Video Stories
ആവേശത്തോടെ കോച്ച്

കൊച്ചി: ആരാധകരില്‍ ആവേശമുണര്‍ത്തുന്ന മത്സരങ്ങളാണ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ പരിശീലകന് റെനി മ്യൂളെന്‍സ്റ്റീന്‍. കളി കഴിഞ്ഞാലും മത്സരത്തിന്റെ ആവേശവും ഓര്‍മകളും ആരാധകരില്‍ ബാക്കിയുണ്ടാവണം-ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി കൊച്ചിയിലെത്തിയ ഡച്ചുകാരനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകനുമായ മ്യൂളെന്‍സ്റ്റീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താര തെരഞ്ഞെടുപ്പ് ആസൂത്രണത്തോടെ
ഐ.എസ്.എല്‍ ആദ്യ സീസണ് മുതല്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഗ്രൗണ്ടില്‍ ടീമിന് ശക്തമായ പിന്തുണ നല്കുന്ന മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കൃത്യമായ ആസുത്രണം നടത്തിയാണ് മുംബൈയില്‍ പ്ലയര്‍ ഡ്രാഫ്റ്റിനെത്തിയത്. പ്ലയര്‍ ഡ്രാഫ്റ്റില്‍ നിന്ന് 90 ശതമാനം ഉദ്ദേശിച്ച താരങ്ങളെ തന്നെ ലഭിച്ചു. ടീമില്‍ വടക്കു കിഴക്കന്‍ താരങ്ങളുടെ ധാരാളിത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രാദേശികതയല്ല പരിഗണിച്ചതെന്നും താരങ്ങളുടെ പൊസിഷനും കഴിവും മാത്രമായിരുന്നു മാനദണ്ഡമെന്നും മ്യൂളെന്‍സ്റ്റീന്‍ മറുപടി നല്കി. ആദ്യ ടീമില്‍ കളിക്കാന്‍ പറ്റുന്ന താരങ്ങളാണ് നിലവില്‍ ടീമിലുള്ളത്.
ഹ്യൂം
കഠിനാധ്വാനിയായ
കളിക്കാരന്
കഠിനാധ്വാനിയായ കളിക്കാരനാണ് ഇയാന്‍ ഹ്യൂം. കഠിനാധ്വാനം ജനിതകമായി ചേര്‍ന്ന കളിക്കാരന്. കളത്തില്‍ കഠിനാധ്വാനം ചെയ്യുന്ന, ഊര്‍ജ്ജസ്വലരായ താരങ്ങളെയാണ് ടീമിന് ആവശ്യം. ജയിക്കാന്‍ വേണ്ട ഫോര്‍മേഷനിലായിരിക്കും ടീം കളിക്കുക. ഏതു ഫോര്‍മേഷനിലാണ് കളിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കളിക്കാരുടെ താല്പര്യം കൂടി പരിഗണിച്ചായിരിക്കും ഫോര്മേഷന് രൂപീകരിക്കുക. ബ്ലാസ്റ്റേഴ്സില്‍ മുന്‍ സീസണുകളില്‍ കളിച്ച താരങ്ങള്‍ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂത കാലത്തില്‍ തൂങ്ങി നില്‍ക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിന്റെ മറുപടി. അലക്സ് ഫെര്ഗൂസനില് നിന്ന് പഠിച്ച പാഠമാണിത്. നവംബറിന് മുമ്പായി മികച്ചൊരു വിദേശ ഗോള്‍കീപ്പര്‍ ടീമിലെത്തുമെന്ന സൂചനയും അദ്ദേഹം നല്കി.
വെല്ലുവിളി
നിറഞ്ഞ നിയോഗം
ലോക ഫുട്ബോള്‍ രംഗത്ത് ഇന്ത്യ മുന്നേറ്റമുണ്ടാക്കുമെന്നാണ് പുതിയ തലമുറയുടെ ആവേശം സൂചിപ്പിക്കുന്നത്. ഐ.എസ്.എല്‍ ആഗോള ശ്രദ്ധ നേടികഴിഞ്ഞു. വിദേശ കളിക്കാരും കളിരീതികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ കുതിപ്പിന്റെ പാതയിലാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദഗ്ധരായ താരങ്ങള്‍ ഉണ്ടാവും. പുതിയ നിയോഗം വലിയ അവസരമാണ്. അതേസമയം വെല്ലുവിളി നിറഞ്ഞതുമാണ്. ബ്ലാസ്റ്റേഴ്സിന് തന്നിലുണ്ടായ വിശ്വാസമാണ് മറ്റു ഓഫറുകള്‍ നിരസിച്ച് തന്നെ ഇന്ത്യയിലെത്തിച്ചതെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന കോച്ച് കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സ് ജില്ലകള്‍ തോറും കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ മ്യൂളെന്‍സ്റ്റീന്‍ നിര്‍വഹിച്ചു.
വിജയം മാത്രം
ലക്ഷ്യം
മ്യൂളെന്സ്റ്റീനിനെ പോലൊരു മികച്ച പരിശീലകന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടെക്നിക്കല്‍ ഡയറക്ടറും സഹ പരിശീലകനുമായ തോങ്ബോയ് സിങ്തോ. ടീമിന്റെ വിജയത്തിനായി തനിക്കാവുന്നതെല്ലാം ചെയ്യും.പുതിയ സീസണിലേക്ക് താരങ്ങളെ ഒത്തിണക്കത്തോടെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മികച്ച സീസണ് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
More3 days ago
ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന് യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