Connect with us

Culture

വിവാദ ജൂത കുടിയേറ്റ ബില്ലിന് ഈസ്രാഈല്‍ അംഗീകാരം

Published

on

ടെല്‍അവീവ്: ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത കുടിയേറ്റ പാര്‍പ്പിടങ്ങള്‍ക്ക് നിയമാനുമതി നല്‍കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ മന്ത്രിതല സമിതി ഐകകണ്‌ഠ്യേന അംഗീകരിച്ചു. ഫലസ്തീനികളുടെ കൃഷിഭൂമിയും വീടുകളും ബലമായി തട്ടിയെടുക്കാന്‍ സായുധരായ ജൂത കുടിയേറ്റക്കാരെ സ്വാതന്ത്ര്യം നല്‍കുന്ന ബില്‍ നിയമമാകണമെങ്കില്‍ ഇസ്രാഈല്‍ പാര്‍ലമെന്റിന്റെയും സുപ്രീംകോടതിയും അംഗീകാരം ആവശ്യമാണ്.

വെസ്റ്റ്ബാങ്കിലെ അമോനയില്‍ ഫലസ്തീനികളുടെ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത പാര്‍പ്പിടങ്ങള്‍ പൊളിച്ചുനീക്കാനും കുടിയേറ്റക്കാരെ ഒഴിപ്പിക്കാനും ഇസ്രാഈല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് ഇസ്രാഈല്‍ ഭരണകൂടം വിവാദ ബില്‍ തട്ടിക്കൂട്ടി തിരക്കിട്ട് നിയമമാക്കാന്‍ ശ്രമിക്കുന്നത്. അനോമയില്‍ 40 ജൂത പാര്‍പ്പിടങ്ങളുണ്ട്. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്തും കൃഷി ഭൂമി പിടിച്ചെടുത്തുമാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്. ഇവ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ ഇസ്രാഈല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഭൂമി പിടിച്ചെടുക്കാനും ഇസ്രാഈല്‍ ഭരണകൂടം പലതരം ന്യായങ്ങള്‍ നിരത്തി ഫലസ്തീന്‍ വീടുകള്‍ പൊളിച്ചുനീക്കുകയാണ്. അന്താരാഷ്ട്ര ഭരണകൂടത്തിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ മുഖം നല്‍കാന്‍ കൂടിയാണ് ഇസ്രാഈല്‍ ഭരണകൂടം വിവാദ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

af3ad0ba8607597404a25611cffe42b805c9dcf6

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഫലസ്തീനില്‍ നിര്‍മിച്ച പാര്‍പ്പിടങ്ങളെല്ലാം നിയമവിരുദ്ധമാണെന്നാണ് ഇസ്രാഈല്‍ കോടതികളുടെ നിലപാട്. അവ പൊളിച്ചുനീക്കണമെന്ന് കോടതികള്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും ഭരണകൂടം അതിന് ചെവികൊടുക്കാറില്ല. വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ ഭരണകൂടത്തിന്റെ അനുമതിയോടെയും അല്ലാതെയും നിര്‍മിച്ച എല്ലാ ജൂത പാര്‍പ്പിടങ്ങളും നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സമൂഹം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ സൈനയുടെ സഹായത്തോടെയാണ് ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികളില്‍നിന്ന് ഭൂമി ബലമായി പിടിച്ചെടുക്കുന്നത്. വിവാദ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അതിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡിന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് വ്യക്തമാക്കി.

അകാരണമായി ഫലസ്തീനികളെ കൊലപ്പെടുത്തിയും കുടിയേറ്റക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കി അക്രമത്തിന് പ്രേരിപ്പിച്ചും ഫലസ്തീനിലെ ജൂത അധിനിവേശത്തിന് ഇസ്രാഈല്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ജൂത പാര്‍പ്പിടങ്ങള്‍ക്ക് അടുത്തുകൂടി വഴിനടക്കുന്ന ഫലസ്തീനികളെ പോലും ഇസ്രാഈല്‍ കൊല്ലുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending