Connect with us

More

തീരത്തെ ദുരിതത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയം

Published

on

 

തിരുവനന്തപുരം: ഏത് കൊടുങ്കാറ്റിനെയും വന്‍ തിരമാലകളെയും അതിജീവിച്ചിരുന്ന കേരളത്തിലെ കടല്‍ത്തീരങ്ങളെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളിലെ അപാകത. സുരക്ഷിതമായ കടല്‍ഭിത്തിയും പുലിമുട്ടുകളുടെ അഭാവവുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആയിരക്കണക്കിന് തീരദേശവാസികളെ വഴിയാധാരമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി നിര്‍മാണം കടലാസിലൊതുങ്ങി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത റബറൈസ്ഡ് കയര്‍ ചാക്കുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ കടല്‍തീരങ്ങളില്‍ കയര്‍ഭൂവസ്ത്ര കടല്‍ഭിത്തി സ്ഥാപിക്കാനായിരുന്നു പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള കയര്‍ഭൂവസ്ത്രത്തില്‍ മണ്ണ് നിറച്ച് കടല്‍ഭിത്തി നിര്‍മിക്കാനായിരുന്നു തീരുമാനം. ഉപ്പുവെള്ളത്തില്‍ നശിക്കാത്ത നാരുകളുപയോഗിച്ച് നിര്‍മിക്കുന്ന ഭൂവസ്ത്ര സഞ്ചിക്കുള്ളില്‍ റബറിന്റെ ആവരണമുള്ളതാണിത്. എന്നാല്‍ പദ്ധതി എങ്ങുമെത്തിയില്ല.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ കാറ്റിലും തിരയിലും പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കടല്‍ത്തീരങ്ങളെ തകര്‍ത്ത് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ തകര്‍ത്തെറിഞ്ഞ വീടുകളും നശിപ്പിച്ച ജീവനോപാധികളും സര്‍ക്കാര്‍ പദ്ധതികളിലെ വീഴ്ചയാണ് തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശേരി, നീണ്ടകര, താന്നി, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓരോ തീരത്തും നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഇവിടങ്ങളിലെ തീരഭിത്തി താരതമ്യേന ദുര്‍ബലമാണെന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. പാറ അടുക്കി ഭിത്തിതീര്‍ക്കുന്ന സമ്പ്രദായമാണ് പ്രധാനമായി തീരസംരക്ഷണത്തിന് സ്വീകരിക്കുന്ന മാര്‍ഗം. എന്നാലിതുപോലും പലയിടത്തും ചെയ്തിട്ടില്ല.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് തീരദേശ വനവല്‍കരണ പരിപാടി നടത്തിയിരുന്നു. കാറ്റാടി വൃക്ഷങ്ങള്‍ വെച്ചുപിടിച്ച് തിരമാലകളുടെ കടന്നുകയറ്റം തടയുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലും അന്ന് കാറ്റാടിത്തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ന്ന് അവ പരിപാലിക്കാനായില്ല. ഈ പദ്ധതി പിന്നീട് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പുലിമുട്ടുകളാണ് തീരസംരക്ഷണത്തിനുള്ള നൂതനമാര്‍ഗം. എന്നാല്‍ പുലിമുട്ടുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് പല തീരങ്ങളുടെയും ശാപം. രണ്ടുപുലിമുട്ടുകള്‍ നിര്‍മിക്കുകയാണെങ്കില്‍ ഇവ സമാന്തരമായാല്‍ ഇതിനിടയിലൂടെ തിരകളെത്തുന്നത് അതിശക്തമായാണ്. ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുലിമുട്ടുകളുടെ നിര്‍മാണം. എന്നാല്‍ എല്ലായിടത്തും പദ്ധതി പാളി. പുലിമുട്ട് നിര്‍മാണത്തിലെ പിഴവുമൂലം തീരത്ത് മണ്ണുമൂടി.
തീരപ്രദേശത്ത് രണ്ടും മൂന്നും തവണ അധികൃതര്‍ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള അളവെടുപ്പ് നടത്തിയിട്ടും കടല്‍ഭിത്തി മാത്രം എത്തിയില്ല. ക്വാറികളില്‍ നിന്ന് കല്ല് ലഭിക്കാത്തതാണ് ഭിത്തി നിര്‍മ്മിക്കാന്‍ തടസമെന്നാണ് വാദം. എന്നാല്‍ കെട്ടിട നിര്‍മാണത്തിനും മറ്റും കല്ല് ആവശ്യത്തിന് എത്തിചേരുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആയിരത്തിലേറെ വീടുകള്‍ കടലെടുത്തിട്ടുണ്ട്. സുനാമി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളാണ് കടലെടുക്കുന്നവയില്‍ ഏറെയും. അശാസ്ത്രീയമായ പുലിമുട്ടുകളുടെ നിര്‍മാണത്തിന് ശേഷമാണ് കടലാക്രമണം രൂക്ഷമായതെന്നും തീരദേശവാസികള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending