Connect with us

More

ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നിര്‍മിച്ച ആറു സിനിമകള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍

Published

on

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്‌.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ വേള്‍ഡ്, യൂറോപ്യന്‍ പ്രീമിയറുകള്‍ ബെര്‍ലിന്‍ മേളയിലുണ്ടാകും. ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങലായ പനോരമ, ഫോറം ആന്റ് ജനറേഷന്‍ കെപ്ലസ്, 14 പ്ലസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലാണ് ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

പനോരമ വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ഖുംറ വര്‍ക്ക് ഇന്‍ പ്രോഗസ്സ് പദ്ധതിയിലുള്‍പ്പെട്ട, റീം സാലേഹിന്റെ ലബനാന്‍ ഈജിപ്ത് ഗ്രീസ് സ്ലൊവേനിയ ഖത്തര്‍ സംയുക്ത സംരംഭമായ വാട്ട് കംസ് എറൗണ്ട്, ബബാക് ജലാലിയുടെ യുകെ ഇറ്റലി ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് മെക്‌സിക്കോ ഖത്തര്‍ സംയുക്ത സംരംഭമായ ലാന്‍ഡ് എന്നിവയും ഫോറം വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ജൊആവോ വിയാനയുടെ പോര്‍ച്ചുഗല്‍ മൊസാംബിക് ഗ്വിനിയ ബിസ്സോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ ഔവര്‍ മാഡ്‌നസ്സ്, നാര്‍ജിസ് നെജാറിന്റെ മൊറോക്കോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ സ്റ്റേറ്റ്‌ലെസ്സ് എന്നിവ പ്രദര്‍ശിപ്പിക്കും. ജെനറേഷന്‍ കെപ്ലസ് വിഭാഗത്തില്‍ കാമില അന്‍ദിനിയുടെ ഇന്തോനേഷ്യ നെതര്‍ലന്‍ഡ് ഓസ്‌ട്രേലിയ, ഖത്തര്‍ സംയുക്ത സംരംഭമായ ദി സീന്‍ ആന്റ് അണ്‍സീനിന്റെ യൂറോപ്യന്‍ പ്രീമിയര്‍ നടക്കും.
ജനറേഷന്‍ 14 പ്ലസില്‍ ക്രിസ്റ്റി ഗാര്‍ലാന്‍ഡിന്റെ കാനഡ ഡെന്‍മാര്‍ക്ക് ഖത്തര്‍ സംരംഭമായ വാട്ട് വാല വാണ്ട്‌സിന്റെ ആദ്യ പ്രദര്‍ശനവും നടക്കും.
മികച്ച നിലവാരമുള്ള സിനിമകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റൊരു നേട്ടമാണ് ഇത്രയും ചിത്രങ്ങള്‍ ബെര്‍ലിന്‍ ചലചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര സിനിമകളെയും ആര്‍ട്ട്ഹൗസ് പ്രൊഡക്ഷനുകളെയും ആഘോഷിക്കുന്ന ബെര്‍ലിന്‍ രാജ്യാന്തര ഫെസ്റ്റിവല്‍ ഏറ്റവും ശക്തമായ സിനിമകളുടെ ബാരോമീറ്ററാണെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.
ബെര്‍ലിനിലെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സമകാല സിനിമകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending