kerala
കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം

പെരിന്തൽമണ്ണ: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും. സങ്കീർണമായ ശസ്ത്രക്രിയ. മൂന്നാഴ്ചത്തെ ആശുപത്രിവാസം. അതായിരുന്നു സൗഖ്യത്തിലേക്ക് നിദ ഫാത്തിമയുടെ യാത്ര.
10 വർഷമായി സിനിമകളുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കു വാട്സാപ്പിൽ സന്ദേശങ്ങളയക്കുന്ന ആരാധകൻ പെരിന്തൽമണ്ണയിൽ ക്യാപ്പിട്ടോൾ സ്റ്റുഡിയോ നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി ജസീർ ബാബുവാണു നിദയുടെ രോഗാവസ്ഥ മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 10 വർഷത്തിനിടെ ആദ്യമായി ജസീറിന്റെ സന്ദേശത്തോടു താരം പ്രതികരിച്ചു. ഒറ്റ മണിക്കൂറിനകം സഹായാഭ്യർഥന സ്വീകരിച്ചു. മമ്മൂട്ടി രക്ഷാധികാരിയായ ‘കെയർ ആൻഡ് ഷെയർ’ വാത്സല്യം പദ്ധതിയിലൂടെ സർജറിക്കു സൗകര്യമൊരുക്കി. 7ന് രാജഗിരിയിലെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം.മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ഒപ്പം, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.കെ.പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്.വെങ്കിടേശ്വരൻ, പീഡിയാട്രിക് ഐസിയു മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവരും. മൂന്നുഘട്ട ശസ്ത്രക്രിയയിലെ അവസാനത്തേത്താണ് പൂർത്തിയായത്.
തിരൂർക്കാട്ടെ ഓട്ടോ ഡ്രൈവറായ അലിയുടെ മകളുടെ രോഗാവസ്ഥ സുഹൃത്ത് വഴിയാണു ജസീർ ബാബു അറിഞ്ഞത്. നാട്ടുകാർ ജസീറിനും മമ്മൂട്ടിക്കും നന്ദി പറയുന്നു. അലിയ്ക്കാകട്ടെ, മമ്മൂക്കയെ നേരിൽക്കണ്ടു നന്ദി പറയണം, ഒപ്പമൊരു ഫോട്ടോയെടുക്കണം. കളിയും ചിരിയും വീണ്ടെടുത്ത് ആശുപത്രി വിടുന്ന ദിനത്തിൽ നിദയെത്തേടി ചോരച്ചോപ്പുനിറത്തിൽ മമ്മൂട്ടിയുടെ പൂച്ചെണ്ട് എത്തി, സ്വന്തം കൈപ്പടയിലെ സ്നേഹമുദ്ര സഹിതം.
kerala
ഉപകരണ ക്ഷാമം; വകുപ്പ് മേധാവികള്‍ സത്യം പുറത്ത് പറയാത്തത് ഭയമുള്ളത് കൊണ്ട്; ഇരന്നും അപേക്ഷിച്ചും മടുത്തു; ഡോ.ഹാരിസ്
ഒരു വര്‍ഷം മുമ്പ് ആരോഗ്യസെക്രട്ടറിയെ കണ്ട് കാര്യങ്ങളറിയിച്ചതായും, ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കായി ഇരന്നും അപേക്ഷിച്ചും മടുത്തെന്നും ഹാരിസ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ ഉപകരണ ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് ഡോ.ഹാരിസ്. ഒരു വര്‍ഷം മുമ്പ് ആരോഗ്യസെക്രട്ടറിയെ കണ്ട് കാര്യങ്ങളറിയിച്ചതായും, ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കായി ഇരന്നും അപേക്ഷിച്ചും മടുത്തെന്നും ഹാരിസ് പറഞ്ഞു.
”ഭയമുള്ളതുകൊണ്ടാണ് മറ്റു വകുപ്പ് മേധാവികള്‍ കാര്യങ്ങള്‍ പറയാത്തത്. ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയെ കണ്ട് ഒരു വര്‍ഷം മുമ്പ് കാര്യങ്ങള്‍ പറഞ്ഞതാണ്. അപേക്ഷിച്ചും ഇരന്നും ഉപകരണങ്ങള്‍ സംഘടിപ്പിച്ചാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. വിവാദമുണ്ടാക്കണം എന്ന് കരുതി ഇട്ട പോസ്റ്റ് അല്ല. ഒരു പോസ്റ്റിട്ട് മുങ്ങി എന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. തനിക്കും ഭയം ഉണ്ടായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് തുറന്നുപറയാന്‍ തയ്യാറായത്. ഒരുപാട് രോഗികള്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. ആഗസ്റ്റ് വരെ രോഗികള്‍ കാത്തിരിക്കുകയാണ്. പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചു തരികയാണ്. സത്യം പറഞ്ഞിട്ട് ഒറ്റപ്പെടുത്തുന്നു എങ്കില്‍ ഒറ്റപ്പെടുത്തട്ടെ. തനിക്ക് അങ്ങനെ ഒരു ഭയമില്ല” അദ്ദേഹം പറഞ്ഞു.
”എന്തുകൊണ്ടാണ് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ താമസം വരുന്നതെന്ന് അറിയില്ല.തനിക്ക് മേല്‍ ഒരു സമ്മര്‍ദവും ഇല്ല. എന്ത് വിശദീകരണം ചോദിച്ചാലും കൃത്യമായ മറുപടി നല്‍കും. അന്വേഷണത്തോട് സഹകരിക്കും’ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
kerala
ഡിജെ പാര്‍ട്ടിക്കിടെ അപമര്യാദയായി പെരുമാറി; കൊച്ചിയില്‍ യുവതി യുവാവിനെ കുത്തിപരിക്കേല്‍പിച്ചു
യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കുത്തിപരിക്കേല്‍പിച്ചു. യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കതൃക്കടവ് ഇടശ്ശേരി ബാറിലാണ് സംഭവം.
വൈന്‍ഗ്ലാസിന്റെ ചില്ലുകൊണ്ട് യുവതി യുവാവിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന് നിസാര പരിക്കേറ്റു. പൊലീസെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവെച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് പരാതി നല്‍കിയിട്ടില്ല.
kerala
വിഎസിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു
അച്ഛന്‍ തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകന്‍ അരുണ്‍ കുമാര്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ് വിഎസ് എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അച്ഛന്‍ തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകന്‍ അരുണ്‍ കുമാര്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
Film3 days ago
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്