kerala
നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; പോലീസ് വീഴ്ചയില്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി
ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ അവിടെ തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നുമാണ് എ.ഡി.ജി.പി ചോദിച്ചിട്ടുള്ളത്.

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീട്ടിലെത്തിയ കാര്യം നാട്ടുകാരും സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും സുധാകരന്റെ കുടുംബവും ആരോപിക്കുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി പാലക്കാട് എസ്പിയോട് ആവശ്യപ്പെടുകയായിരുന്നു.
ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ അവിടെ തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നുമാണ് എ.ഡി.ജി.പി ചോദിച്ചിട്ടുള്ളത്. നെന്മാറ എസ്എച്ച്ഒ അടക്കമുള്ളവര്‍ക്കെതിരേ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയാണ് ഉള്ളത്.
കൃത്യം നടത്തിയതിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പൊലീസ് അന്വേഷിക്കുന്നത്.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ ചെന്താമര ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ ബന്ധം പിരിഞ്ഞ് പോയതിനു കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെ പ്രതി വിയ്യൂര്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
നെന്മാറ പോലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ഇയാള്‍ പോത്തുണ്ടിയിലെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ഇത് പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
kerala
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ

മലപ്പുറം: ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി എന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.
സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല. വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരിൽ നിരവധി കേസുകൾ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു.
കെ സുരേന്ദ്രൻ മണ്ട പോയ തെങ്ങാണ്. ആ തെങ്ങിൽ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ പ്രതികരിച്ചു. ‘ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബിജെപി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്.
Health
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം
ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.
രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കൽ, കൈ ശുചിത്വം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
വർധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തിൽ, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വൈറൽ പനികളെയും കൊവിഡ്-19 നെയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കൽ പ്രൊഫഷണലുകൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താൽ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിർന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോടും നിർദേശം നൽകിക്കഴിഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിന് മാസ്കുകൾ ഉപയോഗിക്കുകയും ശുചിത്വ രീതികൾ പാലിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവർത്തിച്ചു.
kerala
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെയുള്ള പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ നടിയുടെ വെളിപ്പെടുത്തലില്‍ ജയസൂര്യക്കും ബാലചന്ദ്രനുമേനോനുമെതിരെ ലൈംഗികാരോപണത്തിന് കേസെടുക്കുകയായിരുന്നു. അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ല്‍ ചിത്രികരിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ നടക്കുമ്പേള്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബലചന്ദ്രമെനോനും എതിരെയുള്ള പരാതി. ഇവര്‍ കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വെച്ചായിരുന്നു എന്നാണ് പരാതി.
എന്നാല്‍ അന്നേ ദിവസം സെക്രട്ടറിയേറ്റ് കോംപൗണ്ടില്‍ ഷൂട്ടിങ് നടന്നിട്ടുണ്ട് എങ്കിലും സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാധം ഉണ്ടായിരുന്നില്ല എന്നാണ്.
പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പോളിച്ച് അവിടെ ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ ഓഫീസാക്കി മറ്റിയിട്ടുണ്ട്. അതിനാല്‍ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിപോലുമില്ല. പരാതിക്കാരിയും ജയസൂര്യയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് അനുകൂലമായ തെളിവുകളെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബാലചന്ദ്രമേനോന്‍ ഹോട്ടലില്‍ തമസിച്ചതായി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവുകളില്ല. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള യാതൊരു തെളിവുകളും ലഭിചിട്ടില്ല.
അതേസമയം പരാതിക്കാരി മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉപദ്രവത്തിന് സാക്ഷിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ താനൊന്നും കണ്ടിട്ടില്ല എന്ന് മൊഴിമാറ്റി പറഞ്ഞത് കേസിന് തിരിച്ചടിയായി. എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയശേഷം ആയിരിക്കും ഇരുവരെയും കുറ്റവിമുക്തരാക്കണോ അതോ തെളിവ് വെച്ച് കുറ്റപത്രം നല്‍കണോ എന്നത് തീരുമാനിക്കുന്നത്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
kerala3 days ago
വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മാതൃസഹോദരന്‍ അറസ്റ്റില്‍
-
Film3 days ago
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala3 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
Video Stories3 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി