Connect with us

More

‘മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്’

Published

on

ഷെരീഫ് സാഗര്‍

ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. പക്ഷെ, മാണിയെ തഴഞ്ഞ ശേഷം രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ പണി പാളിയേക്കും.

അപ്പോള്‍ എന്താണു പരിഹാരം?

ചോറു തിന്നുന്ന ബുദ്ധി ഉപയോഗിക്കുക എന്നതാണ് പരിഹാരം. അതാണ് ‘പൊളി ട്രിക്‌സ്’. മാണി വരികയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മാണിയെ കൂടെ കൂട്ടുന്നത് നല്ലതാണ്. അപ്പോള്‍ തോല്‍ക്കുന്ന ആ സീറ്റ് ജയിക്കാനായി മാണിക്കു കൊടുക്കുന്നതാണ് ഉചിതം. മുന്നണിയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ അതു മാണിക്കു കൊടുക്കുന്നതില്‍ അസ്വാരസ്യമുണ്ടായിരുന്നില്ല. എന്നാല്‍ പിണങ്ങിപ്പിരിഞ്ഞ ശേഷം വന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരു അസ്വസ്ഥത. സ്വാഭാവികം. ലീഗിന്റെ കൈയിലുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് അങ്ങോട്ട് തള്ളിയിട്ടാണ് പണ്ട് അഞ്ചാം മന്ത്രിയുണ്ടായത്. അതുപോലൊരു ചതുരംഗക്കളിയാണിത്. വേണമെങ്കില്‍ ഈ സീറ്റ് ലീഗിനു സിമ്പിളായി ചോദിച്ചു വാങ്ങാം. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നണി ബന്ധങ്ങളുടെ വിപുലീകരണമാണ് രാഷ്ട്രീയ ബുദ്ധി.

മാണി കള്ളനോ കരിങ്കാലിയോ ആയാലും യു.ഡി.എഫ് സീറ്റ് കൊടുത്തില്ലെങ്കില്‍ സി.പി.എം കൊടുക്കും. അല്ലെങ്കില്‍ ബി.ജെ.പി സഹായിക്കും. ഈ രണ്ടു സാഹചര്യങ്ങളുമാണ് ഇപ്പോള്‍ ഒഴിവായത്.
.
.
നിങ്ങള്‍ കരുതുന്നുണ്ടോ, ബി.ജെ.പി ഒറ്റ പാര്‍ട്ടിയാണെന്ന്? ഒലക്കയാണ്. ആള്‍ബലമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് സംഘ്പരിവാര്‍ ഗ്രൂപ്പുകളുടെ ഏകോപിത രാഷ്ട്രീയ രൂപമാണ് ബി.ജെ.പി. പോരാഞ്ഞിട്ട് അവരോട് ചേരാന്‍ വെമ്പി ചെറുകക്ഷികള്‍ വേറെയും. ഈ രാഷ്ട്രീയ വിപത്തിനെ ചെറുക്കാന്‍ അതേമട്ടിലുള്ള മുന്നണി രാഷ്ട്രീയം കൊണ്ടേ സാധ്യമാകൂ. 2019ല്‍ സി.പി.എം ഉള്‍പ്പെടുന്ന മതേതര മുന്നണി വേണമെന്ന് സാമാന്യ ബോധമുള്ളവരൊക്കെ പറയുന്നത് അതുകൊണ്ടാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റിയ ബുദ്ധി അതാണ്. വെറും 38 സീറ്റു നേടിയ ജെ.ഡി.എസിന് 78 സീറ്റു കിട്ടിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം കൊടുത്ത് അധികാരം പങ്കിട്ടപ്പോള്‍ ”രാജതന്ത്രമെന്നും, കോണ്‍ഗ്രസ് ഡാ” എന്നും വിളിച്ച് എതിരേറ്റവരാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വാളും വാരിക്കുന്തങ്ങളുമായി കോണ്‍ഗ്രസിനെ നേരിട്ട ജെ.ഡി.എസിന് 78 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് വെള്ളിത്താലത്തിലാണ് മുഖ്യമന്ത്രി സ്ഥാനം വെച്ചു കൊടുത്തത്. അതു വീരകൃത്യവും മുന്നണിയിലേക്കു തിരിച്ചുവന്ന മാണിക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിനു മുന്നേ മുന്നണി ശക്തിപ്പെടുത്തുന്നത് അപഹാസ്യവും ആകുന്നതെങ്ങനെ?

