Connect with us

Culture

ഐ.പി.എല്‍; ലേലത്തില്‍ തിളങ്ങി അഫ്ഗാന്‍ താരം മുജീബ്; ഇന്ത്യന്‍ താരങ്ങളില്‍ ഉനദ്ഘട്ടന് പൊന്നും വില

Published

on

ബംഗളൂരു: അപ്രതീക്ഷിത സംഭവ വികാസങ്ങളോടെ ഐ. പി. എല്‍ താര ലേലം സമാപിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയില്‍ രണ്ടു കോടി മാത്രം നേടിയപ്പോള്‍ ഇന്ത്യന്‍ യുവ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍ താരമായി മാറി.
12.5 കോടി രൂപക്ക് ഇംഗ്ലീഷ് താരം ബെന്‍സ്‌റ്റോക്‌സിനെ സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപക്കാണ് ഉനദ്ഘട്ടിനെ സ്വന്തമാക്കിയത്. 1.5 കോടിയായിരുന്നു ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. പേസ് ബൗളറായ ഉനദ്ഘട്ടിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും, കിങ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തുണ്ടായിരുന്നെങ്കിലും 10.5 കോടി പ്രഖ്യാപിച്ച ചെന്നൈയേയും 11 കോടി പ്രഖ്യാപിച്ച പഞ്ചാബിനേയും ഞെട്ടിച്ച് രാജസ്ഥാന്‍ 11.50 കോടിയുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ പൂനെക്കു വേണ്ടിയാണ് താരം കളിച്ചത്. അതേ സമയം ആദ്യ ദിനം ആരും ലേലത്തിലെടുക്കാതിരുന്ന ക്രിസ്‌ഗെയിലിനു വേണ്ടി രണ്ടാം ദിനവും ആരും വന്നില്ല. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കുകയായിരുന്നു. അതിനിടെ മലയാളി താരങ്ങളായ എം.എസ് മിഥുനും കെ.എം ആസിഫിനും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം കൈവന്നു. മലപ്പുറം സ്വദേശിയായ പേസ് ബൗളര്‍ കെ.എം ആസിഫിനെ 40 ലക്ഷം രൂപക്ക് ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ലെഗ്‌സ്പിന്നറായ മിഥുനെ 20 ലക്ഷത്തിന് രാജസ്ഥാന്‍ കൂടാരത്തിലെത്തിച്ചു. സച്ചിന്‍ ബേബി 20 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിക്കും. എം.ഡി നിതീഷ് മുംബൈ ഇന്ത്യന്‍സ് നിരയിലുമെത്തി.

അതേ സമയം ക്രിക്കറ്റില്‍ കുതിപ്പ് നടത്തുന്ന അഫ്ഗാനില്‍ നിന്നുള്ള കൗമാര താരം മുജീബ് സദ്രാനാണ് ലേലത്തില്‍ തിളങ്ങിയ മറ്റൊരു താരം. 16കാരനായ സദ്രാനെ നാലു കോടി രൂപക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. മുരളി വിജയ് രണ്ടു കോടിക്കും, സാംബില്ലിങ്‌സിനെ ഒരു കോടിക്കും ചെന്നൈ സ്വന്തമാക്കി.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കര്‍ണാടകയുടെ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കൃഷ്ണപ്പക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കൃഷ്ണപ്പക്ക് ഒരു കളി പോലും കളിക്കാനായിരുന്നില്ല. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശഹബാസ് നദീം 3.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയപ്പോള്‍, ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണെ രണ്ടു കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.
ജെ.പി ഡുമിനി മുംബൈ ഇന്ത്യന്‍സിനും മിച്ചല്‍ സാന്റനര്‍ ചെന്നൈക്കു വേണ്ടിയും കളിക്കും. കഴിഞ്ഞ ദിവസം ആരും വിളിച്ചെടുക്കാതിരുന്ന പാര്‍ഥിവ് പട്ടേലിനെ 1.5 കോടിക്ക് ബാംഗ്ലൂരും സ്വന്തമാക്കി. നേപ്പാളിന്റെ 17കാരന്‍ സന്ദീപ് ലാമിച്ചാനെയെ 20 ലക്ഷത്തിന് ഡല്‍ഹിയും സ്വന്തമാക്കി. ഐ. പി.എല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാളി താരമാണ് ലാമിച്ചാനെ.

ഐ.പി.എല്‍ ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ധോണി, റെയ്‌ന, ജഡേജ, ഡുപ്ലസിസ്, ഹര്‍ഭജന്‍, ബ്രാവോ, വാട്‌സണ്‍, ജാദവ്, റായിഡു, താഹിര്‍, കരണ്‍ ശര്‍മ, ശ്രദ്ധുല്‍ താക്കൂര്‍, എന്‍ ജഗദീഷന്‍, സാന്റനര്‍, ദീപക് ചാഹര്‍, കെ.എം ആസിഫ്, കനിഷ്‌ക് സേത്, എന്‍ഗിഡി, ദ്രുവ് ഷോറെ, മുരളി വിജയ്, സാം ബില്ലിങ്‌സ്, മാര്‍ക് വുഡ്, ഷിദിശ് ശര്‍മ, മോനു കുമാര്‍, ചൈതന്യ ബിഷ്‌ണോയി

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ശ്രേയസ് ഐയ്യര്‍, ക്രിസ് മോറിസ്, റിഷഭ് പാന്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ഗംഭീര്‍, ജേസന്‍ റോയ്, മണ്‍റോ, ഷമി, റബാദ, അമിത് മിശ്ര, പൃത്ഥി ഷാ, രാഹുല്‍ തിവാരി, വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ശബാസ് നദീം, ക്രിസ്റ്റ്യന്‍, ജയന്ത് യാദവ്, ഗുര്‍ക്രീസ്, ബോള്‍ട്ട്, മനോജ് കര്‍ല, അഭിശേക് ശര്‍മ, സന്തീപ് ലാമിച്ചാനെ, നമാന്‍ ഓജ, സയന്‍ ഘോഷ്.

മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ, ഭുംറ, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ്, മുസ്താഫിസുര്‍, കമ്മിന്‍സ്, സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ, ഇശാന്ത് കിശന്‍, രാഹുല്‍ ചായര്‍,എവിന്‍ ലൂയിസ്, സൗരഭ് തിവാരി, കട്ടിങ്, സങ്‌വാന്‍, ഡുമിനി, ബെഹറന്‍ഡോഫ്, തേജീന്ദര്‍ സിങ്, ശരത് ലുംഭ, സിദ്ദേശ് ലാഡ്, താരേ, മായങ്ക് മാര്‍കണ്ഡേ, അഖില ധനഞ്്ജയ, അനുകൂല്‍ റോയ്, മുഹ്്‌സിന്‍ ഖാന്‍, നിധീഷ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
റസല്‍, നരെയ്ന്‍, സ്റ്റാര്‍ച്, ദിനേശ് കാര്‍ത്തിക്, ഉത്തപ്പ, ജോണ്‍സണ്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ്, ശുഭന്‍ ഗില്‍, ഇശാങ്ക് ജക്ഷി, നഗര്‍കോട്ടി, നിതീഷ് റാണ, വിനയ്കുമാര്‍, അപൂര്‍വ് വാങ്കഡെ, റിങ്കു സിങ്, ശിവം മാവി, കാമറണ്‍ ഡെല്‍പോര്‍ട്ട്, ജാവന്‍ സീള്‍സ്.

രാജസ്ഥാന്‍ റോയല്‍സ്
സ്റ്റീവ് സ്ിമിത്ത്, സ്‌റ്റോക്‌സ്, രഹാനെ, ബിന്നി, സാംസണ്‍, ബട്‌ലര്‍, രാഹുല്‍ ത്രിപാഡി, ഡാര്‍സി ഷോര്‍ട്, ജോഫ്ര ആര്‍ച്ചര്‍, കെ ഗൗതം, കുല്‍കര്‍ണി, ഉനദ്ഘട്ട്, അങ്കിത് ശര്‍മ, അനൂരീത് സിങ്, സഹീര്‍ ഖാന്‍, ശ്രേയസ് ഗോപാല്‍, പ്രശാന്ത് ചോപ്ര, മിഥുന്‍, ലാഫ്‌ലിന്‍, മഹിപാല്‍ ലോംറോര്‍, ആര്യമന്‍ ബിര്‍ല, ജതിന്‍ സക്‌സേന, ചമീര.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
അക്‌സര്‍ പട്ടേല്‍, അശ്വിന്‍, യുവരാജ്, കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍, ഗെയില്‍, മില്ലര്‍, ഫിഞ്ച്, സ്റ്റോയ്‌നിസ്, മായങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പുത്, മനോജ് തിവാരി, മോഹിത് ശര്‍മ, മുജീബ് സദ്രാന്‍, സ്രാന്‍, ടൈ, അക്ഷദീപ് നാഥ്, ദ്വാര്‍ശുയിസ്, പ്രദീപ് സാഹൂ, മായങ്ക് ദാഗര്‍, മന്‍സൂര്‍ ദര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍നര്‍, ഭുവനേശ്വര്‍, ധവാന്‍, ഷാക്കിബ്, വില്യംസണ്‍, മനീഷ് പാണ്ഡേ, കാര്‍ലോസ് ബ്രാത് വെയ്റ്റ്, യൂസുഫ് പത്താന്‍, വൃദ്ധിമാന്‍ സാഹ, റാഷിദ് ഖാന്‍, റിക്കി ഭൂയി, ഹൂഡ, സിദ്ധാര്‍ത്ഥ കൗള്‍, ടി നടരാജന്‍, നബി, ബാസില്‍ തമ്പി, ഖലീല്‍ അഹമ്മദ്, സന്തീപ് ശര്‍മ, സച്ചിന്‍ ബേബി, ക്രിസ് ജോര്‍ദാന്‍, സ്റ്റാന്‍ലേക്, തന്‍മയ് അഗര്‍വാള്‍, ശ്രീവത്സ് ഗോസ്വാമി, ബിപുല്‍ ശര്‍മ, മെഹദി ഹസന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫറാസ് ഖാന്‍, മക്കല്ലം, വോക്‌സ്, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, മോയിന്‍ അലി, ഡി കോക്ക്, ഉമേശ് യാദവ്, ചാഹല്‍, വൊഹ്്‌റ, കുല്‍വത് കെജ്രോളിയ, അനികത് ചൗധരി, നവദീപ് സൈനി, എം അശ്വിന്‍, മന്‍ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, സിറാജ്, കൂള്‍ട്ടര്‍ നിലെ, സൗത്തി, പാര്‍ഥിവ് പട്ടേല്‍, അനിരുദ്ധ ജോഷി, പവന്‍ ദേശ്പാണ്ഡെ.

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending