Culture
ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കി
പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്.
ലിയനാര്‍ഡ് കോഹെനിന്റെ ഗാനത്തിന്റെ ഇംഗ്ലീഷ്, അറബി വേര്‍ഷന്‍ പാടിയാണ് മെന്നല്‍ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ അതിനുശേഷം 22കാരിയായ ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി ചില മാധ്യമങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സിറ്റി ഓഫ് നീസില്‍ 86 പേര് കൊല്ലപ്പെട്ട ട്രക്ക് ആക്രമണത്തിനുശേഷം മെന്നല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിവാദം.
രാജ്യത്ത് ആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്നും പതിവുപോലെ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും കൈവശം കരുതിയിട്ടുണ്ടെന്നും എന്നായിരുന്നു മെന്നലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരിച്ചവരുടെ ശരീരത്തില്‍നിന്ന് കിട്ടിയ ഐഡന്റിറ്റി കാര്‍ഡാണ് അക്രമികളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന പൊലീസ് അറിയിപ്പിനോടുള്ള പ്രതികരണമായിരുന്നു ആ പോസ്റ്റ്. ആക്രമണം തടയാന്‍ പരാജയപ്പെടുന്ന നമ്മുടെ ഭരണകൂടമാണ് ഭീകരരെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
നിര്‍ദോഷകരമായ പരാമര്‍ശങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ഷോയില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് മെന്നല്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ അറിയിച്ചു. ദി വോയ്സിന്റെ സംഘാടകര്‍, പുറത്തുപോകാനുള്ള മെന്നലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ഫലസ്തീന് പ്രവര്‍ത്തക കൂടിയായ മെന്നലിനെ മുസ്ലിമായതിന്റെ പേരിലാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ഗായികയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ നിരവധി കമന്റുകള്‍ വന്നുകഴിഞ്ഞു. നിന്റെ മതവും നീ ധരിച്ച ശിരോവസ്ത്രവുമാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വംശീയതയുടെ മൂധന്യാവസ്ഥയിലാണ് ഫ്രാന്‍സ് എന്നായിരുന്നു മറ്റൊരു കമന്റ്. മെന്നലിന്റെ പിതാവ് സിറിയന്‍-ടര്‍ക്കിഷ് വംശജനും മാതാവ് അല്ജീരിയക്കാരിയുമാണ്.
ഷോയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ജനപ്രീതി നേടിയതോടെ ചിലര്‍ മെന്നലിന്റെ ഫലസ്തീന് അനുകൂല നിലപാടും വിവാദമാക്കി. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിമര്‍ശകര്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Muslim singer @MennelOfficial quits The Voice (FR) after old social media posts show her accusing the state, not jihadists, of being the real terrorists. She says deleted comments were taken out of context; fans say she is victim of Islamophobic campaign. https://t.co/oqUbWuq3kT
— Andy C. Ngo (@MrAndyNgo) February 9, 2018
Adored by many, French-Muslim singer hits sour note with Facebook posts https://t.co/W1gwDhNLLh pic.twitter.com/DFJ1Y3ftMS
— The Times of Israel (@TimesofIsrael) February 8, 2018
Extremely disappointing to hear that @MennelOfficial has decided to step down from The Voice France because of pressure for a song she made for Palestine. Another Muslim woman forced to forgo a public platform because shes fails to fit the narrative of “look pretty, keep quiet.”
— Yasmina (@animsche) February 9, 2018
She seems to be en route for success at only 22, everyone was touched and cheered for her!
I wish that was it… but unfortunately, she’s facing racist backlash. Some are trying to sabotage her image and demonize her… simply because Mennel wears a headwrap. 😓 #RaiseOurVoices— Maeril (@itsmaeril) February 6, 2018
The first woman in a headscarf to appear on The Voice France has left the show after she was criticized for her old Facebook posts. pic.twitter.com/wMKDNyHuYf
— AJ+ (@ajplus) February 9, 2018
Admit She has humor. Terrorist allways leaving their id card on the scene. Even on 9/11, the only recognising thing from wtc, was an id, in the Pocket of A man in an explodig aircraft, burning in A Building for one our.
— ulver johnsen (@UlverJ) February 9, 2018
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala23 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala24 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala19 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

