More
മ്യാന്മറില്‍ 30 റോഹിന്‍ഗ്യാ ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തി

യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ സൈന്യം 30 പേരെ വെടിവെച്ചു കൊലപ്പെടുത്തി. മാരകായുധങ്ങള്‍ കൈവശംവെച്ച അക്രമികളെയാണ് കൊലപ്പെടുത്തിയതെന്ന് സൈന്യം പറയുന്നു. ശനിയാഴ്ച രണ്ട് സൈനികരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റോഹിന്‍ഗ്യാ മുസ്്‌ലിം ഗ്രാമങ്ങളില്‍ മ്യാന്മര്‍ സേന ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകള്‍ ഉപയോഗിച്ച് ആക്രമണം തുടങ്ങിയിരിക്കുകയാണ്.
തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ‘ശുദ്ധീകരണ പ്രക്രിയ’യെന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച സൈന്യത്തെ ഭയന്ന് നൂറുകണക്കിന് ഗ്രാമീണരാണ് വീടുപേക്ഷിച്ച് പലായനംചെയ്തത്. റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിക്കപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്.ആര്‍.ഡബ്ല്യു) പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് ഗ്രാമങ്ങളും 400 കെട്ടിടങ്ങളും അഗ്നിക്കരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മാസം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒമ്പത് മ്യാന്മര്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് റാഖിന്‍ സ്‌റ്റേറ്റിലെ ഗ്രാമങ്ങളില്‍ സൈന്യം മുസ്്‌ലിം വേട്ട തുടങ്ങിയത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനെന്ന പേരില്‍ മുസ്്‌ലിം ഗ്രാമങ്ങളിലെത്തിയ സൈനികര്‍ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളെ കൊന്നൊടുക്കുകയാണ്.
നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. റാഖിന്‍ സ്‌റ്റേറ്റിലെ വടക്കന്‍ മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതുകൊണ്ട് മ്യാന്മര്‍ ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് ബി.ബി.സി ലേഖകന്‍ ജോന ഫിഷര്‍ പറയുന്നു. തോക്കുമായി നില്‍ക്കുന്ന സൈനികരെ വടിയും കത്തിയുമായി എങ്ങനെയാണ് ആളുകള്‍ ആക്രമിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. വീടുകള്‍ക്ക് റോഹിന്‍ഗ്യകള്‍ തന്നെ തീവെച്ചുവെന്നാണ് സൈന്യത്തിന്റെ മറ്റൊരു വിശദീകരണം. അന്താരാഷ്ട്ര സഹായം കിട്ടാനും തെറ്റിദ്ധാരണയും സംഘര്‍ഷവും സൃഷ്ടിക്കാനും റോഹിന്‍ഗ്യകള്‍ തങ്ങളുടെ 130 വീടുകള്‍ അഗ്നിക്കിരയാക്കിയതായി മ്യാന്മര്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീടുകള്‍ റോഹിന്‍ഗ്യകള്‍ നശിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ ലോകത്ത് ആരെയും കിട്ടില്ലെന്ന് ഫിഷര്‍ വ്യക്തമാക്കി. മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തിന്റെ മേധാവിയും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂകി റോഹിന്‍ഗ്യാ ഗ്രാമങ്ങളിലെ സൈനിക ക്രൂരതകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന വിദേശ നയതന്ത്രജ്ഞരുടെ ആവശ്യം സൂകി തള്ളിയിരിക്കുകയാണ്.
india
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.
crime
ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.
ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
kerala
കാറിനെ മറികടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കാറിനെ മറി കടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും എതിരെ കേസ്. അത്തിക്കയം സ്വദേശി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.
CPIM വെച്ചൂച്ചിറ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖും സഹോദരൻ വിവേകുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
താൻ ഓടിച്ചിരുന്ന വണ്ടി തടഞ്ഞു നിർത്തിയായിരുന്നു മർദനമെന്ന് സുജിത് പറഞ്ഞു. സുജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സുജിത് അറിയിച്ചു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF3 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket3 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു