india
പുഷ്പ പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; തെലങ്കാന തിയേറ്ററുകളില്‍ കുട്ടികള്‍ക്ക് സമയ വിലക്ക്
രാവിലെ 11 ന് മുന്‍പും രാത്രി 11 ന് ശേഷവും 16 വയസില്‍ താഴെയുള്ള കുട്ടികളെ സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കരുത്

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് തെലങ്കാന തിയേറ്ററുകളില്‍ കുട്ടികള്‍ക്ക് സമയ വിലക്ക് ഏര്‍പ്പെടുത്തി തെലങ്കാന ഹൈക്കോടതി. രാവിലെ 11 ന് മുന്‍പും രാത്രി 11 ന് ശേഷവും 16 വയസില്‍ താഴെയുള്ള കുട്ടികളെ സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കരുതെന്നാണ് ജസ്റ്റിസ് വിജയ്‌സെന്‍ റെഡ്ഡി ഉത്തരവിറക്കിയത്.
നിബന്ധന നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും തിയേറ്ററുകളോടും കോടതി നിര്‍ദേശിച്ചു. തെലങ്കാനയില്‍ സിനിമകള്‍ക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കല്‍, ടിക്കറ്റ് നിരക്കിലെ വര്‍ധനവ് എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാവിലെയും രാത്രിയിലും സിനിമാ പ്രദര്‍ശനം കാണാന്‍ കുട്ടികളെ വിലക്കുന്ന സിനിമാട്ടോഗ്രാഫി ആക്ട് നിയമങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. അത്തരം നിയന്ത്രണങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്നതിന് പുഷ്പ 2 റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
india
ടോയ്‌ലറ്റില്‍ നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
വെര്‍ച്വല്‍ കോടതിയില്‍ പങ്കെടുക്കുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.

ടോയ്‌ലറ്റില്‍ നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. വെര്‍ച്വല്‍ കോടതിയില്‍ പങ്കെടുക്കുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.
ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയില്‍ ആകെ 74 മിനിറ്റ് വെര്‍ച്വല്‍ നടപടികളില്‍ ഇയാള്‍ ടോയ്ലറ്റ് സീറ്റിലിരുന്ന് പങ്കെടുത്തതായും കോടതി രജിസ്ട്രിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതായി ജസ്റ്റിസ് എ എസ് സുപെഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്തുകാരനോട് ജൂലൈ 22 ന് അടുത്ത ഹിയറിംഗിന് മുമ്പ് ഒരു ലക്ഷം രൂപ കോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേ ദിവസം, ബിയര്‍ മഗ്ഗില്‍ നിന്ന് മദ്യപിച്ച് വെര്‍ച്വല്‍ നടപടിയില്‍ ഹാജരായതിന് നിരുപാധികം മാപ്പ് പറഞ്ഞ മുതിര്‍ന്ന അഭിഭാഷകന്‍ ഭാസ്‌കര്‍ തന്നയ്ക്കെതിരായ സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജിയും കോടതി പരിഗണിച്ചു. കോടതിയെ അനാദരിക്കാന്‍ ‘ഉദ്ദേശമില്ല’ എന്ന് സമര്‍പ്പിച്ച ഡിവിഷന്‍ ബെഞ്ച് തന്നയുമായുള്ള വാക്കാലുള്ള സംഭാഷണത്തിനിടെ, ‘ഉദ്ദേശ്യമില്ലായ്മ ഒരു നിന്ദ്യമായ പ്രവൃത്തിയെ ഇല്ലാതാക്കുമോ’ എന്ന് ചോദിച്ചു.
സൂറത്തിലെ ആളുടെ കേസില്‍, കോടതിയില്‍ ഉചിതമായ പെരുമാറ്റത്തെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ടോയെന്നും കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. ഉചിതമായ രീതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂറത്ത് സ്വദേശി പരാതിക്കാരിയായ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ജൂണ്‍ 20 ന് നടന്ന ഹിയറിംഗില്‍ അഭിഭാഷകന്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായിരുന്നു.
അതേസമയം, ജൂണ്‍ 26 ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന് മുമ്പാകെ ‘ഫോണില്‍ സംസാരിക്കുന്നതും ബിയര്‍ മഗ്ഗില്‍ മദ്യപിക്കുന്നതും കണ്ടപ്പോള്‍’ മുതിര്‍ന്ന അഭിഭാഷകന്‍ 26 മിനിറ്റ് വെര്‍ച്വല്‍ നടപടികളുമായി ബന്ധപ്പെട്ടിരുന്നതായി കോടതി രജിസ്ട്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബെഞ്ച് പറഞ്ഞു.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ‘ഓണ്‍ലൈന്‍ നടപടികളില്‍ അപകീര്‍ത്തികരമായ വ്യവഹാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ച്’ വിവര സാങ്കേതിക രജിസ്ട്രാര്‍ കോടതിയെ ബോധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. മെക്കാനിസത്തിന്റെ രൂപീകരണം ഏറ്റെടുത്ത് ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി സമര്‍പ്പിച്ചതായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചപ്പോള്‍ ജൂലൈ 22 ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.
india
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്’: കാന്തപുരം
യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
നിമിഷപ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്‍ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്‍ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.
ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്‍ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നല്‍കുകയും ചെയ്തു.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രേമകുമാരി യമനില്‍ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.
india
ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം: ‘പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ഗാന്ധി
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഒഡിഷയില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ആവര്‍ത്തിച്ച് അപമാനിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
india2 days ago
ബോധപൂര്‍വമായ മനുഷ്യ ഇടപെടലാണ് എയര്‍ ഇന്ത്യ തകര്‍ച്ചയ്ക്ക് കാരണം: സുരക്ഷാ വിദഗ്ധന്‍ മോഹന്‍ രംഗനാഥന്
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
india2 days ago
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
-
kerala2 days ago
മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍
-
News2 days ago
ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ 67 കുട്ടികള്‍ പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട്