Connect with us

More

മുത്തലാഖില്‍ പിടിമുറുക്കി കേന്ദ്രം

Published

on

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, മുത്തലാഖ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ പിടിമുറുക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ശീതകാല സമ്മേളനത്തില്‍ പാസാകാതിരുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും പരിഗണനക്കെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ഇതിനു മുന്നോടിയായി സാമ്പത്തിക സര്‍വേ സഭയുടെ മേശപ്പുറത്ത് വെക്കും. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും ഇതാദ്യമാണ്.

ബജറ്റിനു പുറമെ ഏതാനും ബില്ലുകളും ഒന്നര മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സഭയുടെ പരിഗണനക്ക് വരുന്നുണ്ട്. ശീതകാല സമ്മേളനത്തെ ചൂടുപിടിപ്പിച്ച മുത്തലാഖ് ബില്‍ (മുസ്്‌ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍- 2017) ആണ് ഇതില്‍ പ്രധാനം. ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭ കടന്നിരുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് പോലും വിടാതെ പാസാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള തിടുക്കപ്പെട്ട നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 123ാം ഭരണഘടനാ ഭേദഗതി ബില്‍ ആണ് മറ്റൊന്ന്. വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ പൊതുതെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവരുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം ചേരുന്നത്. ആദ്യ ഘട്ടം ഇന്ന് തുടങ്ങി ഫെബ്രുവരി ഒമ്പതിന് അവസാനിക്കും.

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രില്‍ ആറുവരെ നീണ്ടു നില്‍ക്കും. കഴിഞ്ഞ വര്‍ഷത്തെപോലെ വോട്ട് ഓണ്‍ അക്കൗണ്ട് ഒഴിവാക്കി മാര്‍ച്ച് 31ന് മുമ്പു തന്നെ പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കുന്ന രീതിയിലാണ് സഭാ സമ്മേളനത്തിന് രൂപം നല്‍കിയിരിക്കുന്നത്. റെയില്‍വികസന പദ്ധതികള്‍ ഇത്തവണയും പൊതുജറ്റില്‍ ഉള്‍പ്പെടുത്തിയായിരിക്കും അവതരിപ്പിക്കുക. 2017ലാണ് റെയില്‍ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിച്ചത്. ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയത് സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിക്കുക എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. 2019ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ജനകീയ ബജറ്റ് ആണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍നിന്നും ജനം പ്രതീക്ഷിക്കുന്നത്.

ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ ഓരോ ഉത്പന്നങ്ങളുടേയും നികുതി കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവില്ല. കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന ജി.എസ്.ടി കൗണ്‍സിലിനാണ് പുതിയ നികുതി ഘടനയില്‍
നിരക്കുകള്‍ നിശ്ചയിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അധികാരം. അതേസമയം ആദായ നികുതി പരിധി മൂന്നു ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രണ്ടര ലക്ഷമാണ് പരിധി.

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending