Connect with us

kerala

സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടറിന് 5 വര്‍ഷം കഠിനതടവ്

വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്.

Published

on

തിരുവനന്തപുരം: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ബസ് കണ്ടക്ടറിന് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ 14 വയസ്സുകാരിയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാകാം എന്നു കരുതി കുട്ടി മാറിനിന്നെങ്കിലും, പിന്നീട് വീണ്ടും ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി സ്‌കൂള്‍ അധികൃതരോട് വിവരം അറിയിക്കുകയും അവര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടര്‍ എല്‍. ഷീന കുറ്റപത്രം സമര്‍പ്പിച്ചു. വാദം നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ബസിനുള്ളില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുള്ള കണ്ടക്ടര്‍ തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയതെന്നത് കോടതി അതീവ ഗൗരവമായി കണക്കിലെടുത്തു. പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദും അഭിഭാഷക വി.സി. ബിന്ദുവും ഹാജരായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം.

Published

on

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന്‍ വോട്ടു തേടിയെത്തിയിരുന്നു.

തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന’- രാജേന്ദ്രന്‍ പറഞ്ഞു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള മേഘലയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാണ് സിപിഎം മുന്‍ എംഎല്‍എ വോട്ട് തേടിയിറങ്ങിയത്.

 

 

Continue Reading

kerala

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം

കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

പമ്പയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു

ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്.

Published

on

പമ്പ ചാലക്കയത്തിന് സമീപത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു. ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീര്‍ത്ഥാടകരെ വേഗം പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആകെ ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു. തൃക്കാര്‍ത്തിക ദിവസമായ ഇന്ന് ശബരിമലയില്‍ തീര്‍ഥാടനത്തിരക്ക്. പുലര്‍ച്ചെ നടതുറന്ന് ആദ്യ മണിക്കൂറില്‍ ദര്‍ശനം നടത്തിയത് 15,000 ഓളം ഭക്തര്‍.

Continue Reading

Trending