ് ആണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.

അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്.

അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.

Continue Reading

Trending