Connect with us

GULF

ദാനശീലം, സേവനം, മാനുഷിക മൂല്യങ്ങള്‍ വര്‍ധിപ്പിക്കുക; അബുദാബിയില്‍ ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു

Published

on

അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ‘നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക’ എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ സ്ഥാപിച്ച ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്‍ സംസ്‌കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്‍ എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി.

ലോകമെമ്പാടുമുള്ള വളണ്ടിയര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സന്നദ്ധസേവന സംരംഭങ്ങളെ പിന്തുണക്കുന്ന ആഗോള വേദി എന്ന നിലയില്‍ യുഎഇയുടെ പദവി ശ്രദ്ധേയമായി. സമൂഹം, ആരോഗ്യം, പരിസ്ഥിതി, കായികം, സന്നദ്ധസേവനം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണ ങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രായോഗിക പരിശീലന സെഷനുകള്‍ എന്നിവ നടന്നു.

ഉദ്ഘാടന ചട ങ്ങില്‍, വിവിധ രാജ്യങ്ങളിലെ മെഡിക്കല്‍ വളണ്ടിയര്‍ റിസര്‍വ് ടീമുകളില്‍ പങ്കെടുക്കുന്ന യുഎഇ വളണ്ടിയര്‍ ഡോക്ടര്‍മാ ര്‍ നടത്തിയ മാനുഷിക, മെഡിക്കല്‍ ദൗത്യങ്ങള്‍ വിവരിക്കുന്ന ”സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്”ന്റെ 25 വര്‍ഷത്തെ ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രാദേശികമായും അന്തര്‍ദേശീയമായും ആയിരക്കണക്കിന് വളണ്ടി യര്‍മാരെ പരിശീലിപ്പിക്കുന്നതിലും യോഗ്യത നേടുന്നതിലും യുഎഇ മെഡിക്കല്‍ റെഡിനെസ് ആന്റ് റെസ്‌പോണ്‍സ് പ്രോഗ്രാമായ ജഹെസിയയുടെ നിര്‍ണായക പങ്ക് ശ്രദ്ധേയമായി.

വോളണ്ടിയര്‍ സംരംഭങ്ങളെ സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് യുഎഇ യെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ് സിഇഒയും യുഎഇ ഡോക്ടര്‍മാരുടെ തലവനും യുഎഇ നാഷണല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാം (ജഹെസിയ) സിഇഒയുമായ ഡോ.ആദില്‍ അല്‍ഷംരി അല്‍അജ്മി വ്യക്തമാക്കി. ദാ ന സംസ്‌കാരത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണിത്. സന്നദ്ധസേ വനം ഇമാറാത്തി ഐഡന്റിറ്റിയുടെ അനിവാര്യഘടകമായി മാറിയിട്ടുണ്ട്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സേവിക്കുന്നതിനും നന്മ പ്രചരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന യുവാക്കളുടെ പരിശ്രമങ്ങളെ ആദരിക്കു കയും ചെയ്യുന്ന ദേശീയ മൂല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ പിന്തുണയില്‍ രൂപപ്പെട്ട സ ന്നദ്ധസേവനം യുഎഇയുടെ മാനുഷികവും നാഗരികവുമായ സമീപനത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഡോ. അല്‍ഷ മേരി വ്യക്തമാക്കി.

ഇമാറാത്തി യുവാക്കളെ അവരുടെ നേതൃത്വത്തിന്റെയും മാതാപിതാക്കളുടെയും മാതൃക പിന്തുടര്‍ന്ന് സ്വയം നയിക്കുന്ന സംരംഭങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രചോദിപ്പിച്ചത് ബുദ്ധിമാന്മാരായ നേതൃത്വ മാണ്. ലോകമെമ്പാടുമുള്ള സന്നദ്ധസേവനം, സഹിഷ്ണുത, സന്തോഷം, പോസിറ്റീവിറ്റി എന്നിവയുടെ അംബാ സഡര്‍ മാരാണെന്ന ഖ്യാതി നേടാന്‍ യുഎഇക്ക് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യാത്രക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ദുബൈ ആര്‍ടിഎ

Published

on

ഡ്രൈവിംഗ് സമയത്ത് കുട്ടികള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കള്‍ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബൈ ആര്‍ടിഎ ആവശ്യപ്പെട്ടു.

1. കുട്ടികളുടെ സീറ്റ് കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമാണെന്നും സീറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.

2. സീറ്റ് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.

3. വാഹനത്തില്‍ ഘടിപ്പിക്കുന്ന സംവിധാനവും സീറ്റ് ബെല്‍റ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാ ങ്ങുന്നതിന് മുമ്പ് വാഹനത്തിലെ സീറ്റിന്റെ ഘടന പരിശോധിക്കുക.

4. ഘടിപ്പിക്കുമ്പോഴും ക്രമീകരിക്കുമ്പോഴും നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

5. കുട്ടിയെ തുടര്‍ച്ചയായി 30 മിനിറ്റില്‍ കൂടുതല്‍ സീറ്റില്‍ ഇരുത്തുന്നത് ഒഴിവാക്കുക.

6. സീറ്റിന്റെ മുഴുവന്‍ ഭാഗങ്ങളും പതിവായി പരിശോധിക്കുകയും ഏതെങ്കിലും അപകടത്തിന് ശേഷം സീറ്റ് ഉപയോഗി ക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.

7. വാഹനത്തിന്റെ പിന്‍സീറ്റുകളില്‍ സീറ്റ് സ്ഥാപിക്കുകയും വാഹനമോടിക്കുമ്പോള്‍ കുട്ടിയെ പിടിക്കാതിരിക്കുകയും ചെയ്യുക.

8. കുട്ടിക്ക് ഭക്ഷണം നല്‍കുക, വീട്ടില്‍ ഉറങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സീറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9 കുട്ടിയുടെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കട്ടിയുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

10. എപ്പോഴെങ്കിലും അപകടമുണ്ടായാല്‍ സീറ്റിന്റെ ആന്തരിക ഘടനയുടെ സമഗ്രത ഉറപ്പാക്കുന്നതിനായി സീറ്റ് മാറ്റി സ്ഥാപിക്കുക.

11. അംഗീകൃത മെഡിക്കല്‍ ശുപാര്‍ശകള്‍ക്കനുസൃതമായി വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകള്‍ നല്‍കണം.

Continue Reading

GULF

ഈദുല്‍ ഇത്തിഹാദ് ദിനത്തില്‍ ജന്മദിനം; 500 കുഞ്ഞുങ്ങള്‍ക്ക് ഉപഹാരവുമായി ദുബൈ ആര്‍ടിഎ

ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്’ ആദ്യ യാത്രയില്‍ സുരക്ഷ’ എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്.

Published

on

ദുബൈ: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള കാലയളവില്‍ പിറവിയെടുത്ത കുഞ്ഞുങ്ങള്‍ക്ക് ആദ്യയാത്രക്കായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കാര്‍ സുരക്ഷാ സീറ്റുകള്‍ സമ്മാനിച്ചു. ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്’ ആദ്യ യാത്രയില്‍ സുരക്ഷ’ എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്.

കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യ നിമിഷങ്ങള്‍ മുതല്‍ റോഡ് സുരക്ഷാ തത്വങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ദുബൈ പോലീസ് ജനറല്‍ ആസ്ഥാനം, ദുബൈ ഹെല്‍ത്ത് അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്) എന്നിവയുമായി സഹകരിച്ച് സമൂഹത്തിനുള്ളില്‍ ഗതാഗത സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

‘ദുബൈയുടെ ഗതാഗത സുരക്ഷ കൈവരിക്കുന്നതിനും തടസ്സമില്ലാത്തതും സുസ്ഥിരവുമായ യാത്രക്ക് ആര്‍ടിഎയുടെ ആഗോള മുന്‍നിരയില്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഇത്തരം ഗുണപര മായ സംരംഭങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ടിഎ ട്രാഫിക് ഡയറക്ടര്‍ അഹമ്മദ് അല്‍ഖുസൈമി പറഞ്ഞു. ‘സുരക്ഷയില്‍ ആദ്യ യാത്ര’ സംരംഭം ദബൈ സര്‍ക്കാരും സ്വകാര്യ മേഖലയും അന്താരാഷ്ട്ര സംഘനകളും സഹകരിച്ചാണ് നടപ്പാക്കിയത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്‍ടിഎയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.’

‘കുട്ടികളുടെ സീറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉള്‍പ്പെടെയുള്ള വാഹന നിയന്ത്രണ സംവിധാനങ്ങള്‍ ജീവന്‍ ര ക്ഷിക്കുന്നതിനും ഗതാഗത അപകടങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ കുറയ്ക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പെട്ടതാ ണ്. ചൈല്‍ഡ് സീറ്റുകളുടെ ഉപയോഗം ശിശുക്കളില്‍ മാരകമായ അപകടങ്ങളുടെ സാധ്യത 71ശതമാനം വരെയും ഒരു വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 54ശതമാനം വരെയും കുറക്കുന്നതായി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ സര്‍വ്വെ വ്യക്തമാക്കി.

”വാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് ആര്‍ടിഎ ആരംഭിച്ച ഈ സംരംഭം മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിതരണം ചെയ്ത സീറ്റുകള്‍ ആദ്യ വര്‍ഷത്തില്‍ 200ല്‍ നിന്ന് 2025ല്‍ 500 ആയി വര്‍ധിച്ചു. ദുബൈയില്‍ പങ്കെടുക്കുന്ന ആശുപത്രികളുടെ എണ്ണം 17 ല്‍ നിന്ന് 26 ആയും വര്‍ധിച്ചു. ഇത് സംരംഭത്തിന്റെ വിജയത്തെയും സമൂഹത്തിനുള്ളില്‍ അത് നേടിയ വിശാലമായ സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Continue Reading

