Connect with us

More

തീരത്തെ ദുരിതത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയം

Published

on

 

തിരുവനന്തപുരം: ഏത് കൊടുങ്കാറ്റിനെയും വന്‍ തിരമാലകളെയും അതിജീവിച്ചിരുന്ന കേരളത്തിലെ കടല്‍ത്തീരങ്ങളെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളിലെ അപാകത. സുരക്ഷിതമായ കടല്‍ഭിത്തിയും പുലിമുട്ടുകളുടെ അഭാവവുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആയിരക്കണക്കിന് തീരദേശവാസികളെ വഴിയാധാരമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി നിര്‍മാണം കടലാസിലൊതുങ്ങി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത റബറൈസ്ഡ് കയര്‍ ചാക്കുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ കടല്‍തീരങ്ങളില്‍ കയര്‍ഭൂവസ്ത്ര കടല്‍ഭിത്തി സ്ഥാപിക്കാനായിരുന്നു പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള കയര്‍ഭൂവസ്ത്രത്തില്‍ മണ്ണ് നിറച്ച് കടല്‍ഭിത്തി നിര്‍മിക്കാനായിരുന്നു തീരുമാനം. ഉപ്പുവെള്ളത്തില്‍ നശിക്കാത്ത നാരുകളുപയോഗിച്ച് നിര്‍മിക്കുന്ന ഭൂവസ്ത്ര സഞ്ചിക്കുള്ളില്‍ റബറിന്റെ ആവരണമുള്ളതാണിത്. എന്നാല്‍ പദ്ധതി എങ്ങുമെത്തിയില്ല.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ കാറ്റിലും തിരയിലും പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കടല്‍ത്തീരങ്ങളെ തകര്‍ത്ത് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ തകര്‍ത്തെറിഞ്ഞ വീടുകളും നശിപ്പിച്ച ജീവനോപാധികളും സര്‍ക്കാര്‍ പദ്ധതികളിലെ വീഴ്ചയാണ് തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശേരി, നീണ്ടകര, താന്നി, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓരോ തീരത്തും നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഇവിടങ്ങളിലെ തീരഭിത്തി താരതമ്യേന ദുര്‍ബലമാണെന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. പാറ അടുക്കി ഭിത്തിതീര്‍ക്കുന്ന സമ്പ്രദായമാണ് പ്രധാനമായി തീരസംരക്ഷണത്തിന് സ്വീകരിക്കുന്ന മാര്‍ഗം. എന്നാലിതുപോലും പലയിടത്തും ചെയ്തിട്ടില്ല.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് തീരദേശ വനവല്‍കരണ പരിപാടി നടത്തിയിരുന്നു. കാറ്റാടി വൃക്ഷങ്ങള്‍ വെച്ചുപിടിച്ച് തിരമാലകളുടെ കടന്നുകയറ്റം തടയുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലും അന്ന് കാറ്റാടിത്തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ന്ന് അവ പരിപാലിക്കാനായില്ല. ഈ പദ്ധതി പിന്നീട് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പുലിമുട്ടുകളാണ് തീരസംരക്ഷണത്തിനുള്ള നൂതനമാര്‍ഗം. എന്നാല്‍ പുലിമുട്ടുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് പല തീരങ്ങളുടെയും ശാപം. രണ്ടുപുലിമുട്ടുകള്‍ നിര്‍മിക്കുകയാണെങ്കില്‍ ഇവ സമാന്തരമായാല്‍ ഇതിനിടയിലൂടെ തിരകളെത്തുന്നത് അതിശക്തമായാണ്. ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുലിമുട്ടുകളുടെ നിര്‍മാണം. എന്നാല്‍ എല്ലായിടത്തും പദ്ധതി പാളി. പുലിമുട്ട് നിര്‍മാണത്തിലെ പിഴവുമൂലം തീരത്ത് മണ്ണുമൂടി.
തീരപ്രദേശത്ത് രണ്ടും മൂന്നും തവണ അധികൃതര്‍ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള അളവെടുപ്പ് നടത്തിയിട്ടും കടല്‍ഭിത്തി മാത്രം എത്തിയില്ല. ക്വാറികളില്‍ നിന്ന് കല്ല് ലഭിക്കാത്തതാണ് ഭിത്തി നിര്‍മ്മിക്കാന്‍ തടസമെന്നാണ് വാദം. എന്നാല്‍ കെട്ടിട നിര്‍മാണത്തിനും മറ്റും കല്ല് ആവശ്യത്തിന് എത്തിചേരുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആയിരത്തിലേറെ വീടുകള്‍ കടലെടുത്തിട്ടുണ്ട്. സുനാമി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളാണ് കടലെടുക്കുന്നവയില്‍ ഏറെയും. അശാസ്ത്രീയമായ പുലിമുട്ടുകളുടെ നിര്‍മാണത്തിന് ശേഷമാണ് കടലാക്രമണം രൂക്ഷമായതെന്നും തീരദേശവാസികള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending