Connect with us

Video Stories

കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കാന്‍ നടപടി തുടങ്ങി

Published

on

പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില്‍ ഏഴായിരത്തോളം പേര്‍ കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്‍ത്ഥികളില്‍ പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്‍ സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചില അഭയാര്‍ത്ഥികള്‍ പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്.

മുതിര്‍ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്‍ കഴിയുന്ന 1300ഓളം കുട്ടികളില്‍ ഏതാനും പേരെ ബ്രിട്ടന്‍ സ്വീകരിക്കും. ഏറെ പ്രയാസപ്പെടുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുവദിക്കുന്ന നിയമപ്രകാരമാണ് അനാഥരായ കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുന്നത്. ഇവരില്‍ ആദ്യസംഘം ഇന്നലെ ബ്രിട്ടനിലെത്തി. പുതിയ അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഫ്രാന്‍സിലെ 450 ക്യാമ്പുകളില്‍ പുതുതായി 7500 കിടക്കകള്‍ കൊണ്ടുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രതിഷേധം വകവെക്കാതെയാണ് കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നത്. ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ക്കെല്ലാം മാന്യമായ പരിഗണനയും പുനരധിവാസവും ഉറപ്പാക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കസീന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും ജംഗിള്‍ ക്യാമ്പിന്റെ പകുതിയോളം ഭാഗം ഫ്രാന്‍സ് ഒഴിപ്പിച്ചിരുന്നു. അംഗസംഖ്യ വീണ്ടും ക്രമാതീതമായി വര്‍ധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതര്‍ ക്യാമ്പ് പൂര്‍ണമായും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. ക്യാമ്പ് ലക്ഷ്യമാക്കി കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അത് ഒഴിവാക്കാന്‍ പൊളിച്ചുനീക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അധികാരികള്‍ പറയുന്നു.
കലായിസില്‍നിന്ന് ബ്രിട്ടനിലേക്ക് കടക്കാനാണ് അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. കുടിയേറ്റക്കാരെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍നിന്ന് ക്യാമ്പ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കലായിസിലെ ബിസിനസുകാരും ട്രക്കര്‍മാരും കൃഷിക്കാരും മറ്റും ഇവിടത്തെ പ്രധാന ഹൈവേ ഉപരോധിച്ചിരുന്നു. ബ്രിട്ടനിലേക്ക് പോകുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും അഭയാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തുക പതിവാണ്. അഭയാര്‍ത്ഥികളില്‍നിന്ന് വാഹനങ്ങളെ രക്ഷിക്കാന്‍ പ്രദേശത്ത്് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending