Connect with us

Video Stories

ഏറ്റുമുട്ടലുകളില്‍ പൊലിയുന്ന ജീവിതങ്ങള്‍

Published

on

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന പൗരന്മാരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാളെന്നോണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച 24 മാവോയിസ്റ്റുകള്‍ ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തക്കു പിറകെയാണ് തിങ്കളാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടു സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് മൂവ്‌മെന്റ് (സിമി )പ്രവര്‍ത്തകര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന പ്രതികള്‍ ഞായറാഴ്ച രാത്രി 12നും മൂന്നിനും ഇടയില്‍ കട്ടിലിന്റെ കമ്പിയും കിടക്കയും ഉപയോഗിച്ച് ഏണി നിര്‍മിച്ച് ജയിലിന്റെ മതില്‍ ചാടിയെന്നാണ് ഭോപ്പാല്‍ പൊലീസ് പറയുന്നത്. ഇവര്‍ മൂര്‍ച്ചയുള്ള സ്റ്റീല്‍ പാത്രങ്ങളും സ്പൂണും കൊണ്ടാണ് സുരക്ഷാജീവനക്കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ശങ്കറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ജയില്‍ ചാടിയ പ്രതികളെ 12 കിലോമീറ്ററകലെ മാലിക്‌വേദ ഗ്രാമത്തില്‍വെച്ച് രാവിലെ 11.30ന് ഏറ്റുമുട്ടലിനിടെ പൊലീസ് കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക ഭാഷ്യം. ഗ്രാമത്തില്‍ രാത്രി ഇവര്‍ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും പൊലീസെത്തിയപ്പോള്‍ പ്രതികള്‍ വെടിവെച്ചതായും പറയുന്നു. സാക്കിര്‍ ഹുസൈന്‍, മെഹബൂബ് , മുഹമ്മദ് അഖീല്‍ ഖില്‍ജി, മുഹമ്മദ് സാലിഖ്, അംജദ് ഖാന്‍, മുജീബ് ഷെയ്ഖ്, മുഹമ്മദ് ഖാലിദ് അഹമ്മദ്, അബ്ദുല്‍മജീദ് എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകത്തെ വലിയ നേട്ടമായാണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിശേഷിപ്പിച്ചത്. അതേസമയം തങ്ങളെ പ്രകീര്‍ത്തിക്കണമെന്നാണ് സംസ്ഥാനത്തെ ജയില്‍ ചുമതലയുള്ള ബി.ജെ.പി മന്ത്രിയുടെ പ്രഖ്യാപനം.

ഔദ്യോഗിക ഭാഷ്യം ഇങ്ങനെയായിരിക്കെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷിതത്വത്തിന് ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയ സ്ഥാപനമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജയില്‍ ഈ അവാര്‍ഡ് നേടുന്നത്. 32 അടി ഉയരത്തില്‍ വൈദ്യുതി പ്രവാഹമുള്ള കമ്പിയില്‍ സ്പര്‍ശിക്കാതെ എങ്ങനെ പ്രതികള്‍ മതില്‍ചാടി? സി.സി.ടി.വി എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല ? പ്രതികളുടെ പക്കല്‍ നാല് നാടന്‍ തോക്കുകളുണ്ടെന്ന് ഐ.ജി പറയുമ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നത് പാത്രവും സ്പൂണുമാണെന്നാണ്. പ്രതികളുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ചെറുത്തുനില്‍പ്പോ ആയുധപ്രയോഗമോ ഇല്ലെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന ഭീകര വിരുദ്ധ സേനാ തലവന്‍ സഞ്ജീവ് ഷാമിയും പ്രതികളുടെ പക്കല്‍ ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആരോ മൊബൈല്‍ ഫോണില്‍ വീഡിയോയില്‍ രംഗം പകര്‍ത്തിയതായാണ് ഒരു ടി.വി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആരാണ് ഏറ്റുമുട്ടലിനിടെ മൊബൈല്‍ പ്രവര്‍ത്തിപ്പിച്ചത്? പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചില്‍ നിന്നാണ് വെടിവെക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. അവരെ വെടിവെച്ചുകൊല്ലൂ എന്നും വെടിവെക്കരുത് എന്നും വിളിച്ചുപറയുന്ന ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. പ്രതികള്‍ ഗ്രാമീണരുടെ നേരെ കല്ലെറിഞ്ഞെന്നും പൊലീസിന് നേരെ നിറയൊഴിച്ചുവെന്നും പൊലീസ് വാദിക്കുമ്പോള്‍ തന്നെ അവര്‍ പൊലീസിനെ കല്ലെറിയുകയായിരുന്നുവെന്നാണ് മറ്റൊരു ഭാഷ്യം. മാത്രമല്ല, ജയില്‍ ചാടിയ പ്രതികള്‍ക്ക് അര്‍ധരാത്രി അജ്ഞാത ഗ്രാമത്തില്‍ എവിടെനിന്ന് തോക്ക് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ് എന്ന സംശയം ബലപ്പെടുന്നത് ഇതൊക്കെകൊണ്ടാണ്. യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിനുപിന്നില്‍ സംശയിക്കണം. സംഭവത്തില്‍ കേന്ദ്രം മൗനം പാലിക്കുകയുമാണ്.

രാജ്യദ്രോഹം, ജയില്‍ ചാട്ടം, ബാങ്ക് കൊള്ള, പൊലീസുകാരെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. യുവാക്കളായ പ്രതികളില്‍ പലരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വിചാരണത്തടവില്‍ കഴിയുകയാണ് . കൊല്ലപ്പെട്ടവരിലെ മെഹബൂബ് കേരളത്തിലെ വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ 31-ാം പ്രതികൂടിയാണ്. സംസ്ഥാനത്ത് വിവിധ കേസുകളില്‍ പിടികൂടപ്പെട്ട സിമിക്കാരെയെല്ലാം ഒരുമിച്ച് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ 2008 മുതല്‍ നിരോധിക്കപ്പെട്ട സംഘടനയാണ് സിമി. ഏതുകേസായാലും വിചാരണ ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്കുള്ളൂ. അതുവരെ പ്രതികള്‍ കോടതിയുടെ ഉത്തരവാദിത്തത്തിലുള്ളവരാണ്.
1990കളിലാണ് മുംബൈയില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ഓമനപ്പേരില്‍ ആളുകളെ പച്ചക്ക് വെടിവെച്ചുകൊല്ലല്‍ ആരംഭിച്ചത്. ഗുജറാത്തിലും ചെന്നൈയിലും ബംഗാളിലും ഇത്തരം കൊലപാതകങ്ങള്‍ കേട്ടു. 2002നും 2008നും ഇടയില്‍ ഇന്ത്യയില്‍ 440 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ പറയുന്നത്. 2013 വരെ ഉത്തര്‍ പ്രദേശില്‍ 369 പേരും രാജസ്ഥാനില്‍ 33 പേരും മഹാരാഷ്്ട്രയില്‍ 31 പേരും ഡല്‍ഹിയില്‍ 26 പേരും ആന്ധ്രയില്‍ 22 പേരും മണിപ്പൂരില്‍ 62 പേരും ആസാമില്‍ 52 പേരും പശ്ചിമ ബംഗാളില്‍ 35 പേരും ഝാര്‍ഖണ്ടില്‍ 30 പേരും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് കലാപം നടന്ന 2002 മുതല്‍ 2006 വരെ 22 പേരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ അധികാരി വര്‍ഗം പച്ചക്ക് കൊലപ്പെടുത്തിയത്. 2008 സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും മൂന്നു മുസ്‌ലിംകളെയുമാണ് വധിച്ചത്. കാശ്മീരില്‍ നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2003 മുതല്‍ 2006 വരെ ഇത്തരം നിരവധി കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. മോദിയെ കൊലപ്പെടുത്താന്‍ വന്നവരെന്നു പറഞ്ഞായിരുന്നു ഇസ്രത് ജഹാന്‍ എന്ന യുവതിയടക്കം നാലുപേരെ പട്ടാപ്പകല്‍ ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്നത്. ഇതും ഏറ്റുമുട്ടലെന്ന വ്യാജപ്പേരിലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം കോടതിയാണ് സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് വിധി പ്രസ്താവിച്ചത്. ചെന്നൈ വ്യാജഏറ്റുമുട്ടല്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നജ്മുല്‍ ഹുദാ പറഞ്ഞത് പല പൊലീസ്ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പ്രശസ്തിക്കും മെഡലിനും വേണ്ടിയാണെന്നാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും വാക്കുകള്‍കൊണ്ടും അധികാരം ഉപയോഗിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെ നാണിപ്പിക്കുന്ന നരനായാട്ടുകളാണ് നടത്തുന്നതെന്നും ഫാസിസമാണ് ഇവരുടെ മുഖമുദ്രയെന്നും നിലനില്‍ക്കുന്ന ആരോപണങ്ങളാണ്. ഇതിനെതിരെ നിയമപരമായ വഴികളിലൂടെ നീതിക്കുവേണ്ടി പോരാടാന്‍ ന്യൂനപക്ഷങ്ങളോടൊപ്പം രാജ്യത്തെ മതേതര വിശ്വാസികളും സമാധാനകാംക്ഷികളുമായ ജനതയുണ്ടാവുമെന്നുതന്നെയാണ് ആശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending