Connect with us

Sports

ഫൈനല്‍ തേടി

Published

on

 

മുംബൈ: പത്താം എഡിഷന്‍ ഐ.പി.എല്ലിലെ ഫൈനല്‍ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫൈയറില്‍ ഒന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് കളി. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് നാളെ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലെ വിജയികളുമായി മത്സരിക്കാനുള്ള അവസരം ലഭിക്കും.
റെഗുലര്‍ സീസണ്‍ ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വീതം വിജയങ്ങളുമായാണ് ഹൈദരാബാദും ചെന്നൈയും ക്വാളിഫൈയറിന് യോഗ്യത നേടിയത്. മികച്ച റണ്‍റേറ്റോടെ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, സീസണില്‍ രണ്ടുതവണ പരസ്പരം മത്സരിച്ചപ്പോഴും ജയം ചെന്നൈക്കൊപ്പമായിരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ ആകര്‍ഷകമാക്കുന്നത്. ഏപ്രില്‍ 22-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നാലു റണ്‍സിന് ജയിച്ച ചെന്നൈ, പൂനെയില്‍ എട്ടുവിക്കറ്റിനും ജയംകണ്ടു.
അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും തോറ്റെങ്കിലും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നതില്‍ വിജയിച്ച ഹൈദരാബാദിന്, ചെന്നൈയോട് പകവീട്ടാനും വിജയവഴിയില്‍ തിരിച്ചെത്താനുമുള്ള സുവര്‍ണാവസരമാണ് ഇന്ന്. ബൗളിങിലെ വൈവിധ്യമാണ് ടോം മൂഡി പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രധാന കരുത്ത്. റാഷിദ് ഖാന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവരടങ്ങുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി തുടങ്ങിവരുടെ പേസ് നിരയും ഏത് ടോട്ടലും പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞു. വില്യംസണ്‍, ശിഖര്‍ ധവാന്‍, യൂസുഫ് പഠാന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, മുഹമ്മദ് നബി തുടങ്ങിയവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും മോശമല്ല. എന്നാല്‍, കഴിഞ്ഞ മത്സരങ്ങളിലെ ഫോം വിലയിരുത്തി അന്തിമ ഇവലനെ തെരഞ്ഞെടുക്കുക എന്നതാവും വില്യംസണിന്റെ മുന്നിലെ വലിയ വെല്ലുവിളി. 661 റണ്‍സുമായി വില്യംസണ്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. മലയാളി താരം സച്ചിന്‍ ബേബിക്ക് ഇന്നും അവസരം ലഭിക്കാനിടയില്ല.
ഒരിടവേളക്കു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈ കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തിയാണ് ക്വാളിഫൈയറില്‍ എത്തിയത്. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള അമ്പാട്ടി റായുഡു, മികച്ച ഫോമിലുള്ള എം.എസ് ധോണി, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ ബാറ്റിങ് ഭദ്രമാക്കുമ്പോള്‍ ലുങ്കി എന്‍ഗിഡി, ശ്രാദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരടങ്ങുന്ന പേസ് ബാറ്ററി അതിശക്തമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റെടുത്ത എന്‍ഗിഡിയെ തന്നെയാവും ഹൈദരാബാദിന് ഇന്ന് കാര്യമായി പേടിക്കേണ്ടി വരിക. ഡെത്ത് ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിയുന്ന ഡ്വെയ്ന്‍ ബ്രാവോ ബാറ്റിങ്ങിലും ചെന്നൈയുടെ കരുത്താണ്. ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍നിരയും കരുത്തര്‍. മലയാളി താരം മുഹമ്മദ് ആസിഫിനെ ധോണി ഇന്ന് കളിപ്പിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
തന്ത്രശാലികളായ രണ്ട് ക്യാപ്ടന്മാര്‍ തമ്മിലുള്ള മത്സരം എന്നതും ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കും. ബൗളര്‍മാരെ വിദഗ്ധമായി ഉപയോഗിക്കുക എന്നതില്‍ വില്യംസണ്‍ ധോണിയെ പിന്നിലാക്കുമെങ്കില്‍ കളിയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തില്‍ ധോണിക്കാണ് മേല്‍ക്കൈ. ബാറ്റിങില്‍ തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് സീസണില്‍ പലതവണ ധോണി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
വാംഖഡെയിലെ പിച്ചില്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്നതിനാല്‍ പേസര്‍മാര്‍ ആയിരിക്കും കളിയുടെ ഗതിനിര്‍ണയിക്കുക. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. 175-നു മുകൡലുള്ള സ്‌കോര്‍ സുരക്ഷിതമാവുമെന്നാണ് കരുതുന്നത്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് സൂക്ഷിക്കുകയും അവസാന ഘട്ടങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്ന ടീമിനാണ് വിജയസാധ്യത.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending