Connect with us

More

സിനിമയില്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ പൊല്ലാപ്പായി; സൂപ്പര്‍ താരത്തിനെതിരെ ഓട്ടോഡ്രൈവര്‍ കോടതിയില്‍

Published

on

സിനിമയില്‍ ഉപയോഗിച്ച നമ്പര്‍ പൊല്ലാപ്പായതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സൂപ്പര്‍ താരത്തിനെതിരെ നഷ്ടപരിഹാരം തേടി കോടതിയിലെത്തി. ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന്‍ നായകനായ ‘രാജ്‌നീതി’ എന്ന ചിത്രത്തില്‍, നായകന്റേതെന്ന പേരില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പര്‍ തന്റേതാണെന്നും അന്നു മുതല്‍ ‘ആരാധകരുടെ’ നിര്‍ത്താതെയുള്ള കോളുകള്‍ കാരണം തന്റെ ജീവിതം ദുസ്സഹമായെന്നും കാണിച്ച് ഇജാജുല്‍ മിയ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ലക്ഷം ബംഗ്ലാദേശ് ടാക്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഷാകിബ് ഖാന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രത്തിലെ ഒരു രംഗത്തില്‍ നായകന്‍ നായികയ്ക്ക് നല്‍കുന്ന ഫോണ്‍ നമ്പറാണ് പൊല്ലാപ്പായത്. തന്റെ കൈവശമുള്ള ഫോണിലേക്ക്, ചിത്രം പുറത്തിറങ്ങിയ ജൂലൈ മുതല്‍ വിളികളുടെ നിര്‍ത്താത്ത പ്രവാഹമാണെന്ന് ഇജാജുല്‍ മിയ പറയുന്നു. 500 കോളുകള്‍ വരെയാണ് ഓരോ ദിവസവും ലഭിക്കുന്നത്. വിളിക്കുന്നതില്‍ അധികവും ഷാകിബ് ഖാന്റെ ആരാധകരായ പെണ്‍കുട്ടികളും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നും മിയ പരാതിയില്‍ പറയുന്നു.

ശല്യം കൂടിയതോടെ പരാതിപ്പെടുകയല്ലാതെ വഴിയില്ലെന്ന് മിയ പറയുന്നു. ജോലിയുടെ ഭാഗമായി നമ്പര്‍ പലര്‍ക്കും നല്‍കിയിട്ടുള്ളതിനാല്‍ അത് മാറ്റാന്‍ കഴിയില്ല. ഇതു സംബന്ധിച്ച് ആദ്യം പരാതി നല്‍കിയപ്പോള്‍ കോടതി അത് അംഗീകരിച്ചില്ല. എന്നാല്‍ ഫോണ്‍ കൊണ്ടുള്ള ‘ബുദ്ധിമുട്ട്’ നേരില്‍ ബോധ്യപ്പെടുത്തിയപ്പോഴാണ് വിചാരണക്കെടുക്കാന്‍ ന്യായാധിപന്‍ സന്നദ്ധമായത്.

ബംഗ്ലാദേശിലെ ജനപ്രിയ നടനും സംവിധായകനുമായ ഷാക്കിബ് ഖാന്‍ വിവാദത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.

india

അമേഠി, റായ്ബറേലി സ്ഥാനാർഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽനിന്ന് റായ്ബറേലിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ജയറാം രമേശ് നിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കുവെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

kerala

‘വടകരയില്‍ വര്‍ഗീയത കളിച്ചത് സിപിഎം’: എം.കെ മുനീര്‍

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു

Published

on

വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിൽ വന്നിറങ്ങിയ മുതൽ ഈ അക്രമണമുണ്ടായി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ വർഗീയമായാണ് യു.ഡി.എഫ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. -അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു. ജാവഡേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

‘ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകൾ, പാക് ബന്ധം’: സംഘ്പരിവാർ വ്യാജ പ്രചരണത്തിന് മറുപടിയുമായി യൂട്യൂബർ

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്

Published

on

ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിൻ്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും ഇതിലുണ്ട്.

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇത്തരം വിഡിയോകൾ വലിയ ചർച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങൾ പ്രചരിച്ചത്.

‘‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’’– ധ്രുവ് ചോദിച്ചു.

Continue Reading

Trending