GULF

താളംതെറ്റിയ ഇന്‍ഡിഗോ സര്‍വ്വീസ്: ആശങ്കാകുലരായി പ്രവാസികള്‍

റസാഖ് ഒരുമനയൂര്‍

Published

on

അബുദാബി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവതാളത്തിലായ ഇന്‍ഡിഗോ വിമാന സര്‍വ്വീസ് പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് സര്‍വ്വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതുമൂലം ഇന്ത്യയിലും ഇന്ത്യക്കുപുറത്തും ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാ യത്. ബോര്‍ഡിംഗ് പാസ്സ് കൈപറ്റിയവര്‍ക്കുപോലും അവസാന നിമിഷത്തില്‍ വിമാനം റദ്ദാക്കിയെന്ന വിവരമാണ് ല ഭിച്ചത്.

അഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയതെങ്കിലും ഗള്‍ഫ് നാടുകളിലേക്കുള്ള ചി ല അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ചു അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ നാനൂറിലേറെ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയതെല്ലാം ഇന്ത്യയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍നിന്നുള്ള സര്‍വ്വീസുകളായിരുന്നുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുമാത്രം ഇന്നലെ 124 സര്‍വ്വീസുകളാണ് കാന്‍സല്‍ ചെയ്തത്. ഇതുമൂലം വിമാന ത്താവളങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ നാട്ടിലേ ക്കും തിരിച്ചും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവരാണ് കടുത്ത ആശങ്കയില്‍ കഴിയുന്നത്. താരതമ്യേന മെച്ചപ്പെട്ട സര്‍വ്വീസ് എന്ന ഖ്യാതി നേടിയിട്ടുള്ള ഇന്‍ഡിഗോ, യാത്രക്കാര്‍ക്ക് ഒരുപരിധിവരെ വിശ്വസിക്കാവുന്ന എയര്‍ലൈനായാണ് വിലയിരുത്തിപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലെ അനുഭവങ്ങള്‍ ഇല്ലാതിരിക്കുവാന്‍ അടുത്തകാലത്തായി പ്രവാസികള്‍ യാത്രക്കായി ഇന്‍ഡിഗോ എയര്‍ലൈന്‍ കുടുതലായി ആശ്രയിക്കുന്നുണ്ട്. അതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച നിയമം മൂലം യാത്രക്കാര്‍ ആശങ്കാകുലരായി മാറിയിട്ടുള്ളത്.

ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി വരുംദിവസങ്ങളില്‍ ആയിരക്കണക്കിനുപേരാ ണ് ഗള്‍ഫ് നാടുകളില്‍നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്നത്. അതിനിടെയാണ് പുതിയ സാഹചര്യം വന്നുചേര്‍ന്നിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ എത്തിയതിനുശേഷം മാത്രമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്ന ത്. തിരക്കേറിയ സമയമായതുകൊണ്ട് വന്‍തുക നല്‍കിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പെട്ടെന്ന് മറ്റൊരു ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇന്‍ഡിഗോ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ ഇതര എയര്‍ലൈനുകള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈ-കോഴിക്കോട് ഉള്‍പ്പെടെയുള്ള റൂട്ടില്‍ നിരക്ക് മൂന്നും നാലും ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക് താങ്ങാനാവാത്തതു മൂലം പലരും കേരളത്തിനുപുറത്തുള്ള മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്തുഅവിടെനിന്നും കണക്ഷന്‍ ടിക്കറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെല്ലാം കടുത്ത ആശങ്കയി ലാണുള്ളത്. പുതിയ ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്‍ വന്‍തുക നല്‍കണമെന്നത് ഇവരെ കൂടുതല്‍ സാമ്പത്തിക പ്രയാസത്തിലാണ് എത്തിക്കുക. എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാകുന്നതിന് ഉന്നത ഇടപെടല്‍ വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.

ഇന്‍ഡിഗോ എയര്‍ലൈനാണ് ഇന്ത്യയിലെ ആകാശയാത്രയുടെ അറുപത്തിയഞ്ച് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത്. അത്രയേറെ ഗൗരവമേറിയ എയര്‍ലൈനായിട്ടുപോലും ബന്ധപ്പെട്ട അധികൃതര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നു. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുകയും മെച്ചപ്പെട്ട സേവനം ലഭിക്കാതെ പ്രവാസികളുടെ പ്രവാസം തുടരുന്നതിനിടയിലാണ് അവരുടെ വിശ്വാസ്യത നേടയ ഇന്‍ഡിഗോ എയര്‍ലൈന്‍ സേവനവും അവതാളത്തിലായി മാറിയിട്ടുള്ളത്.

യാത്ര സാധാരണ നിലയിലാവാന്‍ ഇനി എത്ര ദിവസം വേണ്ടിവരുമെന്ന കാര്യത്തി ലും ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ അഭ്യന്തര സര്‍വ്വീസുകള്‍ ഈ മാസം 15നകം സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ വ്യക്തമാക്കി.

Continue Reading

Trending