Connect with us

Culture

സര്‍ക്കാറും പ്രതിക്കൂട്ടിലാവുന്നു; മധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാര്‍

Published

on

മുഹമ്മദലി പാക്കുളം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി കുടുകമണ്ണ് സ്വദേശി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളില്‍ സര്‍ക്കാര്‍ ജീവനക്കാരും. മധുവിനെ പിടികൂടാന്‍ മുക്കാലിയില്‍ നിന്നും ഒരുസംഘം ആളുകള്‍ ബഫര്‍സോണ്‍ മേഖലയായ ഭവാനി കാടുകളിലേക്കെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ. വനത്തില്‍ പ്രവേശിക്കാന്‍ പ്രത്യേകാനുമതി വേണമെന്ന നിയമമിരിക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച. ജീവനക്കാരുടെ അകമ്പടിയോടെയാണ് മധുവിനെ പുറത്തുകൊണ്ടുവന്നതും.

വനംവകുപ്പ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് രാവിലെ 11മണിയോടെ കാട്ടിലെത്തിയ സംഘം ഗുഹയില്‍ കഞ്ഞിവെക്കുകയായിരുന്ന മധുവിനെ ബലമായി പുറത്തുകൊണ്ടുവന്നു. പിന്നീട് ഇരുകയ്യും കൂട്ടിക്കെട്ടി നാലുകിലോമീറ്ററോളം നടത്തി മുക്കാലിയിലേക്ക് ജനകീയ വിചാരണക്ക് കൊണ്ടുവരുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. മുക്കാലിയില്‍ എത്തുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട മധുവിന്റെ മുഖത്തേക്ക് കുപ്പിവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് മധുവിന്റെ സഹോദരി പറയുന്നു. ഇത്തരം മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനിന്ന് നാട്ടുകാര്‍ക്ക് ആക്രമിക്കാന്‍ വഴിയൊരുക്കിയെന്നാണ് മധുവിന്റെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭവം വിവാദമായതോടെ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയതായി എസ്.പി അറിയിച്ചു. എന്നാല്‍ മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതെന്ന വാദം കേസ് വഴിതിരിച്ചുവിടാനാണെന്ന് മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.പി. ജയപ്രകാശും അറിയിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി മുക്കാലി, കക്കുപ്പടി, പാക്കുളം എന്നിവിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരികള്‍ അഗളി പൊലീസില്‍ സി.സി ടിവി പകര്‍പ്പ് സഹിതം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതും സംഭവത്തിന് വഴിയൊരുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാരുടെ ജനകീയ വിചാരണക്ക് ശേഷം രണ്ടുമണിയോടെയാണ് പൊലീസ് മുക്കാലിയിലെത്തിയത്. ഇരുകയ്യും കൂട്ടിക്കെട്ടി അവശനിലയില്‍ കണ്ട മധുവിന് അടിയന്തിരമായി ആസ്പത്രിയില്‍ എത്തിക്കുന്നതിന് പകരം പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതും വലിയ വീഴ്ചയായി. തുടര്‍ന്ന് അഗളിയെത്തുന്നതിനിടെ ചര്‍ദ്ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിക്കുന്ന മധു കടകളില്‍ കയറിയാല്‍ ഭക്ഷ്യവസ്തുക്കളാണ് മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടിയപ്പോഴും സഞ്ചിയിലുണ്ടായിരുന്നത് അരിയും മല്ലിയും മുളകുപൊടിയും മാത്രമാണ്. ഈ ദയനീയാവസ്ഥയിലും മധുവിനെ നാട്ടുകാര്‍ ആക്രമിച്ചതാണ് സമൂഹമന:സാക്ഷിയെ ഞെട്ടിച്ചത്.

വീട്ടില്‍ നിന്നും വേറിട്ട് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കാട്ടില്‍ താമസിക്കുന്ന മധുവിന് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. വിശക്കുന്ന സമയത്ത് മാത്രമാണ് നാട്ടിലേക്കെത്തുന്നത്. മാനസിക രോഗികൂടിയായ മധു സ്വബോധത്തോടെയല്ല മോഷ്ടിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പങ്കുണ്ടെങ്കില്‍ നടപടി മന്ത്രി

പാലക്കാട്: മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആരോപണം അന്വേഷിക്കും. മര്‍ദിക്കുന്നതിലോ കൂട്ടുനിന്നതിലോ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending