Sports
ഫൈനല്‍ തേടി
മുംബൈ: പത്താം എഡിഷന് ഐ.പി.എല്ലിലെ ഫൈനല്‍ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫൈയറില്‍ ഒന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് കളി. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് നാളെ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് – രാജസ്ഥാന് റോയല്‍സ് മത്സരത്തിലെ വിജയികളുമായി മത്സരിക്കാനുള്ള അവസരം ലഭിക്കും.
റെഗുലര്‍ സീസണ് ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വീതം വിജയങ്ങളുമായാണ് ഹൈദരാബാദും ചെന്നൈയും ക്വാളിഫൈയറിന് യോഗ്യത നേടിയത്. മികച്ച റണ്‍റേറ്റോടെ കെയ്ന്‍ വില്യംസണ് നയിക്കുന്ന ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, സീസണില്‍ രണ്ടുതവണ പരസ്പരം മത്സരിച്ചപ്പോഴും ജയം ചെന്നൈക്കൊപ്പമായിരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ ആകര്‍ഷകമാക്കുന്നത്. ഏപ്രില്‍ 22-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നാലു റണ്‍സിന് ജയിച്ച ചെന്നൈ, പൂനെയില്‍ എട്ടുവിക്കറ്റിനും ജയംകണ്ടു.
അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും തോറ്റെങ്കിലും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നതില്‍ വിജയിച്ച ഹൈദരാബാദിന്, ചെന്നൈയോട് പകവീട്ടാനും വിജയവഴിയില്‍ തിരിച്ചെത്താനുമുള്ള സുവര്‍ണാവസരമാണ് ഇന്ന്. ബൗളിങിലെ വൈവിധ്യമാണ് ടോം മൂഡി പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രധാന കരുത്ത്. റാഷിദ് ഖാന്, ഷാകിബ് അല്‍ ഹസന് എന്നിവരടങ്ങുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി തുടങ്ങിവരുടെ പേസ് നിരയും ഏത് ടോട്ടലും പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞു. വില്യംസണ്, ശിഖര്‍ ധവാന്, യൂസുഫ് പഠാന്, കാര്‍ലോസ് ബ്രാത്വെയ്റ്റ്, മുഹമ്മദ് നബി തുടങ്ങിയവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും മോശമല്ല. എന്നാല്‍, കഴിഞ്ഞ മത്സരങ്ങളിലെ ഫോം വിലയിരുത്തി അന്തിമ ഇവലനെ തെരഞ്ഞെടുക്കുക എന്നതാവും വില്യംസണിന്റെ മുന്നിലെ വലിയ വെല്ലുവിളി. 661 റണ്‍സുമായി വില്യംസണ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. മലയാളി താരം സച്ചിന് ബേബിക്ക് ഇന്നും അവസരം ലഭിക്കാനിടയില്ല.
ഒരിടവേളക്കു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈ കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തിയാണ് ക്വാളിഫൈയറില്‍ എത്തിയത്. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള അമ്പാട്ടി റായുഡു, മികച്ച ഫോമിലുള്ള എം.എസ് ധോണി, ഷെയ്ന് വാട്സണ്, സുരേഷ് റെയ്ന തുടങ്ങിയവര്‍ ബാറ്റിങ് ഭദ്രമാക്കുമ്പോള്‍ ലുങ്കി എന്‍ഗിഡി, ശ്രാദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരടങ്ങുന്ന പേസ് ബാറ്ററി അതിശക്തമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റെടുത്ത എന്‍ഗിഡിയെ തന്നെയാവും ഹൈദരാബാദിന് ഇന്ന് കാര്യമായി പേടിക്കേണ്ടി വരിക. ഡെത്ത് ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിയുന്ന ഡ്വെയ്ന്‍ ബ്രാവോ ബാറ്റിങ്ങിലും ചെന്നൈയുടെ കരുത്താണ്. ഹര്ഭജന് സിങ്, രവീന്ദ്ര ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍നിരയും കരുത്തര്‍. മലയാളി താരം മുഹമ്മദ് ആസിഫിനെ ധോണി ഇന്ന് കളിപ്പിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
തന്ത്രശാലികളായ രണ്ട് ക്യാപ്ടന്മാര് തമ്മിലുള്ള മത്സരം എന്നതും ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കും. ബൗളര്‍മാരെ വിദഗ്ധമായി ഉപയോഗിക്കുക എന്നതില്‍ വില്യംസണ് ധോണിയെ പിന്നിലാക്കുമെങ്കില്‍ കളിയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തില്‍ ധോണിക്കാണ് മേല്‍ക്കൈ. ബാറ്റിങില്‍ തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് സീസണില്‍ പലതവണ ധോണി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
വാംഖഡെയിലെ പിച്ചില്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്നതിനാല്‍ പേസര്‍മാര്‍ ആയിരിക്കും കളിയുടെ ഗതിനിര്‍ണയിക്കുക. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. 175-നു മുകൡലുള്ള സ്കോര്‍ സുരക്ഷിതമാവുമെന്നാണ് കരുതുന്നത്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് സൂക്ഷിക്കുകയും അവസാന ഘട്ടങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്ന ടീമിനാണ് വിജയസാധ്യത.
Sports
എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.
എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര് വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.
Sports
ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത
ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.
നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.
ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
Sports
രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം
കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. ആര്യന് പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്കി.
മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന് നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

