Connect with us

More

മലപ്പുറത്ത് കണ്ണൂര്‍ മാതൃക നടപ്പാക്കാന്‍ സി.പി.എം ശ്രമം: എം. ഉമ്മര്‍

Published

on

 

തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്‌ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും ലീഗ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച സംഭവവും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുയായിരുന്നു അദ്ദേഹം.
ഒരു വിധത്തിലുമുള്ള അക്രമങ്ങളോ വര്‍ഗീയ സംഘട്ടനങ്ങളോ നടക്കാത്ത സ്ഥലമാണ് മലപ്പുറവും പെരിന്തല്‍മണ്ണയും. ഇവിടെയാണ് ഇത്തരം സംഭവം നടന്നത്. കണ്ണൂരില്‍ മറ്റു പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നും മറ്റാരേയും കൊടി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാട് മലപ്പുറത്തും നടപ്പാക്കാനാണ് സി.പി.എം ശ്രമം. ഇതിന് സി.പി.എമ്മും സര്‍ക്കാറും കനത്ത വില നല്‍കേണ്ടി വരും. പെരിന്തല്‍മണ്ണ പോളിടെക്‌നിക് കുത്തകയാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. അവിടെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും കൊടി ഉയര്‍ത്താനാവില്ലെന്ന അവസ്ഥ അംഗീകരിക്കാനാകില്ല. പോളിടെക്‌നിക്കിലുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ലീഗ് ഓഫീസ് തല്ലിതകര്‍ത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തുനിന്നും വന്ന ഡി.വൈ.എഫ്.ഐ ഗുണ്ടകളും ചേര്‍ന്നാണ് ഈ അക്രമം നടത്തിയത്. ഇത് തടയേണ്ട പൊലീസ് കണ്ടു നില്‍ക്കുകയായിരുന്നു. ലീഗ് ഓഫീസ് ആക്രമിച്ചവരെ പെരിന്തല്‍മണ്ണ സി.പി.എം ഓഫീസില്‍ സംരക്ഷണം നല്‍കിയ ശേഷം പരിക്കുണ്ടെന്ന് പറഞ്ഞ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ പൊലീസുമുണ്ടായിരുന്നെന്നും ഉമ്മര്‍ പറഞ്ഞു.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിക്ക് മുന്നിലുള്ള സി.പി.എം പാര്‍ട്ടി ഓഫീസ് എക്കാലവും ഭദ്രമായിരിക്കുമെന്ന് മുസ്‌ലിംലീഗിന് ഉറപ്പു നല്‍കാനാകും. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടും പ്രതികള്‍ക്ക് എതിരെ നടപടിയുണ്ടാകാത്തതിനാലാണ് ഹര്‍ത്താല്‍ നടത്തിയത്. മലപ്പുറം ജില്ലയിലൊട്ടാകെ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി ചുരുക്കുകയായിരുന്നു. സി.പി.എമ്മിന്റെ എതെങ്കിലും ഓഫീസിനെയാണ് ആക്രമിച്ചിരുന്നതെങ്കില്‍ അവര്‍ നടത്തുക സംസ്ഥാന ഹര്‍ത്താലായിരിക്കും. സമാധാനപരമായാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയത്. പൊലീസും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.പിയും യാതൊരു പ്രകോപനവും കൂടാതെയാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ഹര്‍ത്താല്‍ ദിനം റോഡിലൂടെ പോയ വഴിയാത്രക്കാരെപ്പോലും പൊലീസ് വെറുതെവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നതനേതാക്കള്‍ പ്രസംഗിക്കുന്ന വേദിയിലേക്ക് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത് ബോധപൂര്‍വമാണ്. ഇത് സംബന്ധിച്ച് പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് കണ്ണൂരിലെ ചൊല്ലിയില്‍ സി.പി.എമ്മിന്റെ കൊടിമരത്തിന് കാവല്‍ നില്‍ക്കുകയാണെന്നും ഉമ്മര്‍ കുറ്റപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending