Video Stories
ബാബരിക്കു ശേഷം കാല്‍നൂറ്റാണ്ട്

ഷംസീര്‍ കേളോത്ത്
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്നലെയാണ് പുനരാരംഭിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും രാമജന്മഭൂമി ട്രസ്റ്റിനു വേണ്ടി ഹരീഷ് സാല്‍വയുമാണ് ഹാജരായത്. മൂന്ന് മാസം കൊണ്ട് വിധി തീര്‍പ്പുണ്ടാക്കണമെന്ന് ബി.ജെ.പി നേതാവും അഭിഭാഷകനുമായ സുബ്രമണ്യ സ്വാമി കോടതിയില്‍ ആവശ്യപ്പെടുകുണ്ടായി. രാഷ്ട്രീയ ഭാവി പുഷ്ടിപ്പെടുത്തുന്നതിനുള്ള എളുപ്പവഴി ബാബരിയാണെന്ന കുബൂദ്ധിയാവാം സ്വാമിയെ രാമക്ഷത്ര നിര്‍മ്മാണത്തിനു വേണ്ടിയുള്ള പ്രതിഷേധങ്ങളുടെ കേന്ദ്ര സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഫാഷിസ്റ്റ് ഇഴജന്തുവാണ് ആര്.എസ്.എസെന്ന് ജനുവരി 26, 2000 ഫ്രണ്ട്ലൈന് വാരികയില്‍ ലേഖനമെഴുതിയ അതേ സുബ്രമണ്യസ്വാമി ഇന്ന് രാമജന്മഭൂമി സമരത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളാണ്. രാജ്യത്തിന്റെ ഭാവിതന്നെ നിര്‍ണ്ണയിക്കപ്പെടുന്ന കേസില്‍ പരമോന്നത നീതിപീഠത്തിന്റെ നീതിയുക്തമായ വിധിക്കാണ് രാജ്യം കാതോര്‍ക്കുന്നത്.
നീതിന്യായ സംവിധാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തെ മത നിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെല്ലാം ഫൈസാബാദിലെ അയോധ്യയില്‍ ബാബരി പള്ളിയല്‍ നിന്ന് തക്ബീര്‍ ധ്വനികളുയരുന്നതും കാത്തിരിക്കുന്നു. ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ രാഷ്ട്രീയ താല്പര്യത്തിനായി ഭൂരിപക്ഷ സമുദായത്തിന്റെ മനസ്സില്‍ മുസ്ലിം വിരുദ്ധതയുടെ വിത്തു പാകാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ വിധ്വംസക രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജ്വലിക്കുന്ന പ്രതീകമാണിന്ന് ബാബരി പള്ളി. അധികാരസ്ഥാനങ്ങളിലെത്തിപ്പെടാനുള്ള കുറുക്കുവഴികളില്‍ വിഭജിച്ചുഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ സാധ്യത കണ്ടെത്തിയ സംഘ്പരിവാറിനു രാജ്യത്തിന്റെ പുകള്‍പ്പെറ്റ മതസൗഹാര്‍ദ ചരിത്രമൊന്നും പള്ളി പൊളിക്കുന്നതിനു തടസ്സമായില്ല. ഉത്തരേന്ത്യന്‍ ഹൈന്ദവര്‍ക്ക് ശ്രീരാമനോടുള്ള വൈകാരിക സ്നേഹത്തെ ചരിത്ര സ്മാരകമായ പള്ളിക്ക് നേരെ തിരിച്ചുവിട്ട് ശ്രീരാമനു വേണ്ടിയുള്ള പോരാട്ടമായി രാമജന്മഭൂമി സമരത്തെ മാറ്റുകയായിരുന്നു ബി.ജെ.പിയും വി.എച്ച്.പിയും ചെയ്തത്. ഐതിഹ്യങ്ങളും മത ഗ്രന്ഥങ്ങളും മര്യാദ പുരുഷോത്തമനെന്നു വാഴ്ത്തുന്ന ശ്രീരാമന്റെ പേരില്‍ ഉത്തരേന്ത്യന്‍ നാടുകളിലാകമാനം സംഘ്പരിവാരം കലാപം തീര്‍ത്തപ്പോള്‍ പൊലിഞ്ഞത് പതിനായിരക്കണക്കിനു മനുഷ്യ ജന്മങ്ങളും ആധുനിക ഇന്ത്യയുടെ മതേതര മൂല്യങ്ങളുമായിരുന്നു. ഭരണഘടന ഉദ്ഘോഷിക്കുന്ന ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍പറത്തിയാണ് അധികാരികള്‍ ബാബരി കേസിനെ സമീപിച്ചത്. സംഘ്പരിവാര്‍ കാട്ടുനീതിയില്‍ രാജ്യത്തെ നിയമവാഴ്ച വിറങ്ങലിച്ചു നിന്നു. നീതിന്യായ വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ നോക്കുകുത്തിയാക്കി ഛിദ്രശക്തികള്‍ ബാബരി പള്ളി പൊളിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നവരുടെ അവസാന ആശ്രയമായ നിയമപീഠങ്ങളും ജനക്കൂട്ട നീതിക്കു പിറകെ പോവുകയോ എന്ന സംശയമാണുയര്‍ന്നുവരുന്നത്. ബാബരി ഗൂഢാലോചനയെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ബാബരി പള്ളി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനു മുമ്പ് പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ കോടതി തീര്‍പ്പുണ്ടാക്കണമെന്നാണ്. പള്ളി പൊളിക്കാന്‍ കൂട്ടുനിന്നവരും നേതൃത്വം നല്കിയവരും മന്ത്രിമാരായും ഗവര്ണര്മാരായും ഭരണ തലങ്ങളില്‍ വിരാജിക്കപ്പെടുന്നതിനാണ് രാജ്യം സാക്ഷിയായത്. ബാബരി പ്രശ്നം കേവലം ഒരു പള്ളിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കാര്യമല്ല, മറിച്ച് ഇന്ത്യയെന്ന മതേതര റിപ്പബ്ലിക്കിന്റെ ഭാവിയെ തീരുമാനിക്കുന്ന വിഷയമാണെന്ന് ലാലു പ്രസാദ് യാദവ് ഇന്നലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
1947 മാര്‍ച്ച് 31നു ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ന്യൂനപക്ഷ ഉപസമിതി തയ്യാറാക്കിയ ന്യൂനപക്ഷാവകശങ്ങളെ പറ്റിയുള്ള ചോദ്യാവലിക്ക് നല്കിയ മറുപടിയില്‍ അന്നത്തെ മദ്രാസ് പ്രവിശ്യയില്‍ നിന്നുള്ള റത്തന്‍ സ്വാമി ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരമായി ഉറപ്പ്നല്‍കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് പറഞ്ഞത് ന്യൂനപക്ഷാവകശങ്ങള്‍ ഭൂരിപക്ഷ വിഭാഗം തങ്ങള്‍ക്ക് അധികരം ലഭിച്ചാല്‍ ചുരുക്കിക്കളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവ സംരക്ഷിക്കപ്പെടണമെന്നാണ്. മാത്രമല്ല ജനാധിപത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഭരണഘടനാശില്‍പ്പികള്‍ ഭയപ്പെട്ട ഭൂരിപക്ഷ വര്‍ഗീയതയുടെ ശാക്തീകരണമാണ് രാജ്യത്ത് മതേതര ശക്തികളെ അസ്വസ്ഥരാക്കുന്നത്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യത്തെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ജനുവരി 29, 1885ലാണ്. മഹാന്ദ് രഗുബര്‍ദാസ് അന്ന് ബ്രിട്ടീഷ് അധികാരികളോട് രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സമീപിച്ചതായി കൊളോണിയല്‍ രേഖകളില്‍ കാണാം. പള്ളി സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമിക്ക് പുറത്ത് പൂജ ചെയ്യാനായിരുന്നു അന്ന് രഗുബര്‍ദാസ് അവകാശമുന്നയിച്ചത്. ചരിത്രപരമായ വസ്തുതകള്‍ പരിഗണിച്ച ശേഷം ഡിസംബര്‍ 24, 1885ല്‍ ഫൈസാബാദ് കോടതി പരാതി തള്ളിക്കളയുകയായിരുന്നു. 1934ല്‍ മറ്റ് കാരണങ്ങളുടെ പേരില്‍ അയോധ്യയില്‍ ചെറിയ തോതില്‍ ഹിന്ദു-മുസ്ലിം കലാപം പൊട്ടിപ്പുറപ്പെടുകയും പള്ളിയുടെ ചുമരിനു കേടുപാടുകള്‍ സംഭവിക്കുകയുമുണ്ടായി. എന്നാല്‍ അന്നത്തെ ഭരണകൂടം സര്‍ക്കാര്‍ ചെലവില്‍ അതിന്റെ അറ്റകുറ്റപണി തീര്‍ക്കുകയും സമാധാനം പുനസ്ഥാപിക്കുകയുമാണുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ഡിസംബര്‍ 23ന് ഒരു സംഘം പള്ളിക്കകത്ത് രാംലല്ല വിഗ്രഹം സ്ഥാപിക്കുകയുണ്ടായി. 1950 ജനുവരി ഒന്നിനു അയോധ്യാ നിവാസിയായ ഗോപാല്‍ സിങ് വിശാരദ് സമര്‍പ്പിച്ച ഹരജിയില്‍ വിഗ്രഹം പള്ളിയില്‍ നിന്ന് നീക്കുന്നതിനെ വിലക്കി സിവില്‍ കോടതി വിധി പുറപ്പെടുവിക്കുകയും പൂജാ കര്‍മ്മങ്ങള്‍ പള്ളിയുടെ ഇഷ്ടിക മതിലിനപ്പുറത്ത് നടത്താന്‍ അനുവദിക്കപ്പെടുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലും പരിസരങ്ങളിലും മാത്രം ചുരുങ്ങുമായിരുന്ന പള്ളി-ക്ഷേത്രം ഉടമസ്ഥാവകാശ തര്‍ക്കം പിന്നീട് അന്താരാഷ്ട്ര തലത്തില്‍ പോലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത് 1986ല്‍ ഫൈസാബാദ് സെഷന് കോടതി പള്ളി മതിലിന്റെ പൂട്ട് പൊളിച്ച് ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് വിധി പുറപ്പെടുവിച്ചതോടെയാണ്. 1986 ഫെബ്രവരി ഒന്നിനു പുറപ്പെടുവിച്ച പ്രസ്തുത വിധിയാണ് 1992 ഡിസംബര്‍ ആറിലെ പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചതെന്ന് 2010ലെ ബാബരി വിധിന്യായത്തില്‍ ജസ്റ്റിസ് എസ്.യു ഖാന് പ്രസ്താവിച്ചിട്ടുണ്ട്. പള്ളിയുടെ പൂട്ട് പൊളിച്ച് പൂജ നടത്താന്‍ അനുവദിച്ച കോടതി വിധിക്ക് ശേഷമാണ് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. നിയമ-രാഷ്ട്രീയ സമരങ്ങളെ ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് സമര സമിതിക്ക് രൂപം നല്‍കിയത്. 1987ല്‍ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ ദൂരദര്ശന് പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയത് രാമഭക്തിയെ ഉത്തേജിപ്പിക്കുകയും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകളെ പരിപോഷിപ്പിക്കുകയുമുണ്ടായതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അദ്വാനിയുടെ രഥങ്ങള്‍ ഉത്തരേന്ത്യയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ നിറച്ചപ്പോള്‍ 1992 ഡിസംബര്‍ ആറിനു സംഘ്പരിവാരം പള്ളി പൊളിച്ചു അയോധ്യയില്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ചു. 2010ല്‍ അലഹബാദ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. പള്ളി നില്ക്കുന്ന ഭൂമിയെ മൂന്നായി ഭാഗിച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ട്വെച്ച കോടതി വിധി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. രാമജന്മഭൂമി സമരത്തില്‍ സംഘ്പരിവാര ക്യാമ്പില്‍ സജീവമായിരുന്ന മഹാന്ദ് അവൈദ്യനാഥിന്റെ ശിശ്യന് അജയ് മോഹന്‍ ബിഷ്ട് എന്ന സാക്ഷാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുകയും ബാബരി-രാമക്ഷേത്ര വിവാദ കാലത്ത് അദ്വാനിയുടെ വലംകൈയ്യായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയുമായിരിക്കുകയും ചെയ്യുമ്പോള്‍ സംഘ്പരിവാരം തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ലെ പാര്‍ലിമെന്റ് തെരഞ്ഞടുപ്പില്‍ രാമജന്മഭൂമി വിഷയം ബി.ജെ.പി പ്രധാന ക്യാമ്പയിന് മുദ്രാവാക്യമായി ഉയര്‍ത്താന്‍ എല്ലാ സാധ്യതകളുമുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala2 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം