Connect with us

Sports

സന്തോഷ കേരളം; സന്തോഷ മിഥുനം

Published

on

കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആറാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും മിഥുന്‍ തടഞ്ഞിട്ടു.

19-ാം മിനിറ്റില്‍ കേരളം നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തു നി ന്നും പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയില്‍ (1-0). 34-ാം മിനിറ്റില്‍ അഫ്ദലിനും 46-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിനും കനകാവസരം കൈവന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

68-ാം മിനിറ്റില്‍ ബംഗാള്‍ സമനില ഗോള്‍ നേടി. ജിതേന്‍ മുര്‍മുവിലൂടെയായിരുന്നു ബംഗാളിന്റെ സമനില ഗോള്‍. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്തു പേരായി ചുരുങ്ങിയ ബംഗാളിനെതിരെ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ കേരളം ലീഡ് നേടി (2-1). വിപിന്‍ തോമസായിരുന്നു ഇത്തവണ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബംഗാള്‍ താരം തിര്‍തങ്കര്‍ സര്‍ക്കാര്‍ ഫ്രീകിക്കിലൂടെ സമനില നേടി (2-2).
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം നാല് കിക്കും ഗോളാക്കി മാറ്റിയപ്പോള്‍ ബംഗാളിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
2005ല്‍ ഡല്‍ഹിയിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 2013ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

സന്തോഷ മിഥുനം

കൊല്‍ക്കത്ത: 14 വര്‍ഷത്തെ കാത്തിരിപ്പിന് ഈസ്റ്റര്‍ സന്തോഷം. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ ബംഗാളിനെ 6-4ന് കശക്കി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സാള്‍ട്ട്‌ലെക്കില്‍ പിറന്നത് ചരിത്രം. ഇതിന് മുമ്പ് മൂന്ന് വട്ടം ഫൈനലില്‍ ഷൂട്ടൗട്ട് ദുരന്തത്തില്‍ ബംഗാളിന് മുന്നില്‍ കരഞ്ഞിരുന്നു കേരളം. പക്ഷേ ഇത്തവണ അതുണ്ടായില്ല. നിശ്ചിത സമയത്തും അധികസമയത്തും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ ടീ ഷൂട്ടൗട്ടില്‍ യഥാര്‍ത്ഥ കരുത്ത് കാട്ടി. പന്ത് പായിച്ച നാല് പേരും ലക്ഷ്യബോധത്തിന്റെ ഉദാത്ത മാതൃകയായപ്പോള്‍ ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ക്കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ ഹീറോയായി. നട്ടുച്ച സമയത്ത് ആരംഭിച്ച കലാശ പോരാട്ടത്തിന്റെ തുടക്കം ബംഗാളിന്റെ മികവിലായിരുന്നു. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി എം.എസ് ജിതിന്‍ നേടിയ സുന്ദരമായ ഗോള്‍ കേരളത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമായി. വൈസ് ക്യാപ്റ്റന്‍ ശ്രീശന്‍ നല്‍കിയ ത്രൂപാസ്. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള കുതിപ്പില്‍ ബംഗാള്‍ ഗോള്‍ക്കീപ്പറുടെ കാലുകള്‍ക്കിടയിലുടെ ഗോള്‍. ആദ്യ പകുതിയില്‍ ആ ഗോള്‍ ആധിപത്യം. പക്ഷേ രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തില്‍ ബംഗാളിന്റെ ആക്രമണം. അതില്‍ ഡിഫന്‍സ് പതറിയപ്പോള്‍ ജിതന്‍ മര്‍മുവിന്റെ സമനില. അധിക സമയത്തും ഊര്‍ജ്ജം സംഭരിച്ച് സബിസ്റ്റിറ്റിയൂട്ട് താരം വിപിന്‍ തോമസിലൂടെ ലീഡ് ഗോള്‍. അതിന് മുമ്പ് റജോന്‍ ബര്‍മന്‍ ചുവപ്പില്‍ പുറത്തായതും കേരളത്തിന് കാര്യങ്ങള്‍ അനുകൂലമാക്കി. ആ ഗോളില്‍ കിരീടത്തില്‍ മുത്തമിടാനിരിക്കെയാണ് അവസാന മിനുട്ടില്‍ തൃത്താന്‍കര്‍ സര്‍ക്കാരിന്റെ ഗോളില്‍ വീണ്ടും സമനില. അതിനിടെ ശ്രീരാഗിന്റെ ഗോള്‍ലൈന്‍ സേവില്‍ കേരളം രക്ഷപ്പെടുന്നതും കണ്ടു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിന്റെ ഷൂട്ടൗട്ട്. അവിടെ കിക്കെടുത്ത നാല് പേരും നല്ല കുട്ടികളായപ്പോള്‍ മിഥുന്‍ എന്ന കണ്ണൂരുകാരന്‍ ഹീറോയുമായി. അങ്കിത് മുഖര്‍ജിയുടെയും നബി ഹുസൈന്റെയും ഷോട്ടുകള്‍ മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീശന്‍ എന്നിവരുടെ ഷഓട്ടുകല്‍ കൃത്യമായി ലക്ഷ്യത്തിലെത്തി. ബംഗാള്‍ ഇടക്ക് ഗോള്‍ക്കീപ്പറെ മാറ്റിയതും അവരെ തുണച്ചില്ല. കേരളത്തിന്റെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ ശ്രീശന്‍ വന്നപ്പോഴാണ് ബംഗാള്‍ ഗോളിയെ മാറ്റിയത്. പക്ഷേ അതിലൊന്നും വൈസ് ക്യാപ്റ്റന്‍ കുലുങ്ങിയില്ല. അദ്ദേഹത്തിന്റെ ഷോട്ട് ബംഗാളിന്റെ നെഞ്ച് പിളര്‍ത്തി…. പിന്നെയെല്ലാം ചരിത്രം… ആഘോഷം…

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

india

ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

Published

on

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.

ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Trending