Connect with us

More

മാനവസൗഹാര്‍ദ്ദത്തിന്റെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ നാടെങ്ങും നബിദിനം കൊണ്ടാടി

Published

on

 

പുണ്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടി. പലേയിടത്തും നബിദിന റാലികല്‍ മാനവസൗഹാര്‍ദ്ദത്തിന്റെ സുന്ദരമായ കാഴ്ചകളായി മാറി. മുസ്ലിം സഹോദരന്മാര്‍ക്കും പിഞ്ചു കുട്ടികള്‍ക്കും മധുര പലഹാരങ്ങളും പായസവും നല്‍കിയാണ് അയ്യപ്പഭക്തന്മാരടക്കമുള്ള അമുസ്ലിം സഹോദരങ്ങള്‍ നബിദിന റാലികള്‍ക്ക് സ്വീകരണം നല്‍കിയത്.

 വര്‍ഗ്ഗീയതയും മതസ്പര്‍ദ്ദയും രാജ്യത്തിനു തന്നെ ഭീഷണിയാകുന്ന കാലത്ത് മനുഷ്യസ്‌നേഹം മരവിക്കാത്ത ഹൃദയങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ കാഴ്ചകള്‍. തലമുറകളായ് അനുവര്‍ത്തിച്ച് വരുന്ന മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ സംസ്‌ക്കാരമാണ് ഇതിലൂടെ നിലനിര്‍ത്തപ്പെടുന്നത്.

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പ്രഭാതോദയത്തിനു മുമ്പെയുണ്ടായ തിരുപ്പിറവി അനുസ്മരിച്ച് പുലര്‍ച്ചെ മുതല്‍ മൗലീദിന്റെയും മദ്ഹ് ഗീതങ്ങളുടെയും ധ്വനി അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. നഗരപ്രദേശത്തും ഗ്രാമങ്ങളിലും ജനം പ്രഭാതത്തോടെ പ്രവാചകസ്മരണയുടെ സ്‌നേഹഭേരിയുയര്‍ത്തി.
മഹല്ല് കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു മിക്കയിടങ്ങളിലും നബിദിന പരിപാടികള്‍. മൗലീദ് പാരായണത്തിനു പിന്നാലെ വിദ്യാര്‍ഥികളെ അണിനിരത്തി വര്‍ണാഭമായ റാലികള്‍ നടന്നു. വിദ്യാര്‍ത്ഥി റാലിക്ക് വിവിധ സ്ഥലങ്ങളില്‍ മധുര സ്വീകരണങ്ങളും ലഭിച്ചു. റാലിക്കു ശേഷം

 

ചില മദ്‌റസകളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. അന്നദാന വിതരണവും സിയാറത്തുകളും കൊണ്ട് നബിദിനം വിശ്വാസികള്‍ ധന്യമാക്കി.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending