More
കുട്ടീഞ്ഞോക്കായി ബാഴ്സ; വമ്പന്‍ പ്രതിഫലം ലിവര്‍പൂള്‍ തള്ളി

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്‌സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ബാഴ്‌സ ശക്തമായി ശ്രമത്തിലാണ്.
എന്നാല്‍ കുട്ടീഞ്ഞോയുമായുള്ള ബാഴ്‌സയുടെ കരാര്‍ ഇനിയും വൈകാനാണ് സാധ്യതയെന്നാണ് വിവരം.
കൂടുമാറ്റത്തിനായി ബാഴ്‌സ വിലയിട്ട നൂറ് മില്ല്യന്‍ യൂറോ കരാര്‍ ലിവര്‍പൂള്‍ തള്ളിയതായി ഇ.എസ്.പി.എന്‍ എഫ്.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 85 മില്ല്യന്‍ യൂറോയുടെ വാഗ്ദാനം ലിവര്‍പ്പൂള്‍ തള്ളിയതിനെ തുടര്‍ന്നാണ് ബോണസടക്കം 898.87 കോടി രൂപ കരാറുമായി കുട്ടീഞ്ഞോയ്ക്കായി ബാഴ്‌സ രംഗത്തെത്തിയത്.
നേരത്തെ കൂടുമാറ്റ കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി വിവിധ സ്‌പോര്‍ട് പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച മുതല്‍ ബാഴ്‌സ അധികൃതര്‍ കുട്ടീഞ്ഞോക്കായി ഇംഗ്ലണ്ടിലെത്തിയതായും വിവരമുണ്ട്.
നെയ്മറിന്റെ വിടവ് നികത്തുന്നതോടൊപ്പം മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ഇനിയേസ്റ്റയെ കൂടി സഹായിക്കാന്‍ ബ്രസീലിയന്‍ താരത്തിനാവുമെന്നാണ് ബാഴ്‌സയുടെ കണക്കു കൂട്ടല്‍. അതേ സമയം താരത്തെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ വന്‍ തുക വാഗ്ദാനവുമായി പി.എസ്.ജിയും കുട്ടീഞ്ഞോക്കായി രംഗത്തുണ്ട്. റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ റാഞ്ചിയതിന് പിന്നാലെ മറ്റൊരു വമ്പന്‍ ട്രാന്‍ഫറിന് കൂടി പി.എസ്.ജി തെയ്യാറെടുക്കുന്നതായാണ് വിവരം. ഫ്രഞ്ച് ലീഗില്‍ നിന്നും മൊണാക്കോ താരം കിലിയന്‍ എംബപ്പയെ കിട്ടാത്തപക്ഷം ബ്രസീലിയന്‍ താരം ഫിലിപ്പോ കുട്ടീഞ്ഞോയെ നെയ്മറിന് കൂട്ടായി എത്തിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. ഇതിനായി 150 ദശക്ഷം പൗണ്ട് വരെ ചെലവിടാന്‍ പി.എസ്.ജി ഒരുങ്ങിക്കഴിഞ്ഞതായാണ് വിവരം
അതേസമയം മൂന്നാം ഘട്ട കരാറില്‍ കുട്ടീഞ്ഞോ ബാഴ്‌സയില്‍ എത്തുമെന്നാണ്് ഫുട്‌ബോള്‍ ലോകത്തെ വിലയിരുത്തല്‍.
നേരത്തെ 2012ല്‍ എസ്പാനിയോളിന് വേണ്ടി സ്പാനിഷ് ലാ ലീഗയില്‍ കുട്ടീഞ്ഞോ കളിച്ചിട്ടുണ്ട്. 2013ല്‍ ലിവര്‍പൂളിനൊപ്പം ചേര്‍ന്ന താരം 182 മത്സരങ്ങളില്‍ നിന്നും 42 ഗോളുകള്‍ നേടിയിട്ടുണ്ട്.
kerala
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

india
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
kerala
സ്ത്രീധന പീഡനം: ധനമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി
പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല

ഇടുക്കി: ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.
”അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്‍റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്‍റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭർതൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി പറഞ്ഞു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala3 days ago
കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി