Culture
2 ജി കേസ് ‘ഉണ്ടാക്കിയ’ മുന്‍ സി.എ.ജി വിനോദ് റായിയെ സംവാദത്തിന് വെല്ലുവിളിച്ച് എ. രാജ

വിനോദ് റായ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ വിചാരണ കോടതി വെറുതെ വിട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന മുന്‍ സി.എ.ജി വിനോദ് റായ്‌ക്കെതിരെ പരസ്യമായി രംഗത്ത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിപ്പിക്കപ്പെട്ട 2 ജി സ്‌പെക്ട്രം കേസ് സംബന്ധിച്ച് റായ് സംവാദത്തിനുണ്ടോ എന്ന് എ. രാജ എന്‍.ഡി.ടി.വിയില്‍ വെല്ലുവിളിച്ചു.
Ex CAG Vinod Rai should be prosecuted, he was used as a gun to kill UPA-2: A Raja tells me in @timesofindia pic.twitter.com/pGvH1DD1gj
— Sagarika Ghose (@sagarikaghose) January 19, 2018
‘കണ്ണടച്ച ശേഷം ലോകം ഇരുട്ടാണെന്ന് പറയുന്ന പൂച്ചയെ പോലെയാണ് വിനോദ് റായ്. ഈ ചാനലില്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. നമുക്ക് വസ്തുതകള്‍ പരിശോധിക്കാം. 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ നഷ്ടമൊന്നുമില്ലെന്ന് സി.എ.ജി പരിശോധനയില്‍ വ്യക്തമായതാണ്. എന്നിട്ടും എന്തിനാണ് വിനോദ് റായ് കേസ് ഉണ്ടാക്കിയത്?…’ 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ രാജ ചോദിച്ചു.
രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു റായ് എന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും രാജ ആവശ്യപ്പെട്ടു.
2010-ല്‍ കംപ്‌ട്രോളര്‍ – ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) തലവനായിരിക്കവെയാണ് വിനോദ് റായ് സ്‌പെക്ട്രം അനുവദിച്ചതില്‍ 1.76 ലക്ഷം കോടി രൂപ പൊതു ഖജനാവിന് നഷ്ടമുണ്ടായി എന്ന ആരോപണമുയര്‍ത്തിയത്. മന്ത്രിസഭയിലെ ഡി.എം.കെ പ്രതിനിധിയായിരുന്ന രാജക്ക് ആ വര്‍ഷം തന്നെ രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതേ കേസില്‍ കോടതി അദ്ദേഹം 15 മാസം ജയിലില്‍ കഴിഞ്ഞു.
കഴിഞ്ഞ മാസം വിചാരണാ കോടതി രാജയെയും 17 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എല്ലാവരെയും വെറുതെ വിടുകയും ചെയ്തു.
TOI exclusive: A Raja says Vinod Rai was part of a political conspiracy against UPA 2 https://t.co/z2iXzPOBhT pic.twitter.com/EJBqbIyBIo
— Times of India (@timesofindia) January 19, 2018
2 ജി കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം ‘സി.എ.ജിയുടെ ചരിത്രത്തിലെ കറുത്ത പാട്’ ആയി അവശേഷിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് കാരണക്കാരനായ വിനോദ് റായ്‌യെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലവില്‍ ക്രിക്കറ്റ് ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായ്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala19 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