Connect with us

More

കുട്ടീഞ്ഞോക്കായി ബാഴ്സ; വമ്പന്‍ പ്രതിഫലം ലിവര്‍പൂള്‍ തള്ളി

Published

on

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്‌സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ബാഴ്‌സ ശക്തമായി ശ്രമത്തിലാണ്.

എന്നാല്‍ കുട്ടീഞ്ഞോയുമായുള്ള ബാഴ്‌സയുടെ കരാര്‍ ഇനിയും വൈകാനാണ് സാധ്യതയെന്നാണ് വിവരം.
കൂടുമാറ്റത്തിനായി ബാഴ്‌സ വിലയിട്ട നൂറ് മില്ല്യന്‍ യൂറോ കരാര്‍ ലിവര്‍പൂള്‍ തള്ളിയതായി ഇ.എസ്.പി.എന്‍ എഫ്.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 85 മില്ല്യന്‍ യൂറോയുടെ വാഗ്ദാനം ലിവര്‍പ്പൂള്‍ തള്ളിയതിനെ തുടര്‍ന്നാണ് ബോണസടക്കം 898.87 കോടി രൂപ കരാറുമായി കുട്ടീഞ്ഞോയ്ക്കായി ബാഴ്‌സ രംഗത്തെത്തിയത്.

നേരത്തെ കൂടുമാറ്റ കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി വിവിധ സ്‌പോര്‍ട് പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച മുതല്‍ ബാഴ്‌സ അധികൃതര്‍ കുട്ടീഞ്ഞോക്കായി ഇംഗ്ലണ്ടിലെത്തിയതായും വിവരമുണ്ട്.

നെയ്മറിന്റെ വിടവ് നികത്തുന്നതോടൊപ്പം മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ഇനിയേസ്റ്റയെ കൂടി സഹായിക്കാന്‍ ബ്രസീലിയന്‍ താരത്തിനാവുമെന്നാണ് ബാഴ്‌സയുടെ കണക്കു കൂട്ടല്‍. അതേ സമയം താരത്തെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ വന്‍ തുക വാഗ്ദാനവുമായി പി.എസ്.ജിയും കുട്ടീഞ്ഞോക്കായി രംഗത്തുണ്ട്. റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ റാഞ്ചിയതിന് പിന്നാലെ മറ്റൊരു വമ്പന്‍ ട്രാന്‍ഫറിന് കൂടി പി.എസ്.ജി തെയ്യാറെടുക്കുന്നതായാണ് വിവരം. ഫ്രഞ്ച് ലീഗില്‍ നിന്നും മൊണാക്കോ താരം കിലിയന്‍ എംബപ്പയെ കിട്ടാത്തപക്ഷം ബ്രസീലിയന്‍ താരം ഫിലിപ്പോ കുട്ടീഞ്ഞോയെ നെയ്മറിന് കൂട്ടായി എത്തിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. ഇതിനായി 150 ദശക്ഷം പൗണ്ട് വരെ ചെലവിടാന്‍ പി.എസ്.ജി ഒരുങ്ങിക്കഴിഞ്ഞതായാണ് വിവരം

football-soccer-brazils-training-world-cup-2018-qualifiersഅതേസമയം മൂന്നാം ഘട്ട കരാറില്‍ കുട്ടീഞ്ഞോ ബാഴ്‌സയില്‍ എത്തുമെന്നാണ്് ഫുട്‌ബോള്‍ ലോകത്തെ വിലയിരുത്തല്‍.

നേരത്തെ 2012ല്‍ എസ്പാനിയോളിന് വേണ്ടി സ്പാനിഷ് ലാ ലീഗയില്‍ കുട്ടീഞ്ഞോ കളിച്ചിട്ടുണ്ട്. 2013ല്‍ ലിവര്‍പൂളിനൊപ്പം ചേര്‍ന്ന താരം 182 മത്സരങ്ങളില്‍ നിന്നും 42 ഗോളുകള്‍ നേടിയിട്ടുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending