Connect with us

More

‘മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്’

Published

on

ഷെരീഫ് സാഗര്‍

ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. പക്ഷെ, മാണിയെ തഴഞ്ഞ ശേഷം രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ പണി പാളിയേക്കും.

അപ്പോള്‍ എന്താണു പരിഹാരം?

ചോറു തിന്നുന്ന ബുദ്ധി ഉപയോഗിക്കുക എന്നതാണ് പരിഹാരം. അതാണ് ‘പൊളി ട്രിക്‌സ്’. മാണി വരികയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മാണിയെ കൂടെ കൂട്ടുന്നത് നല്ലതാണ്. അപ്പോള്‍ തോല്‍ക്കുന്ന ആ സീറ്റ് ജയിക്കാനായി മാണിക്കു കൊടുക്കുന്നതാണ് ഉചിതം. മുന്നണിയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ അതു മാണിക്കു കൊടുക്കുന്നതില്‍ അസ്വാരസ്യമുണ്ടായിരുന്നില്ല. എന്നാല്‍ പിണങ്ങിപ്പിരിഞ്ഞ ശേഷം വന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരു അസ്വസ്ഥത. സ്വാഭാവികം. ലീഗിന്റെ കൈയിലുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് അങ്ങോട്ട് തള്ളിയിട്ടാണ് പണ്ട് അഞ്ചാം മന്ത്രിയുണ്ടായത്. അതുപോലൊരു ചതുരംഗക്കളിയാണിത്. വേണമെങ്കില്‍ ഈ സീറ്റ് ലീഗിനു സിമ്പിളായി ചോദിച്ചു വാങ്ങാം. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നണി ബന്ധങ്ങളുടെ വിപുലീകരണമാണ് രാഷ്ട്രീയ ബുദ്ധി.

മാണി കള്ളനോ കരിങ്കാലിയോ ആയാലും യു.ഡി.എഫ് സീറ്റ് കൊടുത്തില്ലെങ്കില്‍ സി.പി.എം കൊടുക്കും. അല്ലെങ്കില്‍ ബി.ജെ.പി സഹായിക്കും. ഈ രണ്ടു സാഹചര്യങ്ങളുമാണ് ഇപ്പോള്‍ ഒഴിവായത്.
.
.
നിങ്ങള്‍ കരുതുന്നുണ്ടോ, ബി.ജെ.പി ഒറ്റ പാര്‍ട്ടിയാണെന്ന്? ഒലക്കയാണ്. ആള്‍ബലമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് സംഘ്പരിവാര്‍ ഗ്രൂപ്പുകളുടെ ഏകോപിത രാഷ്ട്രീയ രൂപമാണ് ബി.ജെ.പി. പോരാഞ്ഞിട്ട് അവരോട് ചേരാന്‍ വെമ്പി ചെറുകക്ഷികള്‍ വേറെയും. ഈ രാഷ്ട്രീയ വിപത്തിനെ ചെറുക്കാന്‍ അതേമട്ടിലുള്ള മുന്നണി രാഷ്ട്രീയം കൊണ്ടേ സാധ്യമാകൂ. 2019ല്‍ സി.പി.എം ഉള്‍പ്പെടുന്ന മതേതര മുന്നണി വേണമെന്ന് സാമാന്യ ബോധമുള്ളവരൊക്കെ പറയുന്നത് അതുകൊണ്ടാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റിയ ബുദ്ധി അതാണ്. വെറും 38 സീറ്റു നേടിയ ജെ.ഡി.എസിന് 78 സീറ്റു കിട്ടിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം കൊടുത്ത് അധികാരം പങ്കിട്ടപ്പോള്‍ ”രാജതന്ത്രമെന്നും, കോണ്‍ഗ്രസ് ഡാ” എന്നും വിളിച്ച് എതിരേറ്റവരാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വാളും വാരിക്കുന്തങ്ങളുമായി കോണ്‍ഗ്രസിനെ നേരിട്ട ജെ.ഡി.എസിന് 78 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് വെള്ളിത്താലത്തിലാണ് മുഖ്യമന്ത്രി സ്ഥാനം വെച്ചു കൊടുത്തത്. അതു വീരകൃത്യവും മുന്നണിയിലേക്കു തിരിച്ചുവന്ന മാണിക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിനു മുന്നേ മുന്നണി ശക്തിപ്പെടുത്തുന്നത് അപഹാസ്യവും ആകുന്നതെങ്ങനെ?

