Connect with us

More

മലപ്പുറത്ത് കണ്ണൂര്‍ മാതൃക നടപ്പാക്കാന്‍ സി.പി.എം ശ്രമം: എം. ഉമ്മര്‍

Published

on

 

തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്‌ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും ലീഗ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച സംഭവവും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുയായിരുന്നു അദ്ദേഹം.
ഒരു വിധത്തിലുമുള്ള അക്രമങ്ങളോ വര്‍ഗീയ സംഘട്ടനങ്ങളോ നടക്കാത്ത സ്ഥലമാണ് മലപ്പുറവും പെരിന്തല്‍മണ്ണയും. ഇവിടെയാണ് ഇത്തരം സംഭവം നടന്നത്. കണ്ണൂരില്‍ മറ്റു പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നും മറ്റാരേയും കൊടി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാട് മലപ്പുറത്തും നടപ്പാക്കാനാണ് സി.പി.എം ശ്രമം. ഇതിന് സി.പി.എമ്മും സര്‍ക്കാറും കനത്ത വില നല്‍കേണ്ടി വരും. പെരിന്തല്‍മണ്ണ പോളിടെക്‌നിക് കുത്തകയാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. അവിടെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും കൊടി ഉയര്‍ത്താനാവില്ലെന്ന അവസ്ഥ അംഗീകരിക്കാനാകില്ല. പോളിടെക്‌നിക്കിലുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ലീഗ് ഓഫീസ് തല്ലിതകര്‍ത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തുനിന്നും വന്ന ഡി.വൈ.എഫ്.ഐ ഗുണ്ടകളും ചേര്‍ന്നാണ് ഈ അക്രമം നടത്തിയത്. ഇത് തടയേണ്ട പൊലീസ് കണ്ടു നില്‍ക്കുകയായിരുന്നു. ലീഗ് ഓഫീസ് ആക്രമിച്ചവരെ പെരിന്തല്‍മണ്ണ സി.പി.എം ഓഫീസില്‍ സംരക്ഷണം നല്‍കിയ ശേഷം പരിക്കുണ്ടെന്ന് പറഞ്ഞ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ പൊലീസുമുണ്ടായിരുന്നെന്നും ഉമ്മര്‍ പറഞ്ഞു.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിക്ക് മുന്നിലുള്ള സി.പി.എം പാര്‍ട്ടി ഓഫീസ് എക്കാലവും ഭദ്രമായിരിക്കുമെന്ന് മുസ്‌ലിംലീഗിന് ഉറപ്പു നല്‍കാനാകും. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടും പ്രതികള്‍ക്ക് എതിരെ നടപടിയുണ്ടാകാത്തതിനാലാണ് ഹര്‍ത്താല്‍ നടത്തിയത്. മലപ്പുറം ജില്ലയിലൊട്ടാകെ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി ചുരുക്കുകയായിരുന്നു. സി.പി.എമ്മിന്റെ എതെങ്കിലും ഓഫീസിനെയാണ് ആക്രമിച്ചിരുന്നതെങ്കില്‍ അവര്‍ നടത്തുക സംസ്ഥാന ഹര്‍ത്താലായിരിക്കും. സമാധാനപരമായാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയത്. പൊലീസും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.പിയും യാതൊരു പ്രകോപനവും കൂടാതെയാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ഹര്‍ത്താല്‍ ദിനം റോഡിലൂടെ പോയ വഴിയാത്രക്കാരെപ്പോലും പൊലീസ് വെറുതെവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നതനേതാക്കള്‍ പ്രസംഗിക്കുന്ന വേദിയിലേക്ക് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത് ബോധപൂര്‍വമാണ്. ഇത് സംബന്ധിച്ച് പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് കണ്ണൂരിലെ ചൊല്ലിയില്‍ സി.പി.എമ്മിന്റെ കൊടിമരത്തിന് കാവല്‍ നില്‍ക്കുകയാണെന്നും ഉമ്മര്‍ കുറ്റപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending