Connect with us

Video Stories

യു.ഡി.എഫിന് പഴയ കരുത്ത്: മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ്സ് ഇഴയടുപ്പം തുണ; പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രവും

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്‌ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത് മുതലാക്കാന്‍ എല്‍.ഡി.എഫും എന്‍.ഡി.എയും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കെ.എം മാണിയുമായി പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്്‌ലിംലീഗ് നേതാക്കള്‍ അര നൂറ്റാണ്ടിലേറെ നീളുന്ന സ്‌നേഹ ബന്ധം മുറിയാതെ കാത്ത് ബന്ധം നിലനിര്‍ത്തുകയായിരുന്നു.

മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണ തേടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപാധി രഹിത പിന്തുണ അറിയിച്ച പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി മണ്ഡലങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് മിന്നുന്ന വിജയങ്ങളുടെ തിളക്കം കൂട്ടി. കോഴിക്കോട്ട് ഇ അഹമ്മദ് ചരമ ദിനാചരണ സമ്മേളനത്തില്‍ പങ്കെടുത്ത് മുസ്്‌ലിംലീഗുമായുള്ള സഹോദര ബന്ധം അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ ഉപ തെരഞ്ഞെടുപ്പ് എത്തിയതോടെ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് ദ്രോഹിച്ചവര്‍ പഞ്ചാരവാക്കുകളുമായി കൂടെ കൂടി. പക്ഷെ, യു.ഡി.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും എല്‍.ഡി.എഫിന്റെ അവസരവാദം ഉള്‍ക്കൊളളാനാകുമായിരുന്നില്ല.

കെ.എം മാണി ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിനോ എല്‍.ഡി.എഫിനെ പിന്തുണക്കുന്നതിനോ തീരുമാനിച്ചാല്‍ ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരായ ജനവിധി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രതിഫലിക്കാതെ പോകുമോയെന്ന് ജനാധിപത്യ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. കെ.എം മാണിയുമായി യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുമായി ചര്‍ച്ചക്ക് വേദിയൊരുക്കിയാല്‍ മഞ്ഞുരുകുമെന്നും വഴിത്തിരിവാകുമെന്നു കണക്കുകൂട്ടി പി.കെ കുഞ്ഞാലിക്കുട്ടി ഇരു ഭാഗത്തും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഉന്നതാധികാര ഉപസമിതി യോഗം ചേരുന്നതിന്റെ തലേന്ന് തന്നെ കെ.എം മാണിയുടെ വസതിയില്‍ യു.ഡി.എഫ് ഉന്നത നേതാക്കള്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ്സ് മനസ്സ് അനുകൂലമാകാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കുഞ്ഞാലിക്കുട്ടിയുടെ ഫോണില്‍ കെ.എം മാണി സുദീര്‍ഘമായി സംസാരിക്കുമ്പോള്‍ ആദരവും സ്‌നേഹവും കലര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമായി. യു.ഡി.എഫ് നേതാക്കളുമായി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കുശലാന്വേഷണങ്ങളും മേമ്പൊടിയായി രാഷ്ട്രീയവുമായി മനസ്സിലെ മുറിവുണക്കുന്നതായി. കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനുമായി യു.ഡി.എഫിനായി വാതില്‍ തുറന്നുവെച്ച് കാത്തിരിക്കുകയാണെന്നും മടങ്ങിവരണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിച്ച് പരസ്യമായി വെളിപ്പെടുത്തിയതാണെന്നും നേതാക്കള്‍ തുറന്നു പറഞ്ഞു. തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കാം. ചെങ്ങന്നൂരില്‍ ജനദ്രോഹ സര്‍ക്കാറിന് പ്രഹരം നല്‍കണം.

ഉന്നതാധികാര ഉപസമിതി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കെ.എം മാണിയുടെ മറുപടി. ഇന്നലെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാം മറന്ന് ചെര്‍മാന്റെ വീട്ടിലെത്തി പിന്തുണ തേടിയത് മുഖവിലക്കെടുക്കണമെന്നും ജനവികാരം ഉള്‍കൊള്ളണമെന്നും ഏകസ്വരം. ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കാനും ഇതറിയിക്കാന്‍ പ്രത്യേക കണ്‍വന്‍ഷന്‍ മണ്ഡലത്തില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിക്കുമ്പോള്‍ ഇല്ലാത്ത ബാര്‍കോഴയുടെ പേരില്‍ നിയമസഭയില്‍ പുറത്തും അപവാദത്തിന്റെ കെട്ടഴിച്ച എല്‍.ഡി.എഫിന്റെ അവസരവാദത്തിന്റെ മുഖത്തേറ്റ പ്രഹരമായി അത്.

യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ആദ്യ കടമ്പകള്‍ തരണം ചെയ്തതോടെ തുടര്‍ ചര്‍ച്ചകള്‍ക്കും യോജിപ്പിന്റെ കാല്‍വെപ്പുകള്‍ക്കും നാന്ദികുറിച്ചു. സി.പി.ഐയുടെയും സി.പി.എമ്മിലെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കളുടെയും ആട്ടും തുപ്പുമേറ്റ് മുന്നണിപ്രവേശനത്തിന് കാത്തികെട്ടികിടക്കേണ്ട ഗതികേടിലല്ല കേരള കോണ്‍ഗ്രസ്സ്. സന്തോഷത്തിലും സന്താപത്തിലും സഹോദ പ്രസ്ഥാനമായി കൂടെനിന്ന മുസ്്‌ലിംലീഗിന്റെയും വിട്ടുവീഴ്ചയുടെ പുതിയ വാതില്‍ തുറന്ന കോണ്‍ഗ്രസ്സിന്റെയും നിലപാട് കേരള കോണ്‍ഗ്രസ്സിന് സംശയമില്ലാത്ത തീരുമാനത്തിന് മതിയായതാണ്. ഉചിതമായ സമയത്ത് ഉചിതമായ കരുനീക്കങ്ങളിലൂടെ മുന്നണിയുടെ കരുത്ത് വീണ്ടെടുക്കാന്‍ മുന്നണി പോരാളിയായി നിന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍, പഴയരൂപത്തിലായിരിക്കുന്നു; ഇനി യു.ഡി.എഫിന്റെ സമയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending