Connect with us

More

കുട്ടീഞ്ഞോക്കായി ബാഴ്സ; വമ്പന്‍ പ്രതിഫലം ലിവര്‍പൂള്‍ തള്ളി

Published

on

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്‌സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ബാഴ്‌സ ശക്തമായി ശ്രമത്തിലാണ്.

എന്നാല്‍ കുട്ടീഞ്ഞോയുമായുള്ള ബാഴ്‌സയുടെ കരാര്‍ ഇനിയും വൈകാനാണ് സാധ്യതയെന്നാണ് വിവരം.
കൂടുമാറ്റത്തിനായി ബാഴ്‌സ വിലയിട്ട നൂറ് മില്ല്യന്‍ യൂറോ കരാര്‍ ലിവര്‍പൂള്‍ തള്ളിയതായി ഇ.എസ്.പി.എന്‍ എഫ്.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 85 മില്ല്യന്‍ യൂറോയുടെ വാഗ്ദാനം ലിവര്‍പ്പൂള്‍ തള്ളിയതിനെ തുടര്‍ന്നാണ് ബോണസടക്കം 898.87 കോടി രൂപ കരാറുമായി കുട്ടീഞ്ഞോയ്ക്കായി ബാഴ്‌സ രംഗത്തെത്തിയത്.

നേരത്തെ കൂടുമാറ്റ കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി വിവിധ സ്‌പോര്‍ട് പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച മുതല്‍ ബാഴ്‌സ അധികൃതര്‍ കുട്ടീഞ്ഞോക്കായി ഇംഗ്ലണ്ടിലെത്തിയതായും വിവരമുണ്ട്.

നെയ്മറിന്റെ വിടവ് നികത്തുന്നതോടൊപ്പം മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ഇനിയേസ്റ്റയെ കൂടി സഹായിക്കാന്‍ ബ്രസീലിയന്‍ താരത്തിനാവുമെന്നാണ് ബാഴ്‌സയുടെ കണക്കു കൂട്ടല്‍. അതേ സമയം താരത്തെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ വന്‍ തുക വാഗ്ദാനവുമായി പി.എസ്.ജിയും കുട്ടീഞ്ഞോക്കായി രംഗത്തുണ്ട്. റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ റാഞ്ചിയതിന് പിന്നാലെ മറ്റൊരു വമ്പന്‍ ട്രാന്‍ഫറിന് കൂടി പി.എസ്.ജി തെയ്യാറെടുക്കുന്നതായാണ് വിവരം. ഫ്രഞ്ച് ലീഗില്‍ നിന്നും മൊണാക്കോ താരം കിലിയന്‍ എംബപ്പയെ കിട്ടാത്തപക്ഷം ബ്രസീലിയന്‍ താരം ഫിലിപ്പോ കുട്ടീഞ്ഞോയെ നെയ്മറിന് കൂട്ടായി എത്തിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. ഇതിനായി 150 ദശക്ഷം പൗണ്ട് വരെ ചെലവിടാന്‍ പി.എസ്.ജി ഒരുങ്ങിക്കഴിഞ്ഞതായാണ് വിവരം

football-soccer-brazils-training-world-cup-2018-qualifiersഅതേസമയം മൂന്നാം ഘട്ട കരാറില്‍ കുട്ടീഞ്ഞോ ബാഴ്‌സയില്‍ എത്തുമെന്നാണ്് ഫുട്‌ബോള്‍ ലോകത്തെ വിലയിരുത്തല്‍.

നേരത്തെ 2012ല്‍ എസ്പാനിയോളിന് വേണ്ടി സ്പാനിഷ് ലാ ലീഗയില്‍ കുട്ടീഞ്ഞോ കളിച്ചിട്ടുണ്ട്. 2013ല്‍ ലിവര്‍പൂളിനൊപ്പം ചേര്‍ന്ന താരം 182 മത്സരങ്ങളില്‍ നിന്നും 42 ഗോളുകള്‍ നേടിയിട്ടുണ്ട്.

kerala

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

Published

on

കൊച്ചി:  സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.

പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

റെയില്‍വെയ്‌ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Continue Reading

kerala

പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

Published

on

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം.

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Published

on

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Reading

Trending