Connect with us

india

നീതിയുടെ മേല്‍ പതിഞ്ഞ കരിനിഴല്‍

EDITORIAL

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്‌സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.

ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending