Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: ബാര്‍സക്കും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം

Published

on

ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട് ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തരിപ്പണമാക്കി. അടുത്തയാഴ്ച്ച നടക്കുന്ന രണ്ടാം പാദത്തില്‍ വലിയ തകര്‍ച്ച സംഭവിക്കാത്തപക്ഷം രണ്ട് ടീമുകള്‍ക്കും സെമി കളിക്കാനാവും. നുവോ കാമ്പില്‍ സ്‌ക്കോര്‍ നില സൂചിപ്പിക്കും പോലെ എളുപ്പമായിരുന്നില്ല ബാര്‍സിലോണക്ക് കാര്യങ്ങള്‍. സൂപ്പര്‍ താരം ലിയോ മെസി പരുക്കില്‍ നിന്നും മുക്തനായി പൂര്‍ണ സമയം കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. റോമയുടെ ഡിഫന്‍സിനാവട്ടെ രണ്ട് തവണ പിഴച്ചപ്പോള്‍ സെല്‍ഫ് ഗോളായി രണ്ട് വട്ടവും പന്ത് വലയില്‍ കയറുകയും ചെയ്തു. പിക്വേ, സുവാരസ് എന്നിവരാണ് മറ്റ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.

തുട്ടക്കം മുതല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയ റോമക്ക് പക്ഷേ നിര്‍ഭാഗ്യം വെല്ലുവിളിയായി. പലവട്ടം അവര്‍ ബാര്‍സ ഡിഫന്‍സ് ഭേദിച്ചെങ്കിലും ഒരു തവണ പോസ്റ്റില്‍ തട്ടി പന്ത് തെറിക്കുന്നതും കണ്ടു. മെസിയുടെ മിന്നലാട്ടങ്ങളില്‍ നിന്നും രക്ഷ തേടാന്‍ ശ്രമിക്കവെ ഡാനിയല്‍ ഡി റോസിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറിയപ്പോള്‍ നിര്‍ഭാഗ്യം എത്രമാത്രം ശക്തമായി തങ്ങളോടൊപ്പമുണ്ടെന്ന് റോമ മനസ്സിലാക്കി. സെല്‍ഫ് ഗോള്‍ രൂപത്തില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും സ്വന്തം വലയില്‍ കയറുന്നത് ഇറ്റലിക്കാര്‍ കണ്ടു. സാമുവല്‍ ഉമിതിയുടെ ഷോട്ട്് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ വഴിയെ നിന്ന റോമ ഡിഫന്‍ഡര്‍ കോസ്റ്റാസ് മനോലസിന്റെ ദേഹത്ത് തട്ടി വലയിലായി. രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ക്കീപ്പര്‍ അലിസണ്‍ സേവ് ചെയ്തപ്പോള്‍ പന്ത് ലഭിച്ചത് ജെറാര്‍ഡ് പിക്വേക്ക്. അദ്ദേഹത്തിന്റെ ലോംഗ് റേഞ്ചര്‍ വലയില്‍ കയറി. മൂന്ന് ഗോളിന് പിറകില്‍ നില്‍ക്കവെ ആശ്വാസവുമായി എഡിന്‍ സെക്കെയുടെ ഗോള്‍ ഇറ്റാലിയന്‍ ക്യാമ്പിന് വിദൂര പ്രതീക്ഷയാണ് സമ്മാനിച്ചത്. എവേ ഗോള്‍ എന്ന വലിയ സഹായമായി മാറുന്ന ഗോളിന് കളമൊരുക്കിയതാവട്ടെ ഇറ്റാലിയന്‍ ദേശീയ താരം പെറോട്ടിയും. എന്നാല്‍ ഇറ്റാലിയന്‍ ഡിഫന്‍സിന്റെ വീഴ്ച്ചയില്‍ മല്‍സരാവസാനത്തില്‍ സുവാരസ് ബാര്‍സയുടെ നാലാം ഗോളും നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കശക്കി ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയമാഘോഷിച്ചു. സ്വന്തം മൈതാനത്ത് കളിയുടെ ആദ്യ 39 മിനുട്ടിനിടെയാണ് ചുവപ്പന്‍ സംഘത്തിന്റെ തട്ടുതകര്‍പ്പന്‍ പ്രകടനം കണ്ടത്. ലിവര്‍പൂളിന്റെ പുത്തന്‍ സൂപ്പര്‍ താരം മുഹമ്മദ് സാലേയുടെ വകയായിരുന്നു ആദ്യ ഗോള്‍. പന്ത്രണ്ടാം മിനുട്ടില്‍ സാലേ നിറയൊഴിച്ചപ്പോള്‍ എട്ട് മിനുട്ടിന് ശേഷം ആന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് ഒക്‌സ്‌ലാഡെ ചേബര്‍ലൈന്‍ രണ്ടാം ഗോള്‍ നേടി. സിറ്റിക്കാര്‍ സ്തംബ്ധരായി തുടരവെ മാനെയുടെ ബൂട്ടില്‍ നിന്ന് മൂന്നാം ഗോളുമെത്തിയതോടെ ലിവര്‍ ആരാധകരുടെ ആഘോഷം അതിര് കടന്നു. രണ്ടാം പകുതിയില്‍ സിറ്റിക്കാര്‍ തിരിച്ചടിക്ക് കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ ശക്തമായ ഒരു ഷോട്ട് പോലും പായിക്കാന്‍ അവര്‍ക്കായില്ല.

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending