Connect with us

Video Stories

ഹിലരിയും ട്രംപും വാക് പോര് തുടരുന്നു

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മൂന്നു നാള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക് പോരും തുടരുന്നു. ഇരു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം ദുരന്തമായിരിക്കും. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും ഒട്ടും പരിഗണിക്കാത്തയാളെന്ന നിലയിലാണ് ഹിലരി ട്രംപിനെ കടന്നാക്രമിക്കുന്നത്. അതേ സമയം നിയമത്തെ നിന്ദിക്കുന്ന ഹിലരി അധികാരത്തിലെത്തിയാല്‍ അത് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും കാരണമാകുമെന്നാണ് ട്രംപിന്റെ പ്രത്യാരോപണം.

ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ പോലും വ്യക്തമായ വിജയ സാധ്യത ഉറപ്പിക്കാനായിട്ടില്ല. ഈ അവസ്ഥയിലാണ് എതിരാളിയുടെ മനോവീര്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആരോപണവും പ്രത്യാരോപണവുമായി രംഗപ്രവേശനം ചെയ്യുന്നത്. പ്രസിഡണ്ട് പദവിയിലേറാനാവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ആരു നേടുമെന്നാണ് ലോകം മുഴുവന്‍ ഉറ്റു നോക്കുന്നത്. സി.എന്‍.എന്‍ നടത്തിയ അവസാന തെരഞ്ഞെടുപ്പു സര്‍വേയില്‍ നാലു ശതമാനം മേല്‍ക്കോയ്മ നേടിയ ഹിലരിക്കു പക്ഷേ തെരഞ്ഞെടുപ്പു അടുത്തതോടെ ഉയര്‍ന്നു വന്ന ഇ മെയില്‍ വിവാദം തിരിച്ചടിയായിട്ടുണ്ട്. നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ തുടങ്ങി ഒരു പക്ഷത്തും ഉറച്ച് നില്‍ക്കാത്ത വോട്ടര്‍മാരുള്ള സംസ്ഥാനങ്ങളില്‍ ഹിലരിക്കാണ് നേരിയ മുന്‍തൂക്കം.

അതേ സമയം ന്യൂഹാംഷയര്‍, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവസാന നിമിഷം അസാധാരണ നേട്ടമുണ്ടാക്കാനായത് ട്രംപ് ക്യാമ്പിന് കൂടുതല്‍ ഉണര്‍വ് നല്‍കുന്നുണ്ട്. തങ്ങളുടെ ശക്തി ദുര്‍ഗങ്ങളില്‍ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ഹിലരി ക്ലിന്റനെങ്കില്‍ ട്രംപ് ഹിലരിയുടെ തട്ടകത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള അവസാനത്തെ അടവുകളാണ് പുറത്തെടുക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ രാജ്യത്തിന് അവിവേകിയായ ഒരു കമാന്ററെയായിരിക്കും ലഭിക്കുകയെന്നും ഇത് രാജ്യത്തിന്റെ ഭാവി കനത്ത അപകടത്തിലാക്കുമെന്നുമാണ് ഹിലരി വ്യാഴാഴ്ച നോര്‍ത്ത് കരോലിനയില്‍ പ്രചാരണത്തിനിടെ പറഞ്ഞത്.

പ്രസിഡണ്ടായാല്‍ ട്രംപ് ഏതെങ്കിലും രാഷ്ട്ര നേതാക്കന്‍മാരെ അപമാനിക്കുമെന്നും അത് ട്വിറ്റര്‍ യുദ്ധത്തിനു പകരം ഫലത്തില്‍ ശരിയായ യുദ്ധത്തിലായിരിക്കും അവസാനിക്കുകയെന്നും അവര്‍ ആരോപിക്കുന്നു. ഇന്നലെ ഡെട്രോയ്റ്റില്‍ അടിസ്ഥാന വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഹിലരി. ആഫ്രോ-അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ തേടിക്കൊണ്ട് ഹിലരി പിറ്റ്‌സ്ബര്‍ഗ്, ഫിലഡല്‍ഫിയ എന്നിവിടങ്ങളിലും ഇന്നലെ എത്തിയിരുന്നു. ഡെമോക്രാറ്റുകളുടെ ശക്തിദുര്‍ഗമായ പെന്‍സില്‍വാനിയയില്‍ ഏതെങ്കിലും രീതിയില്‍ വിള്ളല്‍ വീഴ്ത്താനാവുമെന്നാണ് ട്രംപ് ക്യാമ്പ് അവസാന നിമിഷത്തിലും വിശ്വസിക്കുന്നത്.

ഇത് ഒഴിവാക്കാനായി ഇന്ന് കാറ്റി പെറിയുമൊത്ത് ഹിലരി ക്ലിന്റണ്‍ ഫിലഡല്‍ഫിയയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച ഒഹിയോയിലും ഹിലരി എത്തുമെന്നാണ് വാര്‍ത്തകള്‍. അതേ സമയം ഹൈപ്രൊഫൈല്‍ പ്രതിനിധികളായ ബറാക് ഒബാമ, മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ എന്നിവര്‍ പ്രചരണത്തിനിറങ്ങിയ നോര്‍ത്ത് കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഹിലരി സന്ദര്‍ശിച്ചേക്കില്ല. ഒഹിയോ, നോര്‍ത്ത് കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ട്രംപിനെ തടയാന്‍ ഹിലരിയ്ക്കായാല്‍ ട്രംപിന് 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കില്ല. അതേസമയം ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ മെയില്‍ വിവാദം പരമാവധി കൊഴുപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.

ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെട്ട ഒരാളെ പ്രസിഡണ്ട് പദവിക്ക് പറ്റില്ലെന്നാണ് ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചത്. നോര്‍ത്ത് കരോലിന, ന്യൂഹാംഷയര്‍, ഒഹിയോ എന്നിവിടങ്ങളില്‍ വോട്ടെടുപ്പിന് മുന്നോടിയായി ഇന്നും നാളെയുമായി ട്രംപ് സന്ദര്‍ശിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending