Video Stories
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല

ഫെബ്രുവരിയില്‍ മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുനടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഫലംകൊണ്ട് അര്‍മാദിക്കുന്ന ബി.ജെ.പി ത്രിപുരയില്‍ വ്യാപക അക്രമമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നപ്പോള്‍ കാല് നൂറ്റാണ്ടുനീണ്ട സി.പി.എം ഭരണത്തിന് അറുതി വരുത്തിയതിനോടൊപ്പം അതിനെ പതിനാറു സീറ്റിലേക്ക് ഒതുക്കാന്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ മുപ്പത്തഞ്ചു ശതമാനത്തോളം ഇടിവുണ്ടാക്കാനും ഒറ്റയടിക്ക് ബി.ജെ.പിക്കായിരിക്കുന്നുവെന്നതും നിസ്സാരമല്ല. നാഗാലാന്റിലും മേഘാലയയിലും ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പതിവുള്ളതുപോലെ ബി.ജെ.പി പണപ്പെട്ടികളുമായി ഇറങ്ങിയിരിക്കുകയാണ്. ആ മേഖലയിലെ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു മാസങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുന്നു. വെറും രണ്ട് സീറ്റുള്ള മേഘാലയയില്‍ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലേറിയിരിക്കുകയാണ് ബി.ജെ.പി. ലോക ജനാധിപത്യത്തിനുതന്നെ തികഞ്ഞ അപമനാമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. നാഗാലാന്റില്‍ അറുപതില്‍ 12 സീറ്റ് മാത്രമുള്ളപ്പോഴും അവിടെയും മുഖ്യകക്ഷിയായ എന്‍.ഡി.പി.പിക്ക് പിന്തുണ കൊടുത്ത് അധികാരം പിടിക്കുമെന്നുറപ്പായിരിക്കുന്നു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ-21- കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തിയാണ് ആളും അര്‍ത്ഥവും ഉപയോഗിച്ച് മേഘാലയയില്‍ ഭരണം പിടിക്കാനൊരുങ്ങുന്നതവര്‍.
ജനാധിപത്യം ബി.ജെ.പിയുടെ കൈകളില്‍ എത്രകണ്ട് പിച്ചിച്ചീന്തപ്പെടുമെന്നതിന് കഴിഞ്ഞവര്‍ഷം നടന്ന മണിപ്പൂര്‍, ഗോവ തെരഞ്ഞെടുപ്പു ഫലാനന്തര സംഭവ വികാസങ്ങളും വലിയ സൂചകങ്ങളായിരുന്നു. കോണ്‍ഗ്രസ് വലിയ കക്ഷിയായിട്ടും പണം കൊടുത്ത് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് അധികാരമുറപ്പിക്കുകയായിരുന്നു അവര്‍ ഇരുസംസ്ഥാനത്തും. ഇതിനിടയിലാണ് അടുത്ത മാസങ്ങള്‍ക്കകം വരാനിരിക്കുന്ന കര്‍ണാടകയിലേതടക്കമുള്ള നിയമസഭാതെരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം മേയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ചുനടത്താന്‍ ഒരുങ്ങുന്നുവെന്ന വിവരം. ഇപ്പോഴത്തെ ഭരണകക്ഷിക്ക് 2014ല്‍ ലഭിച്ചത് വെറും 31 ശതമാനം വോട്ട് മാത്രമായിരുന്നു. ബാക്കി 69 ശതമാനം പേരും ഈ സര്‍ക്കാരിനെതിരായി വോട്ടു ചെയ്തവരാണെന്നത് മറക്കരുത്. പല പാര്‍ട്ടികള്‍ക്കായി വോട്ടു രേഖപ്പെടുത്തിയെന്ന തെറ്റേ ജനം ചെയ്തിട്ടുള്ളൂ. ബി.ജെ.പിക്കെതിരെ കൂട്ടായി നില്‍ക്കണമെന്ന പാഠമാണ് ഇപ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ മുന്നില്‍ ജനത വെച്ചിരിക്കുന്നത്. ‘ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല’ എന്ന രീതിയിലേക്കാണ് രാജ്യത്തിന്റെ ജനാധിപത്യം പോകുന്ന പോക്ക്. എതിരഭിപ്രായക്കാരെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പാവപ്പെട്ടവരെയും ഏതുവിധേനയും ഭല്‍സിക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും കുത്തകകള്‍ക്കുവേണ്ടി പണവും അധികാരവും ഉപയോഗിച്ച് ഇക്കൂട്ടരെ നാമാവശേഷമാക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും കൊടുക്കേണ്ട അവിസ്മരണീയമായ മുന്നറിയിപ്പിനുള്ള സന്ദര്‍ഭമാണിത്. തത്സംബന്ധിയായ ശുഭകരമായ ചില ചലനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തെ വിവിധയിടങ്ങളിലായി നടക്കുന്നുവെന്നത് വലിയ ആശ്വാസവാര്‍ത്ത തന്നെ.
കോണ്‍ഗ്രസുമായിചേര്‍ന്ന് കേന്ദ്രത്തിലെ ഫാസിസ്റ്റ്-ഹിന്ദുത്വ ഭരണക്കാരെ അകറ്റിനിര്‍ത്താമെന്ന് വാദിക്കുന്നവരെ സാമ്പത്തിക നയപരമായ കാരണങ്ങള്‍ പറഞ്ഞ് വിമര്ശിച്ചുകൊണ്ടിരിക്കുന്ന സി.പി.എമ്മിന് ത്രിപുര തെരഞ്ഞെടുപ്പിന്ശേഷം മനംമാറ്റം വന്നിരിക്കുന്നുവെന്ന വാര്‍ത്തകള്‍ ഒരു വശത്തെങ്കില്‍, ഉത്തര്‍പ്രദേശില്‍ നാലു ദിവസം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഗോരഖ്പൂര്‍, ഫൂല്പൂര് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ്വാദിപാര്ട്ടി സ്ഥാനാര്‍ത്ഥികളെ ബി.എസ്.പി പിന്തുണക്കുന്നുവെന്ന ശുഭ വിവരമാണ് മറ്റൊന്ന്. പരസ്പരം തമ്മില്‍തല്ലിയതുകൊണ്ട് കഴിഞ്ഞ വര്‍ഷമാദ്യം നടന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പിന്റെ തിക്തഫലം ഇരുവരും തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായും സഖ്യം സംബന്ധിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മതേതര മൂന്നാം ചേരിക്കാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നാണ് വാര്‍ത്തകള്‍. രാജ്യത്തെ വലിയ കക്ഷികളിലൊന്നും മതേതര പാര്‍ട്ടിയുമായ സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന രാഷ്ട്രീയ നയരേഖയില്‍ 55-31 അനുപാതത്തിലാണ് എതിരഭിപ്രായം രേഖപ്പെടുത്തി തമ്മില്‍തല്ലിപ്പിരിഞ്ഞത്. എങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിനെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചാലും അത് രാജ്യത്തെ ബി.ജെ.പി വിരുദ്ധ ചേരിക്ക് പ്രചോദനംപകരും.
അതേസമയം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ജനപിന്തുണയും ഈ സഖ്യത്തിന് മുതല്‍കൂട്ടാകേണ്ടതുണ്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധം ഇതിന് തടസ്സമായിക്കൂടാ. കോണ്‍ഗ്രസാണ് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തെമ്പാടും വേരുകളുള്ള രാജ്യത്തെ ഏറ്റവുംവലിയ കക്ഷിയും മതേതര പാര്‍ട്ടിയുമെന്ന കാര്യം ആരും മറന്നുകൂടാ. കോണ്‍ഗ്രസില്ലാത്ത മതേതര മുന്നണിയുണ്ടാക്കല്‍ ഓട്ടക്കലത്തില്‍ വെള്ളമൊഴിക്കലാണ്. ട്രെയിന്‍ പോയിക്കഴിഞ്ഞ് ടിക്കറ്റെടുത്തിട്ടും കാര്യമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മുന്‍കൈയെടുക്കേണ്ട സമയമായി. എന്‍.ഡി.എയുടെ സഖ്യകക്ഷികളായ തെലുങ്കുദേശം പാര്‍ട്ടിയും മഹാരാഷ്ട്രയിലെ ശിവസേനയും ബീഹാറിലെ പാസ്വാന്റെ രാഷ്ട്രീയലോക്ദളും ഒഡീഷയിലെ ബിജുജനതാദളും മോദി സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും മറുകണ്ടംചാടാന്‍ ത്വരയുള്ള, ആദര്‍ശത്തേക്കാള്‍ ആനുകൂല്യങ്ങള്‍ കാംക്ഷിക്കുന്ന പാര്‍ട്ടികളാണ് മിക്ക പ്രാദേശിക കക്ഷികളും എന്നത് മറക്കുന്നില്ലെങ്കിലും പല കക്ഷികളടങ്ങുന്ന ഈയൊരു കൂട്ടായ്മക്ക് രാജ്യത്ത് ആസന്നമായിരിക്കുന്ന വെല്ലുവിളിയെ ചെറുത്തുതോല്‍പിക്കാനാകുമെന്ന് കരുതുന്നതില്‍ തെറ്റില്ല. തെരഞ്ഞെടുപ്പാനന്തര സഖ്യത്തിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ, വ്യക്തവും സുചിന്തിതവുമായ മിനിമം നയപരിപാടികളിലൂടെ ബി.ജെ.പിയേതര മതേതരസഖ്യത്തിന് രാജ്യം സുസജ്ജമാകട്ടെ. അതിനുവേണ്ടത് സങ്കുചിത ചിന്തകള്‍ വെടിയുന്ന നേതാക്കളും മതേതതരവും ഫാസിസ്റ്റ് വിരുദ്ധവുമായ മൂര്‍ത്തമായ കാഴ്ചപ്പാടുകളുമാണ്. അതിനുള്ളതാവട്ടെ രാജ്യത്ത് ഇനിയുള്ള ഓരോനാളുകളും.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
india3 days ago
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്