Connect with us

More

വിന്‍സന്റ് എം.എല്‍.എയുടെ അറസ്റ്റ്: ഗൂഢാലോചനയുടെ ചുരുളഴിയുന്നു

Published

on

കോവളം എം.എല്‍.എ അഡ്വ. എം. വിന്‍സന്റിന്റെ അറസ്റ്റിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ ദിവസം രാവിലെ മുതല്‍ അവരുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിന് പിന്നാലെ പരാതിക്കാരിയെ പ്രവേശിപ്പിച്ച നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയ നേതാക്കളുടെ കൂടുതല്‍ വിവരങ്ങളും ദൃശ്യങ്ങളുമാണ് തെളിവായി പുറത്തുവന്നിട്ടുള്ളത്.
നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ജില്ലാ നേതാക്കളാണ് ആസ്പത്രിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ബാലരാമപുരത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, നെയ്യാറ്റിന്‍കര നഗരസഭ മുന്‍ സി.പി.എം കൗണ്‍സിലര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആസ്പത്രിയിലെത്തി വീട്ടമ്മയുടെ ഭര്‍ത്താവിനെക്കൊണ്ട് എം. വിന്‍സന്റ് എം.എല്‍.എക്കെതിരെ പരാതി ഉന്നയിപ്പിക്കുകയായിരുന്നു. ബോധാവസ്ഥയിലായിരുന്ന വീട്ടമ്മയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടത് ആന്‍സലന്‍ എം.എല്‍.എയും ആസ്പത്രി അധികൃതരുമായി നടന്ന കൂടിക്കാഴ്ചക്കുശേഷമായിരുന്നുവെന്നും ചില ജീവനക്കാര്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനായ വീട്ടമ്മയുടെ സഹോദരന്‍ കൂടുതല്‍ പേരുമായി സ്ഥലത്തെത്തിയിരുന്നതായും അവിടെക്കൂടിയവര്‍ അറിയിച്ചു. സംഭവശേഷം രണ്ടുനാള്‍ പിന്നിട്ടപ്പോഴാണ് എം.എല്‍.എ ഹോസ്റ്റലില്‍ നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലും പിന്നീട് പേരൂര്‍ക്കട പൊലീസ് ക്യാമ്പിന് സമീപമുള്ള പൊലീസ് ക്ലബിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതും. അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലിലെ വാര്‍ഡന് ഒരു വി.ഐ.പി മുറി വൃത്തിയാക്കി ഒഴിച്ചിടണമെന്ന സന്ദേശം ലഭിച്ചിരുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
എം. വിന്‍സന്റ് എം.എല്‍.എയെ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ധൃതിപിടിച്ച് അറസ്റ്റ് ചെയ്ത് ജലിലടച്ച സംഭവം സി.പി.എം ഗൂഢാലോചനയാണെന്നതരത്തിലുള്ള തെളിവുകളാണ് അടുത്ത ദിവസങ്ങളിലായി പുറത്തുവരുന്നത്. എം.എല്‍.എയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബാലരാമപുരം ടൗണില്‍ നടന്നുവരുന്ന രാപ്പകല്‍ സമരം അഞ്ച് ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് എം.എല്‍.എമാര്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, ഡി.സി.സി പ്രസിഡന്റുമാര്‍, സംസ്ഥാന, ജില്ലാ നേതാക്കള്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ജയിലില്‍ വിന്‍സന്റിനെ സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ വസതിയിലും സമരപന്തലിലും എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending