Connect with us

Video Stories

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ പ്രതിരോധ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അമിത് ഷാ

Published

on

 

ലക്‌ന: കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടന ആസന്നമായിരിക്കെ പ്രതിരോധ മന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന കാര്യം പരിഗണനയില്ലെന്നും ഏറ്റവും സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അമിത് ഷാ ബി.ജെ.പി അധ്യക്ഷസ്ഥാനം രാജിവച്ച് കേന്ദ്രമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്ന് ത്രിദിന സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയ അമിത് ഷാ പറഞ്ഞു. ‘ബി.ജെ.പി അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് നിലവില്‍ എനിക്കുള്ളത്. ഈ സ്ഥാനത്ത് ഏറ്റവും സന്തുഷ്ടനാണ് ഞാന്‍. ഏറ്റവും ഊഷ്മളമായി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നതും. നിങ്ങളായിട്ട് എന്നെ പുറത്താക്കരുത്’-ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഹാറില്‍ ഒരു പാര്‍ട്ടിയിലും ബി.ജെ.പി വിള്ളലുണ്ടാക്കിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അഴിമതിക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യമില്ലാതെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ചരിത്രവിജയം ആവര്‍ത്തിക്കും. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാഷ്ട്രീയത്തിലെ കുടുംബ, ജാതി വാഴ്ചകള്‍കക്കും പ്രീണന രാഷ്ട്രീയത്തിനും അന്ത്യം കുറിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അമിത് ഷാ അവകാശപ്പെട്ടു. അതേസമയം അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതിരോധം, നഗര വികസനം, പരിസ്ഥിതി, വാര്‍ത്താ വിനിമയം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ക്ക് നിലവില്‍ സ്ഥിരം മന്ത്രിമാരില്ല. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി രാജിവെച്ചപ്പോഴാണ് പ്രതിരോധ മന്ത്രാലയത്തില്‍ ഒഴിവു വന്നത്. ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലിക്കാണ് പ്രതിരോധവകുപ്പിന്റെ അധിക ചുമതല. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡു മന്ത്രിസ്ഥാനം രാജിവെച്ചതോടെ നഗര വികസന, വാര്‍ത്താ വിനിമയ വകുപ്പുകളിലും ഒഴിവു വന്നു. തുടര്‍ന്ന് ടെക്സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനിക്കു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറിനു നഗരവികസന മന്ത്രാലയത്തിന്റെയും അധികച്ചുമതല നല്‍കി. പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദവെ അന്തരിച്ചതിനാല്‍ ആരോഗ്യവകുപ്പു മന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഈ വകുപ്പിന്റെ അധിക ചുമതല വഹിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending