Connect with us

Culture

സൂപ്പര്‍ കേരളം; ദേശീയ വോളിയില്‍ ആതിഥേയ ടീമുകള്‍ സെമിയില്‍

Published

on

പി.വി നജീബ്

കോഴിക്കോട്‌വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്‍മാര്‍ ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ് ശക്തമായ തിരിച്ചു വരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് കീഴടക്കി (30-32. 25-21, 25-18, 25-22) സെമി ബെര്‍ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ കേരളത്തെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയും ചെയ്തു. പ്രതിരോധ കോട്ട തീര്‍ത്ത് ഹരിയാന വരിഞ്ഞുമുറുക്കിയതോടെ കേരളം ലീഡ് വഴങ്ങേണ്ടി വന്നു. എന്നാല്‍ 15-15 എന്ന നിലയില്‍ കേരളം ഹരിയാനക്കൊപ്പമെത്തിയെങ്കിലും കേരള താരങ്ങള്‍ സര്‍വ്വീസുകളില്‍ വരുത്തിയ വീഴ്ച ഹരിയാനയെ വീണ്ടും മുന്നോട്ട് നയിച്ചു. സ്മാഷുകളും പലപ്പോഴും പുറത്തേക്ക് പോയതും വിനയായി. ക്യാപ്റ്റന്‍ ജെറോമിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയും ചെയ്തതോടെ ആദ്യ സെറ്റ് (32-30) ഹരിയാന നേടി. ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഒരു സെറ്റു കൈവിടുന്നത്. എന്നാല്‍ രണ്ടാം സെറ്റ് വരുതിയിലാക്കാന്‍ കേരളത്തിന്റെ പരിചയ സമ്പന്നതക്ക് എളുപ്പത്തില്‍ സാധിച്ചു. അജിത്ത് ലാല്‍ തുടങ്ങി വച്ച അക്രമണം വിപിനും ജെറോമും ഏറ്റെടുത്തതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. 21 പോയിന്റില്‍ ഇരു ടീമുകളും ഒപ്പമെത്തിയെങ്കിലും കേരള താരങ്ങളുടെ മികച്ച പ്രകടനം ഒരു പോയിന്റുപോലും പിന്നീട് വിട്ടു നല്‍കാതെ സെറ്റ് പിടിച്ചെടുത്തു (25-21). മൂന്നാം സെറ്റിലേത് ആധികാരക ജയമായിരുന്നു കേരളത്തിന്റേത്. നിലവിലെ ജേതാക്കള്‍ക്ക് സ്വന്തം കാണികള്‍ക്ക് സമ്മാനമായി നല്‍കാനാവുന്ന മനോഹരമായ ഗെയിമിനെയാണ് മൂന്നാം സെറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഹരിയാനയുടെ അക്രമണങ്ങളെ വിപിനും അഖിനും ചേര്‍ന്ന് പ്രതിരോധിക്കുകയും ചെയ്തു. ഒരു ‘ാഗത്തുകൂടി ജെറോം അടിച്ചു തകര്‍ക്കുമ്പോള്‍ കൂട്ടായി അജിത്ത് ലാലും ഹരിനായന കോട്ടയെ തകര്‍ക്കുകയായിരുന്നു. ഹരിയാനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി വ്യക്തമായ ലീഡോടെ (25-18) മൂന്നാം സെറ്റ് സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞു.
മത്സരം നാലാം സെറ്റിലേക്ക് നീണ്ടതോടെ ഹരിയാനയും ഉണര്‍ന്നു കളിച്ചു. എന്നാല്‍ തുടക്കം പിന്നിലായെങ്കിലും പിന്നീട് പോയിന്റ് തിരിച്ചു പിടിക്കാന്‍ ജെറോമിനും ടീമിനും കഴിഞ്ഞു. രോഹിത്തും മികച്ച രണ്ട് സ്മാഷുകള്‍ ഉതിര്‍ത്തതോടെ കേരളം ഒപ്പത്തിനൊപ്പമെത്തി. 20-20 പോയിന്റില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി കേരളത്തെ കരയ്ക്കടുപ്പിക്കാന്‍ ജെറോം എത്തി. 25-22 ന് സെറ്റ് പിടിച്ചതോടെ സ്റ്റേഡിയം മുഴുവന്‍ ആര്‍ത്തിരമ്പുകയായിരുന്നു.
നേരത്തെ വനിതാ വിഭാഗത്തില്‍ ഹരിയാനയെ അനായാസം കീഴടക്കി കേരള വനിതകള്‍ സെമി ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ക്ക് വെല്ലുവിളിയാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല (25-16, 25-13, 25-14). യുവതാരം എസ് സൂര്യയും ക്യാപ്റ്റന്‍ അഞ്ജുമോളും സെറ്റര്‍ കെ.എസ് ജിനിയും കേരളത്തിനായി തിളങ്ങി. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ കാര്യമായി ഇറങ്ങാതിരുന്ന രാജ്യാന്തര താരം എസ് രേഖ ഇന്നലെ മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്നു. ഫോം വീണ്ടെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയ രേഖ ടീമിനാകെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് നടത്തിയത്. പരിചയ സമ്പന്നരായ അഞ്ജു ബാലക്യഷ്ണനെയും കെ.പി അനുശ്രീയെയും ആദ്യ സെറ്റില്‍ ഇറക്കാതെ യുവതാരങ്ങളായ എസ് സൂര്യയെയും അഞ്ജലി ബാബുവിനെയും കളിപ്പിച്ചതും ഫലം കണ്ടു. ആദ്യ സെറ്റില്‍ ഹരിയാനക്ക് പോയിന്റുകള്‍ കിട്ടാന്‍ വഴിയൊരുക്കിയത് കേരള താരങ്ങളുടെ പിഴവില്‍ നിന്നാണ്. രണ്ടും മുന്നും സെറ്റുകളിലും കേരള വനിതകള്‍ക്ക് വെല്ലുവിളിയുണ്ടായില്ല. വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കര്‍ണാടകയെ തോല്‍പിച്ചു (25-13, 25-14, 25-16 ). റെയില്‍വേക്കായി നിര്‍മ്മല്‍, മലയാളി താരങ്ങളായ എം.എസ് പൂര്‍ണിമ, മിനിമോള്‍ അബ്രാഹം എന്നിവര്‍ തിളങ്ങി.
പുരുഷ വി‘ാഗത്തില്‍ വാശിയേറിയ മത്സരത്തില്‍ തമിഴ്‌നാട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആന്ധ്രയെ തോല്‍പ്പിച്ചു (29-27, 22-25, 25-20, 23-25, 19-17). മറ്റൊരു മത്സരത്തില്‍ പഞ്ചാബിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് സര്‍വീസസും സെമിയിലെത്തി (25-22, 25-21, 23-25, 22-25, 15-13).
സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി സ്വപ്‌ന നഗരിയില്‍ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിയില്‍ ഇന്ന് വൈകീട്ട് 3 മണിക്ക് കേരള വനിതകള്‍ തമിഴ്‌നാടിനെ നേരിടും. വനിതികളില്‍ രണ്ടാമത്തെ സെമിയില്‍ റെയില്‍വേ മഹാരാഷ്ട്രയെ നേരിടും. പുരുഷന്‍മാരുടെ വി‘ാഗത്തില്‍ നാളെ വൈകീട്ട് 5 മണിക്ക് കേരളം തമിഴ്‌നാടുമായി മത്സരിക്കും. രണ്ടാമത്തെ സെമിയില്‍ സര്‍വ്വീസസ് റെയില്‍വേയുമായി ഏറ്റുമുട്ടും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending