Connect with us

kerala

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി

റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്.

Published

on

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നേരിടും വിധം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഗുഡ്‌സ് ഷെഡ് വരെയുള്ള റോഡ് അടച്ച നടപടിയില്‍ ഇടപെട്ട് അത് തിരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇ മെയില്‍ സന്ദേശമയച്ചു. റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമല്ല അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ക്കറ്റിലേക്ക് വരെ ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്.

ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വഴി അടച്ചത് നാട്ടുകാരെ വന്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ചെറുകിട വ്യാപാരികളെയും വിശേഷിച്ച് മത്സ്യ കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്ന ഈ നടപടി ജനജീവിതത്തെ പലരീതിയിലും ഗുരുതരമായി ബാധിക്കുന്നതാണ്. വഴിയടച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചുമരും ബാരിക്കേഡും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ അത് അടിയന്തരമായി തടയണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ ചുമരും ബാരിക്കേഡും അടിയന്തിര ഘട്ടങ്ങളിലെ ദുരിതാശ്വാസ നടപടികള്‍ക്കും വിഘാതമാകും. കുട്ടികള്‍ക്കോ മറ്റോ രോഗം ബാധിച്ചാല്‍ ലഭ്യമാക്കേണ്ട അടിയന്തിര ചികിത്സക്ക് വരെ ഇത് തടസ്സമാകുമെന്ന് മന്ത്രിക്കയച്ച സന്ദേശത്തില്‍ വിശദീകരിച്ചു. പൊതുജന ജീവിതത്തെയും അതിന്റെ സുരക്ഷിതത്വത്തെയും ഗുരുതരമായി ബാധിക്കുന്ന നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ മന്ത്രി നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഈ പ്രശ്‌നം സതേണ്‍ റെയില്‍വേ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍ എന്നിവരുടെയും ശ്രദ്ധയില്‍പ്പെടുത്തി.

കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍. ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരനെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ നീക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപിയാന്‍ വനമേഖലയിലേക്ക് മാറുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്

. കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

Published

on

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്. കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിനു ശേഷം മുതര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് തൃശൂരില്‍ നടന്നുകൊണ്ടാരിക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്.

Continue Reading

kerala

നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന്‍ ഷൗക്കത്ത്

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

Published

on

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാരായ എംബി രാജേഷ്, കെ.രാജന്‍ ന്നിവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

Published

on

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഞായറാഴ്ചയുടെ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Continue Reading

Trending