.
.
മറ്റൊന്നുകൂടി. തീരുമാനം എന്തായാലും അത് ഹൈക്കമാന്റാണ് എടുക്കുന്നത്. സ്ട്രാറ്റജിയില്‍ അഭിപ്രായം പറയുക മാത്രമാണ് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ റോള്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതൃത്വവും ഹൈക്കമാന്റുമാണ് ഏതു തീരുമാനത്തിന്റെയും ഉത്തരവാദികള്‍. ഈ ഓരിവെപ്പിന്റെ ബുദ്ധി ലീഗിന്റേതാണെന്നു പറഞ്ഞ് ലീഗിനോട് പ്രതികാരം ചെയ്യുമെന്നൊക്കെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീരസ്യമിളക്കുന്നതു കണ്ടു. മുന്നണിയുടെ കെട്ടുറപ്പ് കാക്കാന്‍ കത്തിയും കഴുത്തും കൈയില്‍ വെച്ചുതന്ന മുസ്‌ലിംലീഗിന് വെറും രണ്ടു ലോക്‌സഭാ സീറ്റിലാണ് നിങ്ങള്‍ വോട്ടു ചെയ്യേണ്ടത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ ലീഗുകാരെല്ലാം കൈപ്പത്തിക്ക് കുത്തി തഴമ്പിച്ചവരാണ്. 140 നിയമസഭാ സീറ്റുകളില്‍ 24ല്‍ മാത്രമാണ് കോണ്‍ഗ്രസുകാര്‍ കോണിക്കു കുത്തേണ്ടത്. ബാക്കിയുള്ള 116ലും കൈപ്പത്തിക്കും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ലീഗുകാരുടെ വോട്ട്.

എടുക്കുന്ന തീരുമാനങ്ങളുടെ പള്‍സെന്താണ് എന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിലുള്ള പരാജയമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങള്‍. ‘കള്ളന്‍ പിള്ള’ എന്നു നാഴികക്കു നാല്‍പതുവട്ടം വിളിച്ച ബാലകൃഷ്ണപ്പിള്ള എല്‍.ഡി.എഫിനൊപ്പം കൂടിയപ്പോള്‍ ഒരു സി.പി.എമ്മുകാരനും രാജിവെച്ചതായി കേട്ടിട്ടില്ല. നിയമസഭ വരെ കുട്ടിച്ചോറാക്കിയിട്ട് മാണിയെ പ്രതിരോധിച്ച സി.പി.എമ്മുകാര്‍ മാണി എല്‍.ഡി.എഫിനൊപ്പം വരുന്നു എന്നു കേട്ട് സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടില്ല. പത്രത്തെയും പട്ടക്കാരെയും കൂട്ടി സി.പി.എമ്മിനെ വളഞ്ഞിട്ട് പൂശിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ എല്‍.ഡി.എഫ് പ്രവേശത്തിന് രാജ്യസഭാ സീറ്റാണു വെച്ചുനീട്ടിയത്. ഒരൊറ്റ എം.എല്‍.എയുമില്ലാത്ത വീരനാണ് സി.പി.എം രാജ്യസഭാ സീറ്റ് കൊടുത്തത് എന്നുകൂടി ഓര്‍ക്കണം.ഒരു സി.പി.എമ്മുകാരനും രാജി പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയം എന്നാല്‍ സാധ്യതകളുടെ കലയാണെന്ന് അവര്‍ക്കറിയാം.
.
.
ഈ വാക്ക് പത്തുവട്ടം ഉരുവിട്ടാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ.
”മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്.”

ഷെരീഫ് സാഗര്‍

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending