Connect with us

kerala

കട്ടന്‍ചായക്ക് വീര്യം കൂടുമ്പോള്‍

Published

on

കട്ടന്‍ ചായയും പരിപ്പ് വടയും പൊതുവേ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ തോണ്ടാനായി മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന ഒരു വിഭവമാണ്. ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയില്‍നിന്നും ആണ് ഈ ബ്രാന്‍ഡ് കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ വന്ന് വീഴുന്നത്. പരിപ്പുവട എവിടെ ടോ ?’ ‘പരിപ്പുവട ഇന്ന് ഉണ്ടാക്കിയില്ല സര്‍’ ഏ പരിപ്പുവട ഉണ്ടാക്കിയില്ലേ ? ഡോ, പരിപ്പുവടയും ബീഡിയും ചായയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണം എന്ന് തനിക്ക് അറിഞ്ഞുകൂടേ? എട്ക്ക എട്ക്ക, ഒ. എട്ക്ക, പോ പോയി പരിപ്പുവട ഉണ്ടാക്കി കൊണ്ടുവരിക’ സിനിമയില്‍ ഇടത് പാര്‍ട്ടിയുടെ താത്വികാചാര്യന്‍ കുമാരപിള്ളസാര്‍ (ശങ്കരാ ടി ) ഏതാണ്ട് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറിമാരുടെ രീതിയില്‍ തിരഞ്ഞെടുപ്പ് തോല്‍വി അവലോകന കമ്മറ്റിയുടെ ഒടുവില്‍ ചുവപ്പ് കൊടികള്‍ നിറഞ്ഞ മുറിയിലേക്ക് ചായയും പഴവുമായി എത്തുന്ന ചായക്കടക്കാരനോട് പറയുന്ന സംഭാഷണമാണിത്. ഈ സീന്‍ പലവുരു പലരും കണ്ട് ചിരിച്ച് സി.പി.എമ്മുകാരായ പാര്‍ട്ടി സെക്രട്ടറിമാരുമായി താരതമ്യം ചെയ്യാറുണ്ട്.

സിനിമ ഇറങ്ങി 16 വര്‍ഷം കഴിഞ്ഞാണ് സിപിഎം നേതാവ് ഇ പി ജയരാജന്റെ ചായയും പരിപ്പുവടയും പരാമര്‍ശം ആദ്യം വിവാദമാകുന്നത്. ഒരു ക ട്ടന്‍ ചായയും കുടിച്ച് ഒരു പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ച് താടി നീട്ടി വളര്‍ത്തിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല’ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം 2007ല്‍ പറഞ്ഞത് അന്ന് വന്‍ വിവാദം സ്യഷ്ടിച്ചിരുന്നു. പറയുന്നത് ഇപിയായതിനാല്‍ പലപ്പോഴും കോമഡിയാവാറും ഉണ്ട്. അതൊക്കെ പഴയ സീനെങ്കില്‍ ഇപ്പോള്‍ കാലം മാറി കഥ മാറി ഇപിയുടെ രീതിയും പാര്‍ട്ടിയില്‍ ഏതാണ്ട് ഒതുക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ്് കാലത്ത് വിവാദങ്ങളുണ്ടാക്കി പാര്‍ട്ടിയെ അത്യാവശ്യം പ്രപതിരോധത്തിലാക്കുക എന്ന പ്രതിപക്ഷത്തിന് സമാനമായ റോള്‍ ഇ.പി എടുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തന്റെ ആത്മകഥ മറ്റൊരു കട്ടന്‍ചായയുടെ രീതിയില്‍ പുറത്ത് വന്നത്. സംഗതി പുലിവാലായതോടെ എന്റെ ആത്മകഥ ഇങ്ങനല്ലെന്ന പതിവ് രീതി തന്നെ പയറ്റി. ചുവപ്പ് നരച്ച് കാവിയാവുക എന്നതാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നത്. ഇവിടേയും ഏതാണ്ട് അതുണ്ടാകുമെന്ന് ആത്മകഥകളൊക്കെ സൂചന നല്‍കിത്തുടങ്ങിയിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വിനറിനെതിരെ ഉയര്‍ന്നത്. മാസങ്ങള്‍ക്കിപ്പുറം വയനാട് ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും പാര്‍ട്ടിക്ക് തല വേദനയായി ഇ.പി എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദല്ലാള്‍ നന്ദകുമാറായിരുരുന്നു ഇ.പിയെ വെച്ച് ആദ്യ വെടിപൊട്ടിച്ചത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ച് ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സിപിഎമ്മിന് സാരമായ പരിക്കുണ്ടാക്കി. ഒപ്പം ബിജെപിയിലേക്ക് വരാന്‍ ഇ.പി. ജയരാജന്‍ തന്നോട് ചര്‍ച്ച നടത്തിയെന്ന ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും കൂടിയാ യതോടെ പാര്‍ട്ടി കഴുത്തോളം വെള്ളത്തിലായി. ഇ.പി.യുടെ ആത്മകഥയുടെ ഭാഗമെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങളില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിനെതിരായ പരാമര്‍ങ്ങള്‍, തുടങ്ങി സിപിഎം പ്രതിക്കൂട്ടിലാകുന്ന നിരവധി കാര്യങ്ങളാണുള്ളത്. പുസ്തകത്തിന് ഇട്ട പേരാണ് അതിലും കേമം. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്നും.

