Connect with us

More

ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നിര്‍മിച്ച ആറു സിനിമകള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍

Published

on

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്‌.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ വേള്‍ഡ്, യൂറോപ്യന്‍ പ്രീമിയറുകള്‍ ബെര്‍ലിന്‍ മേളയിലുണ്ടാകും. ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങലായ പനോരമ, ഫോറം ആന്റ് ജനറേഷന്‍ കെപ്ലസ്, 14 പ്ലസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലാണ് ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

പനോരമ വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ഖുംറ വര്‍ക്ക് ഇന്‍ പ്രോഗസ്സ് പദ്ധതിയിലുള്‍പ്പെട്ട, റീം സാലേഹിന്റെ ലബനാന്‍ ഈജിപ്ത് ഗ്രീസ് സ്ലൊവേനിയ ഖത്തര്‍ സംയുക്ത സംരംഭമായ വാട്ട് കംസ് എറൗണ്ട്, ബബാക് ജലാലിയുടെ യുകെ ഇറ്റലി ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് മെക്‌സിക്കോ ഖത്തര്‍ സംയുക്ത സംരംഭമായ ലാന്‍ഡ് എന്നിവയും ഫോറം വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ജൊആവോ വിയാനയുടെ പോര്‍ച്ചുഗല്‍ മൊസാംബിക് ഗ്വിനിയ ബിസ്സോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ ഔവര്‍ മാഡ്‌നസ്സ്, നാര്‍ജിസ് നെജാറിന്റെ മൊറോക്കോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ സ്റ്റേറ്റ്‌ലെസ്സ് എന്നിവ പ്രദര്‍ശിപ്പിക്കും. ജെനറേഷന്‍ കെപ്ലസ് വിഭാഗത്തില്‍ കാമില അന്‍ദിനിയുടെ ഇന്തോനേഷ്യ നെതര്‍ലന്‍ഡ് ഓസ്‌ട്രേലിയ, ഖത്തര്‍ സംയുക്ത സംരംഭമായ ദി സീന്‍ ആന്റ് അണ്‍സീനിന്റെ യൂറോപ്യന്‍ പ്രീമിയര്‍ നടക്കും.
ജനറേഷന്‍ 14 പ്ലസില്‍ ക്രിസ്റ്റി ഗാര്‍ലാന്‍ഡിന്റെ കാനഡ ഡെന്‍മാര്‍ക്ക് ഖത്തര്‍ സംരംഭമായ വാട്ട് വാല വാണ്ട്‌സിന്റെ ആദ്യ പ്രദര്‍ശനവും നടക്കും.
മികച്ച നിലവാരമുള്ള സിനിമകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റൊരു നേട്ടമാണ് ഇത്രയും ചിത്രങ്ങള്‍ ബെര്‍ലിന്‍ ചലചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര സിനിമകളെയും ആര്‍ട്ട്ഹൗസ് പ്രൊഡക്ഷനുകളെയും ആഘോഷിക്കുന്ന ബെര്‍ലിന്‍ രാജ്യാന്തര ഫെസ്റ്റിവല്‍ ഏറ്റവും ശക്തമായ സിനിമകളുടെ ബാരോമീറ്ററാണെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.
ബെര്‍ലിനിലെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സമകാല സിനിമകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

kerala

താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

on

മലപ്പുറം: തനൂര്‍ കസ്സഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ അല്‍ബിന്‍ അഗസറ്റിന്‍, മൂന്നാം പ്രതി വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍ സാഫ് സംഘത്തിലെ ഉദ്യേഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ണ് മരണ മെന്നായിരുന്നു ആരോപണം.

Continue Reading

kerala

ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; പൗരത്വ കേസുമായി വലഞ്ഞ് കെഎസ് ഹംസ

കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്

Published

on

കേരളത്തിലെ ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല. പൗരത്വ കേസുമായി വലഞ്ഞ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് കെ.എസ് ഹംസക്ക് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും വാക്കായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ വാഗാദനം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൗരത്വ സമര കാലത്ത് ധര്‍ണ നടത്തിയതിന് വരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. മതസംഘടനകളില്‍ പെട്ടവരും രാഷ്ട്രീയ നേതാക്കളും ഈ കേസുകള്‍ കൊണ്ട് വലഞ്ഞിരിക്കുകയാണ്.

Continue Reading

india

നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ പിടിയില്‍

സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു

Published

on

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ്‌
ചെയ്തത്. സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഏജന്റുകളാണ് നിജ്ജരിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Continue Reading

Trending