Connect with us

kerala

‘പരാതിക്കാരി വിവാഹിതയെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ല’: ഹൈക്കോടതി

Published

on

കൊച്ചി: പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുക എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. മാത്രമല്ല ഈ കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ഹര്‍ജിക്കാരനും പരാതിക്കാരനും തമ്മിലുള്ള ലൈംഗിക ബന്ധം സമ്മതത്തിന്റെ ഫലമാണ്, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റകൃത്യമാകൂ. വിവാഹ വാഗ്ദാനദത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സ്ത്രീ ആരോപിക്കപ്പെടുമ്പോള്‍ ഒരു സ്ത്രീ നേരത്തെ വിവാഹം കഴിച്ച് വിവാഹമോചനം നേടാതെയാവുമ്പോള്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. അത്തരം ആരോപണം അടിസ്ഥാന രഹിതമാണ്.
പൊലീസുദ്യേഗസ്ഥനായി ജോലി ചെയ്തിരുന്ന പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവരില്‍ നിന്ന് 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വിവാഹം കഴിക്കാന്‍ താന്‍ ആദ്യം ആത്മാര്‍ഥമായി ആഗ്രഹിച്ചെങ്കിലും പിന്നീടാണ് വിവാഹം കഴിച്ചതാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമറിഞ്ഞതെന്നും അപ്പോഴാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നും പ്രതിയായി ആരോപിക്കപ്പെട്ട പൊലീസുകാരന്‍ വാദിച്ചു. വിവാഹ വാഗ്ദാനം ഈ കേസില്‍ അസാധ്യമായതിനാല്‍ ആരോപിക്കപ്പെടുന്ന ലൈംഗിക പ്രവൃത്തി പരസ്പര സമ്മത്തോടെ മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി വിധിച്ചു.

kerala

ആരോഗ്യ കേരളം വെന്റിലേറ്ററില്‍; ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിന്; വിമര്‍ശിച്ച് വി.ഡി സതീശന്‍

രോഗി തന്നെ ഉപകരങ്ങള്‍ വാങ്ങി വന്നാല്‍ ശസ്ത്രക്രിയ നടത്താം എന്ന അവസ്ഥയാണ്.

Published

on

കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിഷയം ഒറ്റപ്പെട്ടതല്ല. ആശുപത്രികളില്‍ മരുന്നില്ല. രോഗി തന്നെ ഉപകരങ്ങള്‍ വാങ്ങി വന്നാല്‍ ശസ്ത്രക്രിയ നടത്താം എന്ന അവസ്ഥയാണ്. ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി എന്ന് പറയുന്നത് സ്ഥിരം മറുപടിയാണ്. വിഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കാരുണ്യ പദ്ധതി ഉള്‍പ്പെടെ നിലച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സര്‍ജറിക്കുള്ള നൂല് രോഗി വാങ്ങി വന്നത് തനിക്കറിയുന്ന കാര്യമാണ്. കോവിഡിന് ശേഷമുള്ള മരണ നിരക്കില്‍ വര്‍ധനയുണ്ടാിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ പഠനം അനിവാര്യമാണ്- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading

kerala

കൊയിലാണ്ടി- വടകര റൂട്ടില്‍ യാത്രാ ദുരിതപൂര്‍ണം

മഴ കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Published

on

കോഴിക്കോട് കൊയിലാണ്ടി വടകര റൂട്ടില്‍ യാത്രാ ദുരിതപൂര്‍ണമായി തുടരുന്നു. ദേശീയപാതാ നിര്‍മാണം നടക്കുന്ന പ്രദേശത്ത് സര്‍വീസ് റോഡ് തകര്‍ന്ന നിലയിലാണ്. മഴ കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

പൊട്ടിപൊളിഞ്ഞ റോഡിലൂടെ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ പോലും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാരടക്കം ആരോപിക്കുന്നു.

Continue Reading

kerala

മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിര്‍ദേശം

13 ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്.

Published

on

ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഇന്ന് തുറന്നു. 10 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നത്. 11.35 നാണ് ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്.

സെക്കന്‍ഡില്‍ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത്. ഇതേ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.

Continue Reading

Trending