കള്ള് സംസ്ഥാന പാനിയമാക്കണമെന്നും അതിന് ഔഷധ ഗുണമുണ്ടെന്നുമൊക്കെ മുമ്പ് പ്രസംഗിച്ചയാളാണ് ഇ.പി. പക്ഷേ ഇത്തവണത്തെ കട്ടന്‍ചായക്ക് അതിനേക്കാളും വീര്യം കൂടിയപ്പോള്‍ പാര്‍ട്ടി ശരിക്കും കിറുങ്ങി എന്നതാണ് സത്യം. പണ്ട് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ ഏറ്റവും വലിയ കൊള്ളക്കാരനും ഗബ്ബര്‍ സിങുമൊക്കെയാക്കിയിരുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ സ്വന്തം പാര്‍ട്ടി അണികള്‍ തന്നെ സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കു ന്നതിനിടെയാണ് കുനിന്‍മേല്‍ കുരു പോലെ സഖാവിന്റെ കട്ടന്‍ചായയും പരിപ്പ് വടയും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാണെന്ന് സരിന്റെ പേര് പറയാതെ തിരഞ്ഞെടുപ്പ് കാലത്ത് തീ കോരിയിട്ടതോടെ പാര്‍ട്ടിക്കാര്‍ ശരിക്കും പെട്ടു. ഇ.പിയായതിനാല്‍ ആദ്യം എല്ലാം പുറത്ത് വരും. പിന്നാലെ നിഷേധിക്കും. ഒടുവില്‍ ആദ്യം പറഞ്ഞത് ശരിയാകും എന്നതാണ് മുമ്പേയുള്ള രീതി. പാലക്കാട്ടെ നീല ട്രോളി ബാഗില്‍ നടുവടിച്ച് തെന്നി വീണ പാര്‍ട്ടിയെ ഒരു വിധം പിടിച്ചെഴുന്നേല്‍പിക്കുന്നതിനിടെയാണ് ഇ.പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പണ്ട് ദേശാഭിമാനിയുടെ ജനറല്‍ മാനേജറായിരിക്കെ 2007ല്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി നിക്ഷേപം സ്വീകരിച്ചതായിരുന്നുന്നു ഇപിക്കെതിരെ മുന്‍പുയര്‍ന്ന ആരോപണം. പിന്നീട് 2007 ല്‍ നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നു. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വിവാദ വ്യവസായി രാധാകൃഷ്ണന്റെ അഭിവാദ്യങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധു നിയമന വിവാദം പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് ഇപിയെ പ്രതിരോധത്തിലാക്കി. ഗോവിന്ദന്‍ നയിച്ച കേരള യാത്രയില്‍ നിന്ന് ജയരാജന്‍ മാറി നിന്ന് ദല്ലാളിനെ കാണാന്‍ എത്തിയതും വാര്‍ത്തയായി. ഇ.പിയായതിനാല്‍ ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. ഒപ്പം നിഷേധക്കുറിപ്പുകളും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

kerala

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ ‘തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ‘

Published

on

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Continue Reading

Trending