Culture
ഐ.പി.എല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ചെന്നൈ, കരുത്തറിയിക്കാന്‍ ഹൈദരബാദ്
മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്‍-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്‌സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന്‍ മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും യൂസഫ് പത്താനും കാര്‍ലോസ് ബ്രാത്ത്‌വെയിറ്റും. വിശ്വസ്ത ബാറ്റ്‌സ്മാനായി ചെന്നൈക്ക് ഫാന്‍ ഡൂപ്ലസിയും ഹൈദരാബാദിന് നായകന്‍ കെയിന്‍ വില്ല്യംസണും. ഓള്‍റൗണ്ടര്‍ പട്ടികയില്‍ ചൈന്നെക്ക് ബ്രാവോയും വാട്ട്‌സണും രവീന്ദു ജഡേജയും. ഹൈദരാബാദിന് ബ്രാത്ത്‌വെയിറ്റും ഷാക്കിബ് അല്‍ഹസനും റാഷിദ് ഖാനും. ബൗളിംഗിന് ചുക്കാന്‍ പിടിക്കുന്നവരാവട്ടെ ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ബ്രാത്ത്‌വെയിറ്റ്, സിദ്ധാര്‍ത്ഥ് കൗള്‍. ചെന്നൈ അണിയില്‍ കേദാര്‍ യാദവ്, ശ്രാദ്ധൂല്‍ ഠാക്കൂര്‍, ഹര്‍ഭജന്‍ സിംഗ്, ഇംറാന്‍ താഹിര്‍ എന്നിവര്‍….. ബലവാന്മാരുടെ ഈ പട ഇന്ന് പരസ്പരം ഇറങ്ങുമ്പോള്‍ ആരുടെ സംഘം ജയിക്കും…?
Entering into IPL final for the 7th Time pic.twitter.com/Q2KqDYI9QV
— T V A (@mangathadaww) May 22, 2018
മുംബൈ വാംഖഡെ സ്‌റ്റേഡിയമാണ് വേദി. ചെറിയ ബൗണ്ടറികള്‍-വലിയ സ്‌ക്കോറിന് സാധ്യതയുണ്ട്. പക്ഷേ മല്‍സരം ഏഴ് മണിക്ക് നടക്കുന്നതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുമ്പോള്‍ ഈര്‍പ്പം വലിയ തടസ്സമാവും. പന്ത് ബൗളര്‍മാരുടെ കൈകളില്‍ കൃത്യമായി നില്‍ക്കില്ല. അതിനാല്‍ ടോസ് നിര്‍ണായകമാവും, നാണയഭാഗ്യം ലഭിക്കുന്നവര്‍ ആദ്യം ബൗള്‍ ചെയ്യാനാണ് സാധ്യത. രണ്ട് ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മല്‍സരങ്ങള്‍ ജയിച്ചവരാണ്. റണ്‍റേറ്റിന്റെ കാര്യത്തില്‍ ഹൈദരാബാദിന് ചെറിയ മേല്‍ക്കോയ്മ ഉണ്ടായിരുന്നു എന്ന് മാത്രം. സാധ്യതാപ്പട്ടികയില്‍ അല്‍പ്പം മുന്നില്‍ മഹിയുടെ ചെന്നൈയാണ്. നായകന്‍ തന്നെ അതിന് പ്രധാന കാരണം. ഏത് പ്രതിസന്ധി ഘട്ടത്തിലും ശക്തനായി കളിക്കുന്ന നായകനുള്ളപ്പോള്‍ ടീമിനാകെ അതൊരു ഉണര്‍വാണ്.
The day everything went right for @rashidkhan_19 – the 19-year-old starred with bat and ball and in the field to take @SunRisers to the @IPL final!https://t.co/eP9GDyGboR pic.twitter.com/oZxWEti87j
— ICC (@ICC) May 26, 2018
ഈ സീസണില്‍ മൂന്ന് വട്ടം ചെന്നൈയും ഹൈദരാബാദും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ജയിച്ചത് ചെന്നൈയായിരുന്നു. പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ ടീം തോറ്റു എന്നുറപ്പിച്ച ഘട്ടത്തില്‍ വിശ്വസ്തനായി ബാറ്റ് വീശി ഡുപ്ലസി, അനുഭവസമ്പന്നരായ ഡ്വിന്‍ ബ്രാവോ, സുരേഷ് റൈന, രവീന്ദു ജഡേജ, റായിഡു, ഹര്‍ഭജന്‍സിംഗ് തുടങ്ങിയവരെല്ലാമാണ് ചെന്നൈയുടെ കരുത്ത്. അത്യാവശ്യ ബാറ്റിംഗ് വിലാസം എല്ലാവര്‍ക്കുമുണ്ട് താനും. ഹൈരബാദിന്റെ പ്ലസ് അവരുടെ ആഴമുള്ള ബൗളിംഗാണ്. ഇന്ത്യന്‍ സീമര്‍ ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ, ബ്രാത്ത്‌വെയിറ്റ് എന്നീ നാല് സീമര്‍മാരും ഉഗ്രരൂപിയായി റാഷിദ് ഖാന്‍ എന്ന സ്പിന്നറും ഓള്‍റൗണ്ട് മികവുള്ള ഷാക്കിബ് അല്‍ ഹസനും ചേരുമ്പോള്‍ ഏത് ചെറിയ ടോട്ടല്‍ പോലും പ്രതിരോധിക്കാന്‍ കരുത്ത് കാട്ടുന്നുണ്ട് ഹൈദരാബാദ്. അതവര്‍ പലവട്ടം തെളിയിച്ചിട്ടുമുണ്ട്.
It was a bit emotional at the start, but once tournament starts you have to be professional than emotional. @ChennaiIPL fans have waited and wanted us to do well. @msdhoni #VIVOIPL #FInal #CSKvSRH pic.twitter.com/6MDZTcv5WP
— IndianPremierLeague (@IPL) May 26, 2018
കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ രണ്ടാം എലിമിനേറ്ററില്‍ ബൗളിംഗ് കരുത്തായിരുന്നു ടീമിന് ഊര്‍ജ്ജമായത്. ഫീല്‍ഡിംഗില്‍ രണ്ട് പേരും തുല്യരാണ്. അസാധാരണായ ക്യാച്ചുകള്‍ എടുക്കുന്നവരാണ് ബ്രാവോയും വില്ല്യംസണുമെല്ലാം.ഇന്ന് രാത്രി ഏഴിനാണ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. എട്ട് തവണ സ്വന്തം ടീമിനെ കലാശപ്പോരാട്ടത്തിനൊരുക്കിയ നായകനാണ് മഹി. വില്ല്യംസണ് കന്നി ഫൈനലും. വാംഖഡെയില്‍ ചെന്നൈ-ഹൈദരാബാദ് ഫാന്‍സ് നിറയുമ്പോള്‍ പോരാട്ടം കിടിലനാവും. മഴയുടെ ചെറിയ ഭീഷണി പക്ഷേ കലാശപ്പോരാട്ടത്തിനുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF19 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News8 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