.
.
മറ്റൊന്നുകൂടി. തീരുമാനം എന്തായാലും അത് ഹൈക്കമാന്റാണ് എടുക്കുന്നത്. സ്ട്രാറ്റജിയില്‍ അഭിപ്രായം പറയുക മാത്രമാണ് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ റോള്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതൃത്വവും ഹൈക്കമാന്റുമാണ് ഏതു തീരുമാനത്തിന്റെയും ഉത്തരവാദികള്‍. ഈ ഓരിവെപ്പിന്റെ ബുദ്ധി ലീഗിന്റേതാണെന്നു പറഞ്ഞ് ലീഗിനോട് പ്രതികാരം ചെയ്യുമെന്നൊക്കെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീരസ്യമിളക്കുന്നതു കണ്ടു. മുന്നണിയുടെ കെട്ടുറപ്പ് കാക്കാന്‍ കത്തിയും കഴുത്തും കൈയില്‍ വെച്ചുതന്ന മുസ്‌ലിംലീഗിന് വെറും രണ്ടു ലോക്‌സഭാ സീറ്റിലാണ് നിങ്ങള്‍ വോട്ടു ചെയ്യേണ്ടത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ ലീഗുകാരെല്ലാം കൈപ്പത്തിക്ക് കുത്തി തഴമ്പിച്ചവരാണ്. 140 നിയമസഭാ സീറ്റുകളില്‍ 24ല്‍ മാത്രമാണ് കോണ്‍ഗ്രസുകാര്‍ കോണിക്കു കുത്തേണ്ടത്. ബാക്കിയുള്ള 116ലും കൈപ്പത്തിക്കും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ലീഗുകാരുടെ വോട്ട്.

എടുക്കുന്ന തീരുമാനങ്ങളുടെ പള്‍സെന്താണ് എന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിലുള്ള പരാജയമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങള്‍. ‘കള്ളന്‍ പിള്ള’ എന്നു നാഴികക്കു നാല്‍പതുവട്ടം വിളിച്ച ബാലകൃഷ്ണപ്പിള്ള എല്‍.ഡി.എഫിനൊപ്പം കൂടിയപ്പോള്‍ ഒരു സി.പി.എമ്മുകാരനും രാജിവെച്ചതായി കേട്ടിട്ടില്ല. നിയമസഭ വരെ കുട്ടിച്ചോറാക്കിയിട്ട് മാണിയെ പ്രതിരോധിച്ച സി.പി.എമ്മുകാര്‍ മാണി എല്‍.ഡി.എഫിനൊപ്പം വരുന്നു എന്നു കേട്ട് സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടില്ല. പത്രത്തെയും പട്ടക്കാരെയും കൂട്ടി സി.പി.എമ്മിനെ വളഞ്ഞിട്ട് പൂശിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ എല്‍.ഡി.എഫ് പ്രവേശത്തിന് രാജ്യസഭാ സീറ്റാണു വെച്ചുനീട്ടിയത്. ഒരൊറ്റ എം.എല്‍.എയുമില്ലാത്ത വീരനാണ് സി.പി.എം രാജ്യസഭാ സീറ്റ് കൊടുത്തത് എന്നുകൂടി ഓര്‍ക്കണം.ഒരു സി.പി.എമ്മുകാരനും രാജി പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയം എന്നാല്‍ സാധ്യതകളുടെ കലയാണെന്ന് അവര്‍ക്കറിയാം.
.
.
ഈ വാക്ക് പത്തുവട്ടം ഉരുവിട്ടാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ.
”മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്.”

ഷെരീഫ് സാഗര്‍

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending