Connect with us

Culture

സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ഷുഹൈബ് വധവും മധുവിന്റെ കൊലപാതകവും; സര്‍ക്കാര്‍ പ്രതിരോധത്തില്‍

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:  രണ്ടരയാഴ്ചത്തെ ഇടവേളക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോള്‍ പിണറായി സര്‍ക്കാറിന് ഇത് കടുത്ത അഗ്‌നിപരീക്ഷ. ശാന്തമായി കടന്നുപോയ ബജറ്റ് അവതരണ സമ്മേളനത്തിന്റെ അന്തരീക്ഷമായിരിക്കില്ല സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിന് സഭയില്‍ സര്‍ക്കാറിന് മറുപടി പറയേണ്ടിവരും. ഇതിന് പിന്നാലെ ആദിവാസി യുവാസ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവും മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ നടുറോഡില്‍ കുത്തേറ്റ് കൊല്ലപ്പെട്ടതും കൂടി വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകും.

ധനാഭ്യര്‍ത്ഥനകള്‍ പാസാക്കാനായി ചേരുന്ന ഒരു മാസത്തിലേറെ നീളുന്ന സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും സഭയില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്. ഷുഹൈബ് വധത്തിന് പിന്നാലെ പിണറായി സര്‍ക്കാര്‍ സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം തന്നെയാണ് എന്നതുതന്നെ കാരണം. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും പുതുമയല്ലെങ്കിലും, ഷുഹൈബ് വധത്തെപ്പോലെ ഇത്രയേറെ വിമര്‍ശിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ സംഭവം വേറൊന്നില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം സര്‍ക്കാറിനെതിരേ സഭക്കുള്ളില്‍ ശക്തമായ കടന്നാക്രമണമായിരിക്കും നടത്തുക. ഇതിനെ പ്രതിരോധിക്കാന്‍ തക്ക ന്യായങ്ങള്‍ കണ്ടെത്താന്‍ ഭരണപക്ഷം ബുദ്ധിമുട്ടും.

ടി.പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ രാഷ്ട്രീയ കൊലപാതകം കൂടിയാണ് ഷുഹൈബ് വധം. കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് നേതൃത്വം ആണയിടുമ്പോാഴും പുറത്തുവന്ന തെളിവുകളും പൊലീസ് റിപ്പോര്‍ട്ടുമെല്ലാം അവര്‍ക്കെതിരാണ്. യു.ഡി.എഫും കോണ്‍ഗ്രസും ഇപ്പോള്‍തന്നെ സമരരംഗത്താണ്. കണ്ണൂരില്‍ കെ. സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഒത്തുതീര്‍ക്കാനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം സഭക്കുള്ളില്‍ പ്രതിഷേധം കടുപ്പിക്കും.

പാലക്കാട് ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവും സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കും. ആദിവാസി സമൂഹത്തിന്റെ ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാറിന്റെ വീഴ്ചയുണ്ടായിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും. ഇതിനൊപ്പം സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പ്രതിപക്ഷം ആയുധമാക്കും. പുനലൂരില്‍ പ്രവാസിയായ സുഗതന്‍ സി.പി.ഐ യുവജന സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കാണ് കൂടുതല്‍ ദിവസങ്ങള്‍ മാറ്റിവെച്ചിരിക്കുന്നത് എന്നതിനാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കുറവുണ്ടാകില്ല. മാര്‍ച്ച് 23ന് എം.പി വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിലെ തെരഞ്ഞെടുപ്പു നടക്കുകയാണ്.
ജെ.ഡി.യുവിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഇതിനു മുന്‍പേ കൈക്കൊള്ളാനാണ് സാധ്യത. സി.പി.എം സമ്മേളനം കഴിഞ്ഞും സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നതിനും ഇടയിലാണ് സഭാ സമ്മേളനം നടക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള ബന്ധത്തിന്റെ പേരില്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ക്കിടയിലെ ഭിന്നതകളും ചര്‍ച്ചകള്‍ക്കിടയില്‍ പി.സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയേക്കും.

സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നു എന്ന പ്രത്യേകത ഈ വര്‍ഷമുണ്ട്. സാധാരണഗതിയില്‍ ബജറ്റ് അവതരിപ്പിച്ച് നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയാണു പതിവ്. മാര്‍ച്ചില്‍ തന്നെ ബജറ്റ് പാസാക്കുന്നതോടെ വാര്‍ഷിക പദ്ധതി ഉള്‍പ്പെടെയുള്ള നടത്തിപ്പില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഏപ്രില്‍ നാലിന് അവസാനിക്കുന്ന സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള 19 ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending