Video Stories
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല

ഫെബ്രുവരിയില്‍ മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുനടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഫലംകൊണ്ട് അര്‍മാദിക്കുന്ന ബി.ജെ.പി ത്രിപുരയില്‍ വ്യാപക അക്രമമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുനീണ്ട സി.പി.എം ഭരണത്തിന് അറുതി വരുത്തിയതിനോടൊപ്പം അതിനെ പതിനാറു സീറ്റിലേക്ക് ഒതുക്കാന്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ മുപ്പത്തഞ്ചു ശതമാനത്തോളം ഇടിവുണ്ടാക്കാനും ഒറ്റയടിക്ക് ബി.ജെ.പിക്കായിരിക്കുന്നുവെന്നതും നിസ്സാരമല്ല. നാഗാലാന്റിലും മേഘാലയയിലും ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പതിവുള്ളതുപോലെ ബി.ജെ.പി പണപ്പെട്ടികളുമായി ഇറങ്ങിയിരിക്കുകയാണ്. ആ മേഖലയിലെ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു മാസങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുന്നു. വെറും രണ്ട് സീറ്റുള്ള മേഘാലയയില്‍ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലേറിയിരിക്കുകയാണ് ബി.ജെ.പി. ലോക ജനാധിപത്യത്തിനുതന്നെ തികഞ്ഞ അപമനാമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. നാഗാലാന്റില്‍ അറുപതില്‍ 12 സീറ്റ് മാത്രമുള്ളപ്പോഴും അവിടെയും മുഖ്യകക്ഷിയായ എന്‍.ഡി.പി.പിക്ക് പിന്തുണ കൊടുത്ത് അധികാരം പിടിക്കുമെന്നുറപ്പായിരിക്കുന്നു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ-21- കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തിയാണ് ആളും അര്‍ത്ഥവും ഉപയോഗിച്ച് മേഘാലയയില്‍ ഭരണം പിടിക്കാനൊരുങ്ങുന്നതവര്‍.
ജനാധിപത്യം ബി.ജെ.പിയുടെ കൈകളില്‍ എത്രകണ്ട് പിച്ചിച്ചീന്തപ്പെടുമെന്നതിന് കഴിഞ്ഞവര്‍ഷം നടന്ന മണിപ്പൂര്‍, ഗോവ തെരഞ്ഞെടുപ്പു ഫലാനന്തര സംഭവ വികാസങ്ങളും വലിയ സൂചകങ്ങളായിരുന്നു. കോണ്‍ഗ്രസ് വലിയ കക്ഷിയായിട്ടും പണം കൊടുത്ത് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് അധികാരമുറപ്പിക്കുകയായിരുന്നു അവര്‍ ഇരുസംസ്ഥാനത്തും. ഇതിനിടയിലാണ് അടുത്ത മാസങ്ങള്‍ക്കകം വരാനിരിക്കുന്ന കര്‍ണാടകയിലേതടക്കമുള്ള നിയമസഭാതെരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം മേയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ചുനടത്താന്‍ ഒരുങ്ങുന്നുവെന്ന വിവരം. ഇപ്പോഴത്തെ ഭരണകക്ഷിക്ക് 2014ല്‍ ലഭിച്ചത് വെറും 31 ശതമാനം വോട്ട് മാത്രമായിരുന്നു. ബാക്കി 69 ശതമാനം പേരും ഈ സര്‍ക്കാരിനെതിരായി വോട്ടു ചെയ്തവരാണെന്നത് മറക്കരുത്. പല പാര്‍ട്ടികള്‍ക്കായി വോട്ടു രേഖപ്പെടുത്തിയെന്ന തെറ്റേ ജനം ചെയ്തിട്ടുള്ളൂ. ബി.ജെ.പിക്കെതിരെ കൂട്ടായി നില്‍ക്കണമെന്ന പാഠമാണ് ഇപ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ മുന്നില്‍ ജനത വെച്ചിരിക്കുന്നത്. ‘ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല’ എന്ന രീതിയിലേക്കാണ് രാജ്യത്തിന്റെ ജനാധിപത്യം പോകുന്ന പോക്ക്. എതിരഭിപ്രായക്കാരെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പാവപ്പെട്ടവരെയും ഏതുവിധേനയും ഭല്‍സിക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും കുത്തകകള്‍ക്കുവേണ്ടി പണവും അധികാരവും ഉപയോഗിച്ച് ഇക്കൂട്ടരെ നാമാവശേഷമാക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും കൊടുക്കേണ്ട അവിസ്മരണീയമായ മുന്നറിയിപ്പിനുള്ള സന്ദര്‍ഭമാണിത്. തത്സംബന്ധിയായ ശുഭകരമായ ചില ചലനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തെ വിവിധയിടങ്ങളിലായി നടക്കുന്നുവെന്നത് വലിയ ആശ്വാസവാര്‍ത്ത തന്നെ.
കോണ്‍ഗ്രസുമായിചേര്‍ന്ന് കേന്ദ്രത്തിലെ ഫാസിസ്റ്റ്-ഹിന്ദുത്വ ഭരണക്കാരെ അകറ്റിനിര്‍ത്താമെന്ന് വാദിക്കുന്നവരെ സാമ്പത്തിക നയപരമായ കാരണങ്ങള്‍ പറഞ്ഞ് വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന സി.പി.എമ്മിന് ത്രിപുര തെരഞ്ഞെടുപ്പിന്‌ശേഷം മനംമാറ്റം വന്നിരിക്കുന്നുവെന്ന വാര്‍ത്തകള്‍ ഒരു വശത്തെങ്കില്‍, ഉത്തര്‍പ്രദേശില്‍ നാലു ദിവസം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദിപാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബി.എസ്.പി പിന്തുണക്കുന്നുവെന്ന ശുഭ വിവരമാണ് മറ്റൊന്ന്. പരസ്പരം തമ്മില്‍തല്ലിയതുകൊണ്ട് കഴിഞ്ഞ വര്‍ഷമാദ്യം നടന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പിന്റെ തിക്തഫലം ഇരുവരും തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായും സഖ്യം സംബന്ധിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മതേതര മൂന്നാം ചേരിക്കാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നാണ് വാര്‍ത്തകള്‍. രാജ്യത്തെ വലിയ കക്ഷികളിലൊന്നും മതേതര പാര്‍ട്ടിയുമായ സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന രാഷ്ട്രീയ നയരേഖയില്‍ 55-31 അനുപാതത്തിലാണ് എതിരഭിപ്രായം രേഖപ്പെടുത്തി തമ്മില്‍തല്ലിപ്പിരിഞ്ഞത്. എങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിനെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചാലും അത് രാജ്യത്തെ ബി.ജെ.പി വിരുദ്ധ ചേരിക്ക് പ്രചോദനംപകരും.
അതേസമയം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ജനപിന്തുണയും ഈ സഖ്യത്തിന് മുതല്‍കൂട്ടാകേണ്ടതുണ്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധം ഇതിന് തടസ്സമായിക്കൂടാ. കോണ്‍ഗ്രസാണ് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തെമ്പാടും വേരുകളുള്ള രാജ്യത്തെ ഏറ്റവുംവലിയ കക്ഷിയും മതേതര പാര്‍ട്ടിയുമെന്ന കാര്യം ആരും മറന്നുകൂടാ. കോണ്‍ഗ്രസില്ലാത്ത മതേതര മുന്നണിയുണ്ടാക്കല്‍ ഓട്ടക്കലത്തില്‍ വെള്ളമൊഴിക്കലാണ്. ട്രെയിന്‍ പോയിക്കഴിഞ്ഞ് ടിക്കറ്റെടുത്തിട്ടും കാര്യമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മുന്‍കൈയെടുക്കേണ്ട സമയമായി. എന്‍.ഡി.എയുടെ സഖ്യകക്ഷികളായ തെലുങ്കുദേശം പാര്‍ട്ടിയും മഹാരാഷ്ട്രയിലെ ശിവസേനയും ബീഹാറിലെ പാസ്വാന്റെ രാഷ്ട്രീയലോക്ദളും ഒഡീഷയിലെ ബിജുജനതാദളും മോദി സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും മറുകണ്ടംചാടാന്‍ ത്വരയുള്ള, ആദര്‍ശത്തേക്കാള്‍ ആനുകൂല്യങ്ങള്‍ കാംക്ഷിക്കുന്ന പാര്‍ട്ടികളാണ് മിക്ക പ്രാദേശിക കക്ഷികളും എന്നത് മറക്കുന്നില്ലെങ്കിലും പല കക്ഷികളടങ്ങുന്ന ഈയൊരു കൂട്ടായ്മക്ക് രാജ്യത്ത് ആസന്നമായിരിക്കുന്ന വെല്ലുവിളിയെ ചെറുത്തുതോല്‍പിക്കാനാകുമെന്ന് കരുതുന്നതില്‍ തെറ്റില്ല. തെരഞ്ഞെടുപ്പാനന്തര സഖ്യത്തിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ, വ്യക്തവും സുചിന്തിതവുമായ മിനിമം നയപരിപാടികളിലൂടെ ബി.ജെ.പിയേതര മതേതരസഖ്യത്തിന് രാജ്യം സുസജ്ജമാകട്ടെ. അതിനുവേണ്ടത് സങ്കുചിത ചിന്തകള്‍ വെടിയുന്ന നേതാക്കളും മതേതതരവും ഫാസിസ്റ്റ് വിരുദ്ധവുമായ മൂര്‍ത്തമായ കാഴ്ചപ്പാടുകളുമാണ്. അതിനുള്ളതാവട്ടെ രാജ്യത്ത് ഇനിയുള്ള ഓരോനാളുകളും.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